തൊടുപുഴ: നഗരസഭാ സ്വകാര്യ ബസ് സ്റ്റാൻഡിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 2200 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം കണ്ടെടുത്തു. ചില്ലറ വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന പാൻമസാല ഉത്പന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ബസ് സ്റ്റാൻഡിനുള്ളിലെ മരത്തിന്റെ ചുവട്ടിൽ ചാക്കിൽക്കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത പാൻ ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഇന്നലെ പുലർച്ചെ വാഹനത്തിൽ എത്തിച്ച പാൻ മസാല സ്റ്റാൻഡിൽ ഇറക്കിവച്ചു. എന്നാൽ ഇത് എടുക്കാനായി പിന്നീട് ആരും എത്തിയില്ല. സംശയം തോന്നിയ സമീപത്തെ വ്യാപാരികൾ വിവരം എക്സൈസിനെ അറിയിച്ചു. എക്സൈസ് സംഘം സ്ഥലത്തെത്തി ചാക്ക് പരിശോധിച്ചപ്പോഴാണ് നിരോധിത പാൻ മസാലയാണെന്ന് വ്യക്തമായത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഉൗർജിതമാക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ. സലീമിന്റെ നിർദേശപ്രകാരം തൊടുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.പി. ദിലീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചില്ലറ വില്പനക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിനായി എത്തിച്ച നിരോധിത പാൻമസാലയാണ് പിടിച്ചെടുത്തത്. രാത്രിയിൽ ഇവ കച്ചവടം ചെയ്യാനായിരുന്നു നീക്കമെന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 14 മയക്കുമരുന്ന് കേസുകളും 16 അബ്കാരി കേസുകളും തൊടുപുഴ റേഞ്ചിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിശോധനയിൽ എക്സൈസ് ഓഫീസർമാരായ സാവിച്ചൻ മാത്യു, ദേവദാസ്, ദിലീപ്, കാർത്തിക ഷാജി, അപർണ ശശി, അനീഷ് ജോണ് എന്നിവർ പങ്കെടുത്തു.
ബസ് സ്റ്റാൻഡിനുള്ളിലെ മരത്തിന്റെ ചുവട്ടിൽ ചാക്കിൽക്കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത പാൻ ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഇന്നലെ പുലർച്ചെ വാഹനത്തിൽ എത്തിച്ച പാൻ മസാല സ്റ്റാൻഡിൽ ഇറക്കിവച്ചു. എന്നാൽ ഇത് എടുക്കാനായി പിന്നീട് ആരും എത്തിയില്ല. സംശയം തോന്നിയ സമീപത്തെ വ്യാപാരികൾ വിവരം എക്സൈസിനെ അറിയിച്ചു. എക്സൈസ് സംഘം സ്ഥലത്തെത്തി ചാക്ക് പരിശോധിച്ചപ്പോഴാണ് നിരോധിത പാൻ മസാലയാണെന്ന് വ്യക്തമായത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഉൗർജിതമാക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ. സലീമിന്റെ നിർദേശപ്രകാരം തൊടുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.പി. ദിലീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചില്ലറ വില്പനക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിനായി എത്തിച്ച നിരോധിത പാൻമസാലയാണ് പിടിച്ചെടുത്തത്. രാത്രിയിൽ ഇവ കച്ചവടം ചെയ്യാനായിരുന്നു നീക്കമെന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 14 മയക്കുമരുന്ന് കേസുകളും 16 അബ്കാരി കേസുകളും തൊടുപുഴ റേഞ്ചിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിശോധനയിൽ എക്സൈസ് ഓഫീസർമാരായ സാവിച്ചൻ മാത്യു, ദേവദാസ്, ദിലീപ്, കാർത്തിക ഷാജി, അപർണ ശശി, അനീഷ് ജോണ് എന്നിവർ പങ്കെടുത്തു.