പുതുക്കാട്: ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതിന്റെ ത്രില്ലിലാണു പുതുക്കാട് ഗോൾഡൻ സ്പൂണ് ഹോട്ടലുടമ വിക്ടറും കുടുംബവും. അവിചാരിതമായാണ് രാഹുൽ ഗാന്ധിയും സംഘവും ഈ ഹോട്ടലിൽ പ്രാതൽ കഴിക്കാനെത്തിയത്. ചെങ്ങാലൂർ സ്നേഹപുരം സ്വദേശിയായ വിക്ടറിനെ അതിരാവിലെ സുരക്ഷാ ഉദ്യോഗസ്ഥർ വിളിക്കുകയായിരുന്നു.
രാവിലെ രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കാൻ എത്തുമെന്നും സൗകര്യമൊരുക്കാൻ കഴിയുമോയെന്നുമാണു സുരക്ഷാ ഉദ്യോഗസ്ഥർ ചോദിച്ചത്. ഈ സമയം ഹോട്ടൽ തുറക്കുകയൊ ഭക്ഷണം തയ്യാറാവുകയൊ ചെയ്തിരുന്നില്ല.
ഉടൻ വിക്ടറും ഭാര്യ ഷെബിൻ, മക്കളായ ആഷ്ലിൻ, അലൻ എന്നിവരെയും കൂട്ടി ഹോട്ടലിലെത്തി ഭക്ഷണം തയാറാക്കി. പത്തുപേർക്കാണ് ഭക്ഷണം പറഞ്ഞിരുന്നത്. എന്നാൽ നേതാക്കളും എംപിമാരും എംഎൽഎമാരുമുൾപ്പടെ വലിയൊരു സംഘം തന്നെ ഹോട്ടലിൽ എത്തി.
ഭക്ഷണം കഴിച്ച ശേഷം വിക്ടറിന്റെ കുടുംബത്തോടൊപ്പം ഫോട്ടോയെടുക്കുകയും കുശലാന്വേഷണവുമായി അരമണിക്കൂർ വിശ്രമിച്ചശേഷമാണ് ആന്പല്ലൂരിലേക്കു യാത്ര തുടർന്നത്.
രാവിലെ രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കാൻ എത്തുമെന്നും സൗകര്യമൊരുക്കാൻ കഴിയുമോയെന്നുമാണു സുരക്ഷാ ഉദ്യോഗസ്ഥർ ചോദിച്ചത്. ഈ സമയം ഹോട്ടൽ തുറക്കുകയൊ ഭക്ഷണം തയ്യാറാവുകയൊ ചെയ്തിരുന്നില്ല.
ഉടൻ വിക്ടറും ഭാര്യ ഷെബിൻ, മക്കളായ ആഷ്ലിൻ, അലൻ എന്നിവരെയും കൂട്ടി ഹോട്ടലിലെത്തി ഭക്ഷണം തയാറാക്കി. പത്തുപേർക്കാണ് ഭക്ഷണം പറഞ്ഞിരുന്നത്. എന്നാൽ നേതാക്കളും എംപിമാരും എംഎൽഎമാരുമുൾപ്പടെ വലിയൊരു സംഘം തന്നെ ഹോട്ടലിൽ എത്തി.
ഭക്ഷണം കഴിച്ച ശേഷം വിക്ടറിന്റെ കുടുംബത്തോടൊപ്പം ഫോട്ടോയെടുക്കുകയും കുശലാന്വേഷണവുമായി അരമണിക്കൂർ വിശ്രമിച്ചശേഷമാണ് ആന്പല്ലൂരിലേക്കു യാത്ര തുടർന്നത്.