തൃശൂർ: രാഹുൽഗാന്ധിയുടെ വിശ്രമവേളയിൽ ത്രസിപ്പിക്കുന്ന ചുവടുകളുമായി കുളിർമയേകി ജാനകി അമ്മൂമ്മയും മോനുക്ക അപ്പൂപ്പനും. എഴുപതു പിന്നിട്ട ഇരുവരും ഭാരത് ജോഡോയിൽ അണിചേർന്ന യൗവന ഭാവങ്ങളായിരുന്നു.
ഒല്ലൂരിൽനിന്നു തുടങ്ങിയ ജോഡോ യാത്ര മുണ്ടുപാലത്തിനു സമീപം എത്തിയപ്പോഴാണ് അരമണിക്കൂർ വിശ്രമവേളയുണ്ടായത്. ഇൗ സമയം അനൗൺസ്മെന്റ് വാഹനത്തിലെ പാട്ടിനൊപ്പം ഇരുവരും ആവേശത്തോടെ നൃത്തം ചെയ്തപ്പോൾ ജനം തടിച്ചുകൂടി. കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ 74 വയസുള്ള ജാനകിയാണ് ആദ്യം ചുവടുവച്ചത്. ഇതുകണ്ട് കേച്ചേരിക്കാരൻ 81കാരനായ മോനുക്കയും കൂടെക്കൂടുകയായിരുന്നു.
ഇവർക്കൊപ്പം യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഞ്ച് യുവതികളും ചുവടുവച്ചതോടെ രംഗം കൊഴുത്തു. ഒരു പാട്ടു കഴിഞ്ഞപ്പോൾ യുവതികൾ പിൻവാങ്ങിയെങ്കിലും അമ്മൂമ്മയും അപ്പൂപ്പനും തകർത്താടി.
ഒല്ലൂരിൽനിന്നു തുടങ്ങിയ ജോഡോ യാത്ര മുണ്ടുപാലത്തിനു സമീപം എത്തിയപ്പോഴാണ് അരമണിക്കൂർ വിശ്രമവേളയുണ്ടായത്. ഇൗ സമയം അനൗൺസ്മെന്റ് വാഹനത്തിലെ പാട്ടിനൊപ്പം ഇരുവരും ആവേശത്തോടെ നൃത്തം ചെയ്തപ്പോൾ ജനം തടിച്ചുകൂടി. കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ 74 വയസുള്ള ജാനകിയാണ് ആദ്യം ചുവടുവച്ചത്. ഇതുകണ്ട് കേച്ചേരിക്കാരൻ 81കാരനായ മോനുക്കയും കൂടെക്കൂടുകയായിരുന്നു.
ഇവർക്കൊപ്പം യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഞ്ച് യുവതികളും ചുവടുവച്ചതോടെ രംഗം കൊഴുത്തു. ഒരു പാട്ടു കഴിഞ്ഞപ്പോൾ യുവതികൾ പിൻവാങ്ങിയെങ്കിലും അമ്മൂമ്മയും അപ്പൂപ്പനും തകർത്താടി.