നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവെന്ന പരാതിയെ തുടർന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഒപി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണാനെത്തുന്നവർക്കു മുന്നിൽ പല ഡോക്ടർമാരുടെയും കസേര ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയിലാണ് പ്രതിഷേധവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ ആശുപത്രിയിലെത്തിയത്.
രണ്ടായിരത്തോളം രോഗികളാണ് ഇന്നലെ ചികൽസ തേടി ഒപി യിലെത്തിയത്. ഡോക്ടർമാർ ഒപിയിൽ ഇല്ലാത്ത വിവരം നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണനെ വിളിച്ചു ജനങ്ങൾ അറിയിച്ചതോടെ പ്രതിഷേധവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ എത്തുകയായിരുന്നു. ഇവരുടെ ഇടപെടലിനെ തുടർന്ന് കൂടുതൽ ഡോക്ടർമാർ ഒപിയിൽ പരിശോധനക്കെത്തി. തുടർന്നു നേതാക്കൾ ആശുപത്രി സൂപ്രണ്ട് എൻ. അബൂബക്കർ, ആർഎംഒ പി.കെ. ബഹാബുദീൻ, ലേ സെക്രട്ടറി എ. അബ്ദുൾഹമീദ് എന്നിവരെ കണ്ടു പ്രതിഷേധം അറിയിച്ചു.
എന്നാൽ ഒപിയിൽ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നുണ്ടെന്ന മറുപടിയാണ് അധികൃതർ നൽകിയത്. ഒപിയിൽ ഡോക്ടർമാർ സമയക്രമം പാലിച്ചു എത്തേണ്ടതാണെന്നും അവർ സമയം പാലിക്കാത്തതു സൂപ്രണ്ടിന്റെ ഉൾപ്പെടെ വീഴ്ച്ചയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നിലന്പൂർ ജില്ലാ ആശുപത്രിയിൽ സൂപ്രണ്ട്, ആർഎംഒ എന്നിവർ പോലും ഡ്യൂട്ടി സമയം പാലിച്ച് ആശുപത്രിയിൽ എത്തുന്നില്ലെന്നു നഗരസഭാ ഉപാധ്യക്ഷയും ജനാധിപത്യ മഹിളാ അസോസിയേഷൻ നിലന്പൂർ ഏരിയാ സെക്രട്ടറിയുമായ അരുമ ജയകൃഷ്ണൻ പറഞ്ഞു.
ആദിവാസികളും പാവപ്പെട്ടവരും ഉൾപ്പെടെയുള്ളവരാണ് ചികിത്സ തേടിയെത്തുന്നത്. നിലവിൽ 39 ഡോക്ടർമാരുടെ സേവനം നിലന്പൂർ ജില്ലാ ആശുപത്രിക്കുണ്ട്.
ഇവരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ലെന്നു പ്രതിഷേധക്കാർ പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം കൂടിയിട്ടും ഡോക്ടർമാരെ കൂടുതലായി നിയമിക്കാത്തതാണ് പ്രശനങ്ങൾക്കു കാരണമെന്നു ആശുപത്രി സൂപ്രണ്ട് എൻ. അബൂബക്കറും ആർഎംഒ പി കെ. ബഹാബുദീനും അറിയിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളായ സുനന്ദ, രഞ്ജിനി, സരോജിനി, സിനി സുന്ദരൻ, വത്സല, നിഷ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞ ആഴ്ച്ച ഇതേ വിഷയം ഉന്നയിച്ച് സിപിഎം, ഡിവൈഎഫ്ഐ നേതാക്കളും ആർഎംഒയുമായി ചർച്ച നടത്തിയിരുന്നു.
രണ്ടായിരത്തോളം രോഗികളാണ് ഇന്നലെ ചികൽസ തേടി ഒപി യിലെത്തിയത്. ഡോക്ടർമാർ ഒപിയിൽ ഇല്ലാത്ത വിവരം നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണനെ വിളിച്ചു ജനങ്ങൾ അറിയിച്ചതോടെ പ്രതിഷേധവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ എത്തുകയായിരുന്നു. ഇവരുടെ ഇടപെടലിനെ തുടർന്ന് കൂടുതൽ ഡോക്ടർമാർ ഒപിയിൽ പരിശോധനക്കെത്തി. തുടർന്നു നേതാക്കൾ ആശുപത്രി സൂപ്രണ്ട് എൻ. അബൂബക്കർ, ആർഎംഒ പി.കെ. ബഹാബുദീൻ, ലേ സെക്രട്ടറി എ. അബ്ദുൾഹമീദ് എന്നിവരെ കണ്ടു പ്രതിഷേധം അറിയിച്ചു.
എന്നാൽ ഒപിയിൽ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നുണ്ടെന്ന മറുപടിയാണ് അധികൃതർ നൽകിയത്. ഒപിയിൽ ഡോക്ടർമാർ സമയക്രമം പാലിച്ചു എത്തേണ്ടതാണെന്നും അവർ സമയം പാലിക്കാത്തതു സൂപ്രണ്ടിന്റെ ഉൾപ്പെടെ വീഴ്ച്ചയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നിലന്പൂർ ജില്ലാ ആശുപത്രിയിൽ സൂപ്രണ്ട്, ആർഎംഒ എന്നിവർ പോലും ഡ്യൂട്ടി സമയം പാലിച്ച് ആശുപത്രിയിൽ എത്തുന്നില്ലെന്നു നഗരസഭാ ഉപാധ്യക്ഷയും ജനാധിപത്യ മഹിളാ അസോസിയേഷൻ നിലന്പൂർ ഏരിയാ സെക്രട്ടറിയുമായ അരുമ ജയകൃഷ്ണൻ പറഞ്ഞു.
ആദിവാസികളും പാവപ്പെട്ടവരും ഉൾപ്പെടെയുള്ളവരാണ് ചികിത്സ തേടിയെത്തുന്നത്. നിലവിൽ 39 ഡോക്ടർമാരുടെ സേവനം നിലന്പൂർ ജില്ലാ ആശുപത്രിക്കുണ്ട്.
ഇവരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ലെന്നു പ്രതിഷേധക്കാർ പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം കൂടിയിട്ടും ഡോക്ടർമാരെ കൂടുതലായി നിയമിക്കാത്തതാണ് പ്രശനങ്ങൾക്കു കാരണമെന്നു ആശുപത്രി സൂപ്രണ്ട് എൻ. അബൂബക്കറും ആർഎംഒ പി കെ. ബഹാബുദീനും അറിയിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളായ സുനന്ദ, രഞ്ജിനി, സരോജിനി, സിനി സുന്ദരൻ, വത്സല, നിഷ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞ ആഴ്ച്ച ഇതേ വിഷയം ഉന്നയിച്ച് സിപിഎം, ഡിവൈഎഫ്ഐ നേതാക്കളും ആർഎംഒയുമായി ചർച്ച നടത്തിയിരുന്നു.