ചേർപ്പ്: പെരുന്പിള്ളിശേരി കാവിൽപാടം റോഡിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 25,000രൂപയും ബൈക്കിന്റെ താക്കോലും നഷ്ടപെട്ടു. വടക്കേടത്ത് വിലാസിനിയുടെ വീട്ടിലാണു കവർച്ച നടന്നത്. വ്യാഴാഴ്ച രാത്രി ഇവർ ബന്ധുവീട്ടിൽ പോയിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ തിരികെ വന്നപ്പോഴാണു വീടിന്റ മുൻവാതിൽ കുത്തിത്തുറന്നു കിടക്കുന്നതു കണ്ടത്.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും താക്കോൽ വച്ചിരിക്കുന്ന പെട്ടിയും കാണാതായ വിവരം അറിഞ്ഞത്. വാതിൽ കുത്തിത്തുറന്ന ഭാഗത്ത് മുളകുപൊടി വിതറിയിട്ട നിലയിലായിരുന്നു.
ചേർപ്പ് സിഐ ടി.വി. ഷിബുവിന്റെ നേതൃത്വത്തിൽ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും താക്കോൽ വച്ചിരിക്കുന്ന പെട്ടിയും കാണാതായ വിവരം അറിഞ്ഞത്. വാതിൽ കുത്തിത്തുറന്ന ഭാഗത്ത് മുളകുപൊടി വിതറിയിട്ട നിലയിലായിരുന്നു.
ചേർപ്പ് സിഐ ടി.വി. ഷിബുവിന്റെ നേതൃത്വത്തിൽ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.