ഉപ്പുതറ: ചപ്പാത്തിൽ നിർമാണത്തിലിരിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് കം ഓഡിറ്റോറിയം എബിസി (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രമാക്കാനുളള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിൽ വ്യാപക പ്രതിഷേധം.
പദ്ധതി നടപ്പിലാക്കേണ്ട കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ള ഉപ്പുതറ പഞ്ചായത്തും സബ് കളക്ടർ വിളിച്ച യോഗത്തിൽ ശക്തമായ എതിർപ്പ് അറിയിച്ചിട്ടും ജില്ലാ ഭരണകൂടം തീരുമാനവുമായി മുന്നോട്ടു പോകുകയാണ്.
കെട്ടിട നിർമാണത്തിന് ഇതുവരെ 1.35 കോടി രൂപ ചെലവഴിക്കുകയും പണി പൂർത്തീകരിക്കാൻ 20 ലക്ഷം രൂപ കൂടി അനുവദിച്ച ജില്ലാ പഞ്ചായത്ത് എതിർപ്പ് അറിയിച്ച് നാളെ ജില്ലാ കളക്ടർക്ക് കത്തു നൽകുമെന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ആശ ആന്റണി അറിയിച്ചു.
കെട്ടിടം സ്ഥിതിചെയ്യുന്നത് ടൗണിനു നടുവിലാണ്. തൊട്ടടുത്ത് ക്ഷേത്രവും ഹോട്ടലുകൾ ഉൾപ്പെടെയുളള വ്യാപാര സ്ഥാപനങ്ങളുമുണ്ട്. കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം ഒഴികെ ഒരിഞ്ചു ഭൂമിപോലും ഇവിടെ ബാക്കിയില്ല. വാഹന പാർക്കിംഗിന് അഞ്ചു സെന്റ് സ്ഥലം തേയില എസ്റ്റേറ്റിൽനിന്നു വിട്ടുകിട്ടുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഇതിനിടെ, എബിസി സെന്ററായി കെട്ടിടം ഏറ്റെടുത്താൽ സ്ഥലം വിട്ടുനൽകാൻ എസ്റ്റേറ്റുകാർ തയാറാകില്ല. നായ്ക്കളുടെ മാലിന്യങ്ങൾ തള്ളാനുള്ള സൗകര്യവും തീരെയില്ല. മാലിന്യങ്ങൾ തൊട്ടടുത്തുകൂടി ഒഴുകുന്ന പെരിയാറിനെ മലിനമാക്കാനും ഇതു ഇടയാക്കും.
2013ൽ നിർമാണം തുടങ്ങിയ ബഹുനില കെട്ടിടം പൂർത്തിയാക്കി ഉടൻ തുറന്നു കൊടുക്കാനുളള തീരുമാനത്തിനിടെയാണ് എബിസി സെന്ററാക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.
പദ്ധതി നടപ്പിലാക്കേണ്ട കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ള ഉപ്പുതറ പഞ്ചായത്തും സബ് കളക്ടർ വിളിച്ച യോഗത്തിൽ ശക്തമായ എതിർപ്പ് അറിയിച്ചിട്ടും ജില്ലാ ഭരണകൂടം തീരുമാനവുമായി മുന്നോട്ടു പോകുകയാണ്.
കെട്ടിട നിർമാണത്തിന് ഇതുവരെ 1.35 കോടി രൂപ ചെലവഴിക്കുകയും പണി പൂർത്തീകരിക്കാൻ 20 ലക്ഷം രൂപ കൂടി അനുവദിച്ച ജില്ലാ പഞ്ചായത്ത് എതിർപ്പ് അറിയിച്ച് നാളെ ജില്ലാ കളക്ടർക്ക് കത്തു നൽകുമെന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ആശ ആന്റണി അറിയിച്ചു.
കെട്ടിടം സ്ഥിതിചെയ്യുന്നത് ടൗണിനു നടുവിലാണ്. തൊട്ടടുത്ത് ക്ഷേത്രവും ഹോട്ടലുകൾ ഉൾപ്പെടെയുളള വ്യാപാര സ്ഥാപനങ്ങളുമുണ്ട്. കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം ഒഴികെ ഒരിഞ്ചു ഭൂമിപോലും ഇവിടെ ബാക്കിയില്ല. വാഹന പാർക്കിംഗിന് അഞ്ചു സെന്റ് സ്ഥലം തേയില എസ്റ്റേറ്റിൽനിന്നു വിട്ടുകിട്ടുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഇതിനിടെ, എബിസി സെന്ററായി കെട്ടിടം ഏറ്റെടുത്താൽ സ്ഥലം വിട്ടുനൽകാൻ എസ്റ്റേറ്റുകാർ തയാറാകില്ല. നായ്ക്കളുടെ മാലിന്യങ്ങൾ തള്ളാനുള്ള സൗകര്യവും തീരെയില്ല. മാലിന്യങ്ങൾ തൊട്ടടുത്തുകൂടി ഒഴുകുന്ന പെരിയാറിനെ മലിനമാക്കാനും ഇതു ഇടയാക്കും.
2013ൽ നിർമാണം തുടങ്ങിയ ബഹുനില കെട്ടിടം പൂർത്തിയാക്കി ഉടൻ തുറന്നു കൊടുക്കാനുളള തീരുമാനത്തിനിടെയാണ് എബിസി സെന്ററാക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.