തൃശൂർ: ഇയർബാക്ക് സംവിധാനം അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് ബിഫാം വിദ്യാർഥികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒന്നും രണ്ടും സെമസ്റ്ററുകൾ ക്ലിയർ ചെയ്താൽ മാത്രമേ അഞ്ചാം സെമസ്റ്ററിൽ ഇരിക്കാൻ കഴിയുകയുള്ളൂ. കോവിഡും ഓണ്‍ലൈൻ ക്ലാസുകളും മൂലം ഒന്നരവർഷത്തോളം കോഴ്സ് പിന്നിലാണ്. അതിന്റെ കൂടെ ഇയർബാക്കും കൂടി വന്നതോടെ പല വിദ്യാർഥികളും ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്നു വിദ്യാർഥികളായ അബിൻഷാ ഷാജു, നൗഫൽ അലി എന്നിവർ പറഞ്ഞു. കോഴ്സിന് പഠിക്കുന്നവർ ഭൂരിഭാഗം കുട്ടികളും വിദ്യാഭ്യാസ വായ്പ എടുത്താണ് പഠിക്കുന്നത്.
ബാങ്കുകളുടെ നിയമം അനുസരിച്ച് നാലു വർഷം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കണം. നിലവിലെ സാഹചര്യത്തിൽ ഇത് സാധിക്കാത്ത സ്ഥിതിയാണ്. വിദ്യാർഥികൾ സർവകലാശാലയ്ക്കു മുന്നിൽ രാപ്പകൽ സമരം ചെയ്തിട്ടും അധികാരികൾ ഇതുവരെ കണ്ണുതുറന്നിട്ടില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
ബാങ്കുകളുടെ നിയമം അനുസരിച്ച് നാലു വർഷം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കണം. നിലവിലെ സാഹചര്യത്തിൽ ഇത് സാധിക്കാത്ത സ്ഥിതിയാണ്. വിദ്യാർഥികൾ സർവകലാശാലയ്ക്കു മുന്നിൽ രാപ്പകൽ സമരം ചെയ്തിട്ടും അധികാരികൾ ഇതുവരെ കണ്ണുതുറന്നിട്ടില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.