നിലന്പൂർ: സാമൂഹിക സേവന രംഗത്ത് ഫാത്തിമാഗിരി മാതൃക പഠിക്കാൻ കർമലീത്ത സന്യാസിനി സമൂഹം എത്തി. ഇന്ത്യയിലെ നാലു ഭാഗങ്ങളിൽ നിന്നുള്ള സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന 30 പേരടങ്ങിയ സംഘമാണെത്തിയത്. കഴിഞ്ഞ അരനൂറ്റാണ്ടായി നിലന്പൂർ മേഖലയിലെ സാധാരണക്കാരുടെ ജീവിതത്തെ തൊട്ടറിഞ്ഞ സാമൂഹിക സംഘടനയാണ് നിലന്പൂർ ചന്തക്കുന്ന് പ്രവർത്തിക്കുന്ന ഫാത്തിമഗിരി സോഷ്യൽ സർവീസ് സെന്റർ. ഫാത്തിമഗിരി സ്കൂളിൽ നടന്ന പരിശീലന പരിപാടി ദക്ഷിണേന്ത്യൻ മേഖലാ മേധാവി സിസ്റ്റർ മരിയാ ജസീന ഉദ്ഘാടനം ചെയ്്തു.
നിസാർഥ പ്രവർത്തനമാണ് സാമൂഹിക സേവന രംഗത്തെ വിജയം. അർഹതപ്പെട്ടവരെ കണ്ടെത്തി സഹായം അവരിലേക്ക് എത്തിക്കുന്പോഴാണ് നമ്മൾ യഥാർഥ്യമായി തീരുന്നത്. ദൈവത്തിന്റെ പ്രകാശം മറ്റുള്ളവരിലേക്കെത്തുക എന്നതാണ് പ്രധാന ലക്ഷ്യം. വിവേചനമില്ലാത്ത സേവനമായിരിക്കണം ചെയ്യേണ്ടത്. സാമൂഹിക മേഖലകളിലെ പ്രവർത്തനത്തിന്റെ ഉൗർജം അവരവരുടെ ഉള്ളിലെ ദൈവസ്നേഹമാണെന്നും സിസ്റ്റർ മരിയ ജസീന പറഞ്ഞു. കർമലീത്ത സഭയുടെ സാമൂഹിക സേവന വിഭാഗത്തിന്റെ ചുമതലയുള്ള സിസ്റ്റർ വിമലാ പോൾ ബംഗളുരൂ അധ്യക്ഷത വഹിച്ചു. സാമൂഹിക രംഗത്ത് മാതൃകയായ ഫാത്തിമഗിരി സോഷ്യൽ സർവീസ് സെന്ററിനെക്കുറിച്ച് പരിചയപ്പെടാനും പഠിക്കാനുമാണ് പരീശീലനവും സന്ദർശനവുമെന്നു അവർ പറഞ്ഞു.
കണ്ണൂർ രൂപത വികാരി ജനറൽ ഫാ. ക്ലാരൻസ് പള്ളിയത്ത്, രാജഗിരി കോളജ് മുൻ വകുപ്പ് മേധാവി ഡോ.ടി.ഒ. പൗലോസ്, ബംഗളുരൂ ആസ്ഥാനമായ ലിയോനാർഡ് ചെഷയറിന്റെ ഏഷ്യ മേഖലാ പ്രതിനിധി ഡോ. രേവതി എന്നിവർ വിവിധ സെഷനുകളിലായി ക്ലാസെടുത്തു. ഫാത്തിമഗിരി കോണ്‍വെന്റ് സുപ്പീരിയർ സിസ്റ്റർ ആൻ തേജസ്, ഫാത്തിമഗിരി സോഷ്യൽ സർവീസ് സെന്റർ ഡയറക്ടർ സിസ്റ്റർ മരീനി, സിസ്റ്റർ മരിയ ഷീന എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഫാത്തിമഗിരി സോഷ്യൽ സർവീസ് സെന്ററിന്റെ കീഴിലുള്ള വിവിധ പദ്ധതികൾ ഇന്നും നാളെയുമായി സന്ദർശിക്കും.
നിസാർഥ പ്രവർത്തനമാണ് സാമൂഹിക സേവന രംഗത്തെ വിജയം. അർഹതപ്പെട്ടവരെ കണ്ടെത്തി സഹായം അവരിലേക്ക് എത്തിക്കുന്പോഴാണ് നമ്മൾ യഥാർഥ്യമായി തീരുന്നത്. ദൈവത്തിന്റെ പ്രകാശം മറ്റുള്ളവരിലേക്കെത്തുക എന്നതാണ് പ്രധാന ലക്ഷ്യം. വിവേചനമില്ലാത്ത സേവനമായിരിക്കണം ചെയ്യേണ്ടത്. സാമൂഹിക മേഖലകളിലെ പ്രവർത്തനത്തിന്റെ ഉൗർജം അവരവരുടെ ഉള്ളിലെ ദൈവസ്നേഹമാണെന്നും സിസ്റ്റർ മരിയ ജസീന പറഞ്ഞു. കർമലീത്ത സഭയുടെ സാമൂഹിക സേവന വിഭാഗത്തിന്റെ ചുമതലയുള്ള സിസ്റ്റർ വിമലാ പോൾ ബംഗളുരൂ അധ്യക്ഷത വഹിച്ചു. സാമൂഹിക രംഗത്ത് മാതൃകയായ ഫാത്തിമഗിരി സോഷ്യൽ സർവീസ് സെന്ററിനെക്കുറിച്ച് പരിചയപ്പെടാനും പഠിക്കാനുമാണ് പരീശീലനവും സന്ദർശനവുമെന്നു അവർ പറഞ്ഞു.
കണ്ണൂർ രൂപത വികാരി ജനറൽ ഫാ. ക്ലാരൻസ് പള്ളിയത്ത്, രാജഗിരി കോളജ് മുൻ വകുപ്പ് മേധാവി ഡോ.ടി.ഒ. പൗലോസ്, ബംഗളുരൂ ആസ്ഥാനമായ ലിയോനാർഡ് ചെഷയറിന്റെ ഏഷ്യ മേഖലാ പ്രതിനിധി ഡോ. രേവതി എന്നിവർ വിവിധ സെഷനുകളിലായി ക്ലാസെടുത്തു. ഫാത്തിമഗിരി കോണ്‍വെന്റ് സുപ്പീരിയർ സിസ്റ്റർ ആൻ തേജസ്, ഫാത്തിമഗിരി സോഷ്യൽ സർവീസ് സെന്റർ ഡയറക്ടർ സിസ്റ്റർ മരീനി, സിസ്റ്റർ മരിയ ഷീന എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഫാത്തിമഗിരി സോഷ്യൽ സർവീസ് സെന്ററിന്റെ കീഴിലുള്ള വിവിധ പദ്ധതികൾ ഇന്നും നാളെയുമായി സന്ദർശിക്കും.