മൂന്നാര്‍: ദേശീയപാത നിര്‍മാണ സാമഗ്രികള്‍ കടത്താന്‍ ശ്രമിച്ച രണ്ടു പേര് പോലീസിന്റെ പിടിയിലായി. കുഞ്ചിത്തണ്ണി ഈട്ടിസിറ്റി സ്വദേശികളായ കുറ്റിയില്‍ സുരേഷ് (40), ഐങ്കരയില്‍ ബെന്നി (42) എന്നിവരാണ് പിടിയിലായത്. ഹര്‍ത്താല്‍ ദിവസം പോലീസ് സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട് തിരക്കിലായതു മുതലെടുത്തായിരുന്നു മോഷണം.
നൈറ്റ് പട്രോളിംഗിനിടെ ദേവികുളം ബ്ലോക്ക് ഓഫീസിനു സമീപത്തുനിന്നുമാണ് ഇവര്‍ പിടിയിലായത്. നിർമാണ സാമഗ്രികളുമായി സാവധാനത്തില്‍ നീങ്ങിയ ഓട്ടോറിക്ഷയുടെ നീക്കത്തിൽ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നിര്‍ത്തിയ ഓട്ടോയില്‍നിന്നു ഒരാള്‍ കാട്ടിലേക്ക് ഓടി മറഞ്ഞതോടെ പോലീസ് ഓട്ടോയില്‍ പരിശോധന നടത്തുകയായിരുന്നു.
ജെസിബിയുടെ യന്ത്രഭാഗങ്ങള്‍ ഉള്‍പ്പെടെ ഭാരം കൂടിയ സാമഗ്രികളാണ് കടത്താന്‍ ശ്രമിച്ചത്.
ലോക്കാട് ഗ്യാപ്പില്‍ സൂക്ഷിച്ചിരുന്ന സ്റ്റോര്‍ റൂം കുത്തിത്തുറന്നായിരുന്നു മോഷണം. രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിര്‍മാണ സാമഗ്രികളാണ് കടത്താന്‍ ശ്രമിച്ചതെന്ന് ദേവികുളം പോലീസ് പറഞ്ഞു. എസ്ഐ കെ.എന്‍. സുരേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരീഷ് കുമാര്‍, ബേസില്‍ ജോണ്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
നൈറ്റ് പട്രോളിംഗിനിടെ ദേവികുളം ബ്ലോക്ക് ഓഫീസിനു സമീപത്തുനിന്നുമാണ് ഇവര്‍ പിടിയിലായത്. നിർമാണ സാമഗ്രികളുമായി സാവധാനത്തില്‍ നീങ്ങിയ ഓട്ടോറിക്ഷയുടെ നീക്കത്തിൽ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നിര്‍ത്തിയ ഓട്ടോയില്‍നിന്നു ഒരാള്‍ കാട്ടിലേക്ക് ഓടി മറഞ്ഞതോടെ പോലീസ് ഓട്ടോയില്‍ പരിശോധന നടത്തുകയായിരുന്നു.
ജെസിബിയുടെ യന്ത്രഭാഗങ്ങള്‍ ഉള്‍പ്പെടെ ഭാരം കൂടിയ സാമഗ്രികളാണ് കടത്താന്‍ ശ്രമിച്ചത്.
ലോക്കാട് ഗ്യാപ്പില്‍ സൂക്ഷിച്ചിരുന്ന സ്റ്റോര്‍ റൂം കുത്തിത്തുറന്നായിരുന്നു മോഷണം. രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിര്‍മാണ സാമഗ്രികളാണ് കടത്താന്‍ ശ്രമിച്ചതെന്ന് ദേവികുളം പോലീസ് പറഞ്ഞു. എസ്ഐ കെ.എന്‍. സുരേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരീഷ് കുമാര്‍, ബേസില്‍ ജോണ്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.