പഴയന്നൂർ: കൊണ്ടാഴി - കുത്താന്പുള്ളി നിവാസികളുടെ ചിരകാല സ്വപ്നമായ കൊണ്ടാഴി - കുത്താന്പുള്ളി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും സ്ഥലമേറ്റെടുപ്പ് നാളെ നടക്കും. കൊണ്ടാഴി - കുത്താന്പുള്ളി റോഡ്, പാലം സ്ഥലം ഏറ്റെടുപ്പും സ്ഥലം വിട്ടുനല്കുന്നവർക്കുള്ള നഷ്ടപരിഹാര വിതരണവും നാളെ ഉച്ചതിരിഞ്ഞു 3.30ന് കുത്താന്പുള്ളി പടിഞ്ഞാറേ ദേവസ്വം മണ്ഡപത്തിൽ നടക്കും.
മന്ത്രി കെ. രാധാകൃഷ്ണന്റെ നിരന്തര ഇടപെടലുകളുടെ ശ്രമഫലമായാണ് പദ്ധതിക്ക് ഇത്രയും വേഗം കൈവന്നത്.
2016-17 കിഫ്ബി സ്കീമിൽ ഉൾപ്പടുത്തി ചേലക്കര നിയോജകമണ്ഡലത്തിലെ കൊണ്ടാഴി വില്ലേജിനെയും - കണിയാർകോട് വില്ലേജിനെയും ബന്ധിപ്പിച്ച് ഗായത്രിപ്പുഴയ്ക്കു കുറുകെ നിർമിക്കുന്നതിനുള്ള പദ്ധതിയാണ്. ചരിത്ര പ്രസിദ്ധമായ കുത്താന്പുളളി നെയ്ത്തുഗ്രാമത്തെ മറുകരയിലെ ചേലക്കര - മായന്നൂർ - ഒറ്റപ്പാലം റോഡിലേയ്ക്കു മായന്നൂർകാവ് ക്ഷേത്രത്തിനു സമീപം വന്നു ബന്ധിപ്പിക്കുന്ന പാലമാണ്.
ആകെ മൂന്നു പാലങ്ങളാണു പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. പുഴയ്ക്കു കുറുകേയുള്ള ഒരു പാലം, പ്രളയത്തിനോട് അനുബന്ധിച്ചു പുഴ വഴി മാറി ഒഴുകിയ കുത്താന്പുള്ളി സൈഡിലെ അനുബന്ധ റോഡിൽ വരുന്ന പാടം ഭാഗത്തെ ഒരു പാലം, കൂടാതെ ഇറിഗേഷൻ കനാൽ കുറുകെ വരുന്നതിനാൽ ആ ഭാഗത്തുള്ള ഒരു മൈനർ ബ്രിഡ്ജ് എന്നിവ കൂടാതെ പാലത്തിന്റെ അപ്പ്രോച് റോഡുമാണ് പദ്ധതിയുടെ ഭാഗമായുള്ളത്.
പദ്ധതിയുടെ പുതുക്കിയ ഡിപിആർ പ്രകാരമുള്ള അടങ്കൽ തുകയായ 31.55 കോടി രൂപയുടെ ഭരണാനുമതിക്കായി കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ട്. 1.6069 ഹെക്ടർ ഭൂമിയാണ് പ്രസ്തുത പ്രോജക്ടിനുവേണ്ടി ഏറ്റെടുക്കേണ്ടി വരുന്നത് . ഭൂമി ഏറ്റെടുക്കലിനു വേണ്ടി ആകെ 6,27,99,887 രൂപയാണ് അനുവദിച്ചിട്ടുളത്.
മന്ത്രി കെ. രാധാകൃഷ്ണൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, ജില്ലാ പഞ്ചായത്തംഗം ദീപ എസ്. നായർ, ത്രിതല പഞ്ചായത്ത് പ്രതിനിധികളും റവന്യൂ കെആർഎഫ്ബി, കിഫ്ബി ഉദ്യോഗസ്ഥരും പദ്ധതി പ്രദേശത്തെ പൊതുജനങ്ങളും പങ്കെടുക്കും.
മന്ത്രി കെ. രാധാകൃഷ്ണന്റെ നിരന്തര ഇടപെടലുകളുടെ ശ്രമഫലമായാണ് പദ്ധതിക്ക് ഇത്രയും വേഗം കൈവന്നത്.
2016-17 കിഫ്ബി സ്കീമിൽ ഉൾപ്പടുത്തി ചേലക്കര നിയോജകമണ്ഡലത്തിലെ കൊണ്ടാഴി വില്ലേജിനെയും - കണിയാർകോട് വില്ലേജിനെയും ബന്ധിപ്പിച്ച് ഗായത്രിപ്പുഴയ്ക്കു കുറുകെ നിർമിക്കുന്നതിനുള്ള പദ്ധതിയാണ്. ചരിത്ര പ്രസിദ്ധമായ കുത്താന്പുളളി നെയ്ത്തുഗ്രാമത്തെ മറുകരയിലെ ചേലക്കര - മായന്നൂർ - ഒറ്റപ്പാലം റോഡിലേയ്ക്കു മായന്നൂർകാവ് ക്ഷേത്രത്തിനു സമീപം വന്നു ബന്ധിപ്പിക്കുന്ന പാലമാണ്.
ആകെ മൂന്നു പാലങ്ങളാണു പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. പുഴയ്ക്കു കുറുകേയുള്ള ഒരു പാലം, പ്രളയത്തിനോട് അനുബന്ധിച്ചു പുഴ വഴി മാറി ഒഴുകിയ കുത്താന്പുള്ളി സൈഡിലെ അനുബന്ധ റോഡിൽ വരുന്ന പാടം ഭാഗത്തെ ഒരു പാലം, കൂടാതെ ഇറിഗേഷൻ കനാൽ കുറുകെ വരുന്നതിനാൽ ആ ഭാഗത്തുള്ള ഒരു മൈനർ ബ്രിഡ്ജ് എന്നിവ കൂടാതെ പാലത്തിന്റെ അപ്പ്രോച് റോഡുമാണ് പദ്ധതിയുടെ ഭാഗമായുള്ളത്.
പദ്ധതിയുടെ പുതുക്കിയ ഡിപിആർ പ്രകാരമുള്ള അടങ്കൽ തുകയായ 31.55 കോടി രൂപയുടെ ഭരണാനുമതിക്കായി കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ട്. 1.6069 ഹെക്ടർ ഭൂമിയാണ് പ്രസ്തുത പ്രോജക്ടിനുവേണ്ടി ഏറ്റെടുക്കേണ്ടി വരുന്നത് . ഭൂമി ഏറ്റെടുക്കലിനു വേണ്ടി ആകെ 6,27,99,887 രൂപയാണ് അനുവദിച്ചിട്ടുളത്.
മന്ത്രി കെ. രാധാകൃഷ്ണൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, ജില്ലാ പഞ്ചായത്തംഗം ദീപ എസ്. നായർ, ത്രിതല പഞ്ചായത്ത് പ്രതിനിധികളും റവന്യൂ കെആർഎഫ്ബി, കിഫ്ബി ഉദ്യോഗസ്ഥരും പദ്ധതി പ്രദേശത്തെ പൊതുജനങ്ങളും പങ്കെടുക്കും.