ചെറുതോണി: കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ കൊല്ലപ്പെട്ട ഇടുക്കി എൻജിനീയറിംഗ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രന്റെ കുടുംബ സഹായനിധി നാളെ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് അറിയിച്ചു.
രാവിലെ 11ന് ചെറുതോണിയിലെ പുതിയ ബസ് സ്റ്റാൻഡ് മൈതാനിയില്‍ ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി, ധീരജിന്റെ മാതാപിതാക്കള്‍ക്ക് കുടുംബസഹായനിധി കൈമാറും. ധീരജ് സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രന്, എം.എം. മണി എംഎല്‍എ, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്, കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവന്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ, പ്രസിഡന്റ് കെ. അനുശ്രീ, ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ്, പ്രസിഡന്റ് ലിനു ജോസ് എന്നിവര്‍ പങ്കെടുക്കും. 2022 ജനുവരി 10 നാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ധീരജ് കൊല്ലപ്പെട്ടത്.
ഒരു കോടി അമ്പത്തി എട്ടു ലക്ഷം രൂപയാണ് ധീരജ് കുടുംബ സഹായ നിധിക്കായി സമാഹരിച്ചിരിക്കുന്നത്.
രാവിലെ 11ന് ചെറുതോണിയിലെ പുതിയ ബസ് സ്റ്റാൻഡ് മൈതാനിയില്‍ ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി, ധീരജിന്റെ മാതാപിതാക്കള്‍ക്ക് കുടുംബസഹായനിധി കൈമാറും. ധീരജ് സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രന്, എം.എം. മണി എംഎല്‍എ, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്, കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവന്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ, പ്രസിഡന്റ് കെ. അനുശ്രീ, ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ്, പ്രസിഡന്റ് ലിനു ജോസ് എന്നിവര്‍ പങ്കെടുക്കും. 2022 ജനുവരി 10 നാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ധീരജ് കൊല്ലപ്പെട്ടത്.
ഒരു കോടി അമ്പത്തി എട്ടു ലക്ഷം രൂപയാണ് ധീരജ് കുടുംബ സഹായ നിധിക്കായി സമാഹരിച്ചിരിക്കുന്നത്.