പുതുക്കാട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പുതുക്കാട് മണ്ഡലത്തിൽ ഉജ്ജ്വല സ്വീകരണം. രാവിലെ 6.30 ന് പേരാന്പ്രയിൽ നിന്നാരംഭിച്ച യാത്രയ്ക്ക് പുതുക്കാട് നിയോജക മണ്ഡലം അതിർത്തിയായ കൊളത്തൂരിൽ സ്വാഗത സംഘം ഭാരവാഹികളും പാർട്ടി പ്രവർത്തകരും ചേർന്ന് വൻ സ്വീകരണമാണു നൽകിയത്.
തോട്ടം, വനം മേഖലയുൾപ്പടെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനു പ്രവർത്തകർ രാഹുൽ ഗാന്ധിയെ കാണാൻ ദേശീയ പാതയ്ക്ക് ഇരുവശവും അണിനിരന്നു. രാവിലെ കുറുമാലിയിലെ സ്വകാര്യ ഹോട്ടലിലാണു രാഹുൽ ഗാന്ധിക്കു പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നത്. 10 ന് ആന്പല്ലൂരിൽ പ്രവർത്തകർ വാദ്യമേളങ്ങൾ, നാടൻ കലകൾ, മെഗാ തിരുവാതിര എന്നിവയോടെ യാത്രയെ എതിരേറ്റു.
നേതാക്കളായ വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, പത്മജ വേണുഗോപാൽ, ജോസ് വള്ളൂർ, കെ.പി. വിശ്വനാഥൻ എന്നിവർ യാത്രയെ അനുഗമിച്ചു. ഉച്ചയ്ക്ക് അളഗപ്പനഗർ പഞ്ചായത്ത് ഹാളിലാണു വിശ്രമം തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമീപത്തെ സ്വകാര്യ ഹോട്ടലിലേക്കു മാറ്റുകയായിരുന്നു.
തോട്ടം, വനം മേഖലയുൾപ്പടെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനു പ്രവർത്തകർ രാഹുൽ ഗാന്ധിയെ കാണാൻ ദേശീയ പാതയ്ക്ക് ഇരുവശവും അണിനിരന്നു. രാവിലെ കുറുമാലിയിലെ സ്വകാര്യ ഹോട്ടലിലാണു രാഹുൽ ഗാന്ധിക്കു പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നത്. 10 ന് ആന്പല്ലൂരിൽ പ്രവർത്തകർ വാദ്യമേളങ്ങൾ, നാടൻ കലകൾ, മെഗാ തിരുവാതിര എന്നിവയോടെ യാത്രയെ എതിരേറ്റു.
നേതാക്കളായ വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, പത്മജ വേണുഗോപാൽ, ജോസ് വള്ളൂർ, കെ.പി. വിശ്വനാഥൻ എന്നിവർ യാത്രയെ അനുഗമിച്ചു. ഉച്ചയ്ക്ക് അളഗപ്പനഗർ പഞ്ചായത്ത് ഹാളിലാണു വിശ്രമം തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമീപത്തെ സ്വകാര്യ ഹോട്ടലിലേക്കു മാറ്റുകയായിരുന്നു.