ഇരിങ്ങാലക്കുട: തൃശൂർ സർഗ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ പന്ത്രണ്ടാമത് മാധവിക്കുട്ടി സ്മാരക പുരസ്കാരം കൃഷ്ണകുമാർ മാപ്രാണം രചിച്ച ഒരില മഴത്തുള്ളിയോട് പറഞ്ഞ സ്വകാര്യങ്ങൾ എന്ന കൃതിക്ക് ലഭിച്ചു. 15,001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഡോ.ടി.കെ. പുഷ്കരൻ, രവീന്ദ്രൻ മലയങ്കാവ്, ഡോ.എം.വി. അന്പിളി എന്നിവരടങ്ങുന്ന ജൂറിയാണ് കൃതി തെരഞ്ഞെടുത്തത്.
ജൂഡീഷ്യറി വകുപ്പിൽ നിന്നും വിരമിച്ച കൃഷ്ണകുമാർ മാപ്രാണം പത്രമാസികകളിലും ആനുകാലികങ്ങളിലുമായി ഇതിനോടകം അനവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാമൊഴി, മഴനൂൽക്കനവുകൾ, സ്വർണം പൂശിയ ചെന്പോലകൾ, ഹൃദയത്തിൽ തൊടുന്ന വിരലുകൾ എന്നീ കാവ്യസമാഹാരങ്ങളും വളഞ്ഞരേഖകൾ എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യക്ഷിയമ്മ എന്ന പേരിൽ കവിതയുടെ കാസറ്റും പോത്തിക്കരമ്മ എന്നീ ഓഡിയോ കാസറ്റിനുവേണ്ടി ഗാനങ്ങളും ഫേറ്റ് എന്ന ഷോർട്ട് ഫിലിമിനുവേണ്ടി തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. മരണസങ്കീർത്തനം എന്ന ചിത്രത്തിനു ഗാനരചന നിർവഹിച്ചു.
മണ്‍സൂണ്‍ ബുക്സിന്റെ ഭാരവാഹിയും സെവൻലീഫ് ഡിജിറ്റൽ മാസികയുടെ എഡിറ്ററും കൂടിയാണ്. വിവിധ സാംസ്കാരിക സാഹിത്യമേഖലയിലും സജീവമായി പ്രവർത്തിക്കുന്ന കൃഷ്ണകുമാർ മാപ്രാണം ഇരിങ്ങാലക്കുട വാരിയർ സമാജം യൂണിറ്റ് അംഗമാണ്. ശങ്കരമംഗലം വാരിയത്ത് താമസിക്കുന്നു. ഭാര്യ: ഷീല (സംഗീതാധ്യാപിക) മകൾ: അശ്വതി.
ജൂഡീഷ്യറി വകുപ്പിൽ നിന്നും വിരമിച്ച കൃഷ്ണകുമാർ മാപ്രാണം പത്രമാസികകളിലും ആനുകാലികങ്ങളിലുമായി ഇതിനോടകം അനവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാമൊഴി, മഴനൂൽക്കനവുകൾ, സ്വർണം പൂശിയ ചെന്പോലകൾ, ഹൃദയത്തിൽ തൊടുന്ന വിരലുകൾ എന്നീ കാവ്യസമാഹാരങ്ങളും വളഞ്ഞരേഖകൾ എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യക്ഷിയമ്മ എന്ന പേരിൽ കവിതയുടെ കാസറ്റും പോത്തിക്കരമ്മ എന്നീ ഓഡിയോ കാസറ്റിനുവേണ്ടി ഗാനങ്ങളും ഫേറ്റ് എന്ന ഷോർട്ട് ഫിലിമിനുവേണ്ടി തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. മരണസങ്കീർത്തനം എന്ന ചിത്രത്തിനു ഗാനരചന നിർവഹിച്ചു.
മണ്‍സൂണ്‍ ബുക്സിന്റെ ഭാരവാഹിയും സെവൻലീഫ് ഡിജിറ്റൽ മാസികയുടെ എഡിറ്ററും കൂടിയാണ്. വിവിധ സാംസ്കാരിക സാഹിത്യമേഖലയിലും സജീവമായി പ്രവർത്തിക്കുന്ന കൃഷ്ണകുമാർ മാപ്രാണം ഇരിങ്ങാലക്കുട വാരിയർ സമാജം യൂണിറ്റ് അംഗമാണ്. ശങ്കരമംഗലം വാരിയത്ത് താമസിക്കുന്നു. ഭാര്യ: ഷീല (സംഗീതാധ്യാപിക) മകൾ: അശ്വതി.