കൊടകര: രാവിലെ ആറിനു തന്നെ പേരാന്പ്ര അപ്പോള ജംഗ്ഷനിൽ നേതാക്കന്മാരും പ്രവർത്തകരും രാഹുലിനെ കാത്തു നിൽക്കുകയായിരുന്നു. ആറരയായപ്പോൾ ചാലക്കുടിയിലെ വിശ്രമ കേന്ദ്രത്തിൽ നിന്ന് കാറിൽ രാഹുൽഗാന്ധി പേരാന്പ്രയിലെത്തി.
ഇറങ്ങിയ ഉടൻ മറ്റു സംസാരമൊന്നുമില്ല, ജാഥയ്ക്കു തുടക്കമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കൊടിക്കുന്നേൽ സുരേഷ് എംപി, കെ. മുരളീധരൻ എംപി, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, സനീഷ്കുമാർ ജോസഫ് എംഎൽഎ തുടങ്ങിയവർ ജാഥയിൽ തുടക്കം മുതൽ രാഹുലിന് ഒപ്പം കൂടി.
നിരവധി നേതാക്കളും പ്രവർത്തകരും ജാഥയിൽ അണിനിരന്നു. രാഹുൽഗാന്ധിയുടെ യാത്ര കാണാൻ റോഡിനിരുവശവും ആളുകൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എല്ലാവർക്കും കൈവീശി അതിവേഗമായിരുന്നു നടപ്പ്. കൂടെയുള്ള നേതാക്കൾ രാഹുലിനൊപ്പമെത്താൻ പലപ്പോഴും പാടുപെടുന്നതു കാണാമായിരുന്നു.
കൊടകരയെത്തിയപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, പി.സി. വിഷ്ണുനാഥ്, എംപിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ് എന്നിവരും കൂടി. യാത്രയ്ക്കിടയിൽ അധികം സംസാരമൊന്നുമില്ല.
ഇരുവശത്തുമുള്ളവരെ കൈവീശി ഇടയ്ക്ക് അവരുടെ അടുത്തേക്ക് ഓടിയെത്തി കൈകൊടുത്ത് നിൽക്കാതെതന്നെ യാത്ര തുടർന്നു. കൊടകര മേല്പാലം പരിസരത്തു വച്ച് റോസാ പൂവുമായി അമ്മയുടെ അടുത്തുണ്ടായിരുന്ന കുട്ടിയുടെ കൈയിൽനിന്ന് പൂവ് വാങ്ങി മുന്പോട്ടു നടന്നു. റോഡിന് വശത്തുകൂടെ വടക്കേ ഇന്ത്യയിൽ നിന്നു വന്നിരുന്ന ട്രക്ക് ഡ്രൈവർമാർ രാഹുൽജീ എന്നു ഉറക്കെ വിളിക്കുന്പോൾ അവർക്കും ചിരിച്ചുകൊണ്ട് കൈവീശി വേഗത കുറയാതെ മുന്നോട്ടു നടന്നു.
ഇറങ്ങിയ ഉടൻ മറ്റു സംസാരമൊന്നുമില്ല, ജാഥയ്ക്കു തുടക്കമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കൊടിക്കുന്നേൽ സുരേഷ് എംപി, കെ. മുരളീധരൻ എംപി, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, സനീഷ്കുമാർ ജോസഫ് എംഎൽഎ തുടങ്ങിയവർ ജാഥയിൽ തുടക്കം മുതൽ രാഹുലിന് ഒപ്പം കൂടി.
നിരവധി നേതാക്കളും പ്രവർത്തകരും ജാഥയിൽ അണിനിരന്നു. രാഹുൽഗാന്ധിയുടെ യാത്ര കാണാൻ റോഡിനിരുവശവും ആളുകൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എല്ലാവർക്കും കൈവീശി അതിവേഗമായിരുന്നു നടപ്പ്. കൂടെയുള്ള നേതാക്കൾ രാഹുലിനൊപ്പമെത്താൻ പലപ്പോഴും പാടുപെടുന്നതു കാണാമായിരുന്നു.
കൊടകരയെത്തിയപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, പി.സി. വിഷ്ണുനാഥ്, എംപിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ് എന്നിവരും കൂടി. യാത്രയ്ക്കിടയിൽ അധികം സംസാരമൊന്നുമില്ല.
ഇരുവശത്തുമുള്ളവരെ കൈവീശി ഇടയ്ക്ക് അവരുടെ അടുത്തേക്ക് ഓടിയെത്തി കൈകൊടുത്ത് നിൽക്കാതെതന്നെ യാത്ര തുടർന്നു. കൊടകര മേല്പാലം പരിസരത്തു വച്ച് റോസാ പൂവുമായി അമ്മയുടെ അടുത്തുണ്ടായിരുന്ന കുട്ടിയുടെ കൈയിൽനിന്ന് പൂവ് വാങ്ങി മുന്പോട്ടു നടന്നു. റോഡിന് വശത്തുകൂടെ വടക്കേ ഇന്ത്യയിൽ നിന്നു വന്നിരുന്ന ട്രക്ക് ഡ്രൈവർമാർ രാഹുൽജീ എന്നു ഉറക്കെ വിളിക്കുന്പോൾ അവർക്കും ചിരിച്ചുകൊണ്ട് കൈവീശി വേഗത കുറയാതെ മുന്നോട്ടു നടന്നു.