എടക്കുളം: ഇരിങ്ങാലക്കുട എടക്കുളം സ്വദേശിയായ ഉൗക്കൻ പുന്നാംപറന്പിൽ പൊറിഞ്ചു മകൻ ജോസ് പുന്നാംപറന്പിലിന് രവീന്ദ്രനാഥ ടാഗോർ പുരസ്കാരം ലഭിച്ചു. ജർമ്മനിയിലെ മുതിർന്ന പത്ര പ്രവർത്തകനും എഴുത്തുകാരനുമായ ഇദ്ദേഹം ഇന്ത്യൻ സാഹിത്യവും കലയും ജർമ്മനിയിൽ പരിപോഷിപ്പിക്കുന്നതിൽ സമഗ്ര സംഭാവന നൽകിയിട്ടുണ്ട്. ഇന്തോ-ജർമൻ സൊസൈറ്റി 1980ൽ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.
അയ്യായിരം യൂറോയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം മൂന്നു വർഷത്തിലൊരിക്കലാണ് സമ്മാനിക്കുക. 2022 ഒക്ടോബർ ഒന്നിന് ജർമനിയിലെ ഹാനോവിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള വ്യക്തിയാണിദ്ദേഹം. 2022 ജനുവരിയിൽ ജർമൻ സർക്കാർ ദേശീയ ബഹുമതിയായ ക്രോസ് ഓഫ് മെറിറ്റ് നൽകി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. 2018ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അയ്യായിരം യൂറോയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം മൂന്നു വർഷത്തിലൊരിക്കലാണ് സമ്മാനിക്കുക. 2022 ഒക്ടോബർ ഒന്നിന് ജർമനിയിലെ ഹാനോവിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള വ്യക്തിയാണിദ്ദേഹം. 2022 ജനുവരിയിൽ ജർമൻ സർക്കാർ ദേശീയ ബഹുമതിയായ ക്രോസ് ഓഫ് മെറിറ്റ് നൽകി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. 2018ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.