ചേരാനല്ലൂർ: കൂവപ്പടി പഞ്ചായത്തിനെയും ഒക്കൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചേരാനല്ലൂർ മങ്കുഴി കനാൽ ബണ്ട് റോഡ് വീതി കൂട്ടി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി.
60 വർഷത്തിലേറെ പഴക്കമുള്ളതും രണ്ട് കിലോമീറ്റർ ഓളം ദൂരം ഉള്ളതുമായ ഈ റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്. ഒരുകാലത്ത് ചേരാനല്ലൂർ മങ്കുഴി കൂടാലപ്പാട് എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന ഈ റോഡ് ഉപയോഗശൂന്യമായ അവസ്ഥയിലാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. റോഡിന്റെ നടുഭാഗത്ത് നല്ല വീതിയുണ്ടെങ്കിലും ചേരാനല്ലൂർ കരയോട് ചേർന്നു കിടക്കുന്ന ഭാഗത്തും മങ്കുഴി കരയോട് ചേർന്ന് കിടക്കുന്ന ഭാഗത്തും തീരെ വീതിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ഇതുമൂലം മുച്ചക്രവാഹനങ്ങൾക്കോ കാറുകൾക്കോഇതിലൂടെ കടന്നു പോകാൻ പറ്റാത്ത അവസ്ഥയാണുള്ളത്. റോഡ് വീതികൂട്ടി സഞ്ചാരയോഗ്യമാക്കുകയാണെങ്കിൽ ചേരാനല്ലൂർ-മങ്കുഴി പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും. അതുകൊണ്ട് ചേരാനല്ലൂർ മങ്കുഴി കനാൽ ബണ്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
60 വർഷത്തിലേറെ പഴക്കമുള്ളതും രണ്ട് കിലോമീറ്റർ ഓളം ദൂരം ഉള്ളതുമായ ഈ റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്. ഒരുകാലത്ത് ചേരാനല്ലൂർ മങ്കുഴി കൂടാലപ്പാട് എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന ഈ റോഡ് ഉപയോഗശൂന്യമായ അവസ്ഥയിലാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. റോഡിന്റെ നടുഭാഗത്ത് നല്ല വീതിയുണ്ടെങ്കിലും ചേരാനല്ലൂർ കരയോട് ചേർന്നു കിടക്കുന്ന ഭാഗത്തും മങ്കുഴി കരയോട് ചേർന്ന് കിടക്കുന്ന ഭാഗത്തും തീരെ വീതിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ഇതുമൂലം മുച്ചക്രവാഹനങ്ങൾക്കോ കാറുകൾക്കോഇതിലൂടെ കടന്നു പോകാൻ പറ്റാത്ത അവസ്ഥയാണുള്ളത്. റോഡ് വീതികൂട്ടി സഞ്ചാരയോഗ്യമാക്കുകയാണെങ്കിൽ ചേരാനല്ലൂർ-മങ്കുഴി പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും. അതുകൊണ്ട് ചേരാനല്ലൂർ മങ്കുഴി കനാൽ ബണ്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.