തൃപ്പൂണിത്തുറ: കത്തികൊണ്ടുള്ള കുത്തേറ്റ് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ ഇന്നലെ മരിച്ചു. വരിക്കോലി ചെമ്മനാട് ചൂരക്കുളത്ത് പ്രവീണ് ഫ്രാൻസിസ് (42) ആണ് മരിച്ചത്.
കഴിഞ്ഞ 18ന് വൈകിട്ടായിരുന്നു സംഭവം. പ്രവീണിനെ ഇരുന്പനത്തേക്ക് വിളിച്ചു വരുത്തിയ ശേഷം തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് പൊയിന്തറ കോളനിയിൽ മാലായിൽ അച്ചു എന്ന അഖിൽ (27) കത്തി ഉപയോഗിച്ച് പ്രവീണിന്റെ വയറ്റിൽ കുത്തുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ പ്രവീൺ മുണ്ട് കൊണ്ട് വയർ ചുറ്റിക്കെട്ടി ബൈക്കോടിച്ച് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയെങ്കിലും കുഴഞ്ഞുവീണു.
ഉടൻ പ്രവീണിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. പ്രവീണിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: മഞ്ജു. മക്കൾ: ജോമ, ജോസ്വിൻ. കേസിലെ പ്രതി അഖിലിനെ കഴിഞ്ഞ ദിവസമാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18ന് വൈകിട്ടായിരുന്നു സംഭവം. പ്രവീണിനെ ഇരുന്പനത്തേക്ക് വിളിച്ചു വരുത്തിയ ശേഷം തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് പൊയിന്തറ കോളനിയിൽ മാലായിൽ അച്ചു എന്ന അഖിൽ (27) കത്തി ഉപയോഗിച്ച് പ്രവീണിന്റെ വയറ്റിൽ കുത്തുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ പ്രവീൺ മുണ്ട് കൊണ്ട് വയർ ചുറ്റിക്കെട്ടി ബൈക്കോടിച്ച് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയെങ്കിലും കുഴഞ്ഞുവീണു.
ഉടൻ പ്രവീണിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. പ്രവീണിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: മഞ്ജു. മക്കൾ: ജോമ, ജോസ്വിൻ. കേസിലെ പ്രതി അഖിലിനെ കഴിഞ്ഞ ദിവസമാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.