ആലുവ: അനിശ്ചിതമായി നിർമാണം നീളുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ടെർമിനൽ ഭാഗികമായി തുറന്നു. പെരുമ്പാവൂർ മേഖലയിലേക്ക് പോകുന്ന ബസുകൾക്ക് യാത്രക്കാരെ ഇറക്കാനും കയറ്റാനുമുള്ള മേഖലയായി ടെർമിനൽ മാറ്റിയിരിക്കുകയാണ്. കടുത്ത വേനലിൽ തണൽ ഇല്ലാതെ വലഞ്ഞിരുന്ന യാത്രക്കാർക്കും ആശ്വാസമായി.
താത്കാലിക ഷെഡിൽ ആണ് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ചൂടും പൊടിയുമേറ്റാണ് ബസ് സ്റ്റാൻഡിൽ ജീവനക്കാരും യാത്രക്കാരും നിൽക്കുന്നത്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് ടെർമിനിലേക്ക് മാറ്റി അനൗൺസ്മെന്റ് ആരംഭിക്കണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്. പെരുമ്പാവൂർ ബസുകൾ സ്റ്റാൻഡിന് അകത്തേക്ക് കയറിയതോടെ ദീർഘദൂര ബസുകൾക്ക് വന്ന് പോകാൻ സ്ഥലം ലഭിച്ചിട്ടുണ്ട്.
ഇതു വരെ സ്റ്റാൻഡിന് പുറത്തു നിർത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കിയിരുന്നത്. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച അഞ്ചു കോടി 89.6 ലക്ഷം രൂപ മുടക്കിയാണ് നിർമാണം ആരംഭിച്ചത്.
2020 ജനുവരി 28ന് അന്നത്തെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ശിലാസ്ഥാപനം നടത്തി. പൊതുമരാമത്ത് വകുപ്പും കെഎസ്ആർടിസി എൻജിനീയറിംഗ് വിഭാഗവും തമ്മിൽ തർക്കം മുറുകയതോടെയാണ് നിർമാണം ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നത്.
താത്കാലിക ഷെഡിൽ ആണ് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ചൂടും പൊടിയുമേറ്റാണ് ബസ് സ്റ്റാൻഡിൽ ജീവനക്കാരും യാത്രക്കാരും നിൽക്കുന്നത്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് ടെർമിനിലേക്ക് മാറ്റി അനൗൺസ്മെന്റ് ആരംഭിക്കണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്. പെരുമ്പാവൂർ ബസുകൾ സ്റ്റാൻഡിന് അകത്തേക്ക് കയറിയതോടെ ദീർഘദൂര ബസുകൾക്ക് വന്ന് പോകാൻ സ്ഥലം ലഭിച്ചിട്ടുണ്ട്.
ഇതു വരെ സ്റ്റാൻഡിന് പുറത്തു നിർത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കിയിരുന്നത്. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച അഞ്ചു കോടി 89.6 ലക്ഷം രൂപ മുടക്കിയാണ് നിർമാണം ആരംഭിച്ചത്.
2020 ജനുവരി 28ന് അന്നത്തെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ശിലാസ്ഥാപനം നടത്തി. പൊതുമരാമത്ത് വകുപ്പും കെഎസ്ആർടിസി എൻജിനീയറിംഗ് വിഭാഗവും തമ്മിൽ തർക്കം മുറുകയതോടെയാണ് നിർമാണം ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നത്.