തൃശൂർ: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ജില്ലയിൽ വ്യാപക അക്രമം. വിവിധയിടങ്ങളിൽ കെഎസ്ആർടിസി, ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായി. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. കല്ലേറു നടത്തിയതിനും കടകൾ അടപ്പിക്കാൻ ശ്രമിച്ചവരെയും പോലീസ് പിടികൂടി. സ്വകാര്യ വാഹനൾ കുറവായിരുന്നു. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും നിരത്തിലിറങ്ങിയത്.
വടക്കാഞ്ചേരി കരുതക്കാട്, മുള്ളൂർക്കര, എടക്കഴിയൂർ, കുന്നംകുളം ചാലിശേരി, തളിക്കുളം പുത്തൻതോട്, ചാവക്കാട് മുത്തമ്മാവ് എന്നിവിടങ്ങളിലാണ് കെഎസ്ആർടിസി ബസുകൾക്കുനേരെ കല്ലേറുണ്ടായി.മുത്തൻമാവിൽ ലോറിക്കും എടക്കഴിയൂരിൽ വാനിനും പൂവ്വത്തൂരിനു സമീപം താമരപ്പിള്ളിയിൽ കള്ളുവണ്ടിക്കു നേരെയും കല്ലേറുണ്ടായി.
എടക്കഴിയൂരിൽ വാഹനങ്ങൾക്കു നേരെ കല്ലെറിഞ്ഞതിനു പോപ്പുലർ ഫ്രണ്ട് ഏരിയാ സെക്രട്ടറി മുഹമ്മദ് റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ദീർഘദൂര കെഎസ് ആർടിസി ബസുകൾ ഒരുമിച്ച് പോലീസ് അകന്പടിയോടെയാണ് സർവീസ് നടത്തിയത്.
കെഎസ്ആർടിസി
ബസിനു നേരെ കല്ലേറ്
വടക്കാഞ്ചേരി: ഹർത്താലിനിടെ വടക്കാഞ്ചേരിയിൽ വാഹനങ്ങൾക്കു നേരെയാണു കല്ലേറു നടന്നത്. ഗുരുവായൂരിലേക്കു പോയിരുന്ന കെഎസ്ആർടിസി ബസിന്റെ പിറകിലെ ചില്ലാണു തകർത്തത്. കരുതകാട് വച്ചായിരുന്നു സംഭവം. വടക്കാഞ്ചേരി മേൽപ്പാലത്തിൽ ചരക്കുലോറിക്കു നേരെയും കല്ലേറ് ഉണ്ടായി. വടക്കാഞ്ചേരി പോലീസ് കേസെടുത്തു.
തളിക്കുളത്ത് ബസിന്റെ
ചില്ല് തകർത്തു
തളിക്കുളം: ദേശീയ പാതയിൽ പുത്തൻതോടിനു സമീപം കല്ലേറിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്നു. ഡ്രൈവർ ബാസ്റ്റി നു പരിക്കേറ്റു. ഇയാളെ വലപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30 ഓടെയായിരുന്നു ആക്രമണം. എറണാകുളം വൈറ്റിലയിൽ നിന്ന് വയനാട് സുൽത്താൻബത്തേരിയിലേക്കു പോയിരുന്ന ചേർത്തല ഡിപ്പോയിലെ ബസിനു നേരെയായിരുന്നു കല്ലേറ്. സമീപത്തെ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന രണ്ടുപേരാണു ബസിന്റെ മുൻ വശത്തേക്കു കല്ലെറിഞ്ഞത്.
മുൻവശത്തെ ചില്ലുകളാണു തകർന്നത്. ചില്ല് തെറിച്ചുകൊണ്ടാണു ഡ്രൈവർക്കു പരിക്കേറ്റത്. ബസ് നിർത്തിയതോടെ ആക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
ആന്പല്ലൂരിൽ കടകൾ അടപ്പിച്ച
രണ്ടുപേരെ അറസ്റ്റ് ചെയ്തു
പുതുക്കാട്: ആന്പല്ലൂരിൽ കടകൾ അടപ്പിച്ച ഹർത്താൽ അനുകൂലികളായ രണ്ടുപേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പൗണ്ട്, പാലപ്പിള്ളി സ്വദേശികളാണ് അറസ്റ്റിലായത്. ആന്പല്ലൂർ സെന്ററിലും പരിസര പ്രദേശത്തുമുള്ള കടകളാണ് ഇവർ നിർബന്ധിതമായി അടപ്പിച്ചത്. ആന്പല്ലൂർ വില്ലേജ് ഓഫീസിൽ കയറിയും പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഇവർ ആവശ്യപ്പെട്ടിരുന്നു.
ഗുരുവായൂരിൽ ഇറച്ചിക്കടയ്ക്കു നേരെ കല്ലേറ്
ഗുരുവായൂർ: ഹർത്താൽ ദിനത്തിൽ തുറന്നു പ്രവർത്തിച്ച ഇറച്ചിക്കടയ്ക്കുനേരെ ബൈ ക്കിലെത്തി കല്ലേറ്. ഗുരുവായൂരിനടുത്ത് മല്ലാടുള്ള കടയ്ക്കുനേരെ രാവിലെയായിരുന്നു അക്രമം. കടയുടെ ചില്ലുകൾ തകർന്നുവീണ് ജിവനക്കാരനായ കറുപ്പംവീട്ടിൽ നൗഷാദിനു (42) നിസാര പരിക്കേറ്റു. കോട്ടപ്പടിയിൽ ബഥനി കോണ്വന്റിനടുത്തുവച്ച് ഓട്ടോറിക്ഷയ്ക്കും കല്ലേറുണ്ടായി.
എടക്കഴിയൂരിൽ കല്ലേറ്;
രണ്ടുപേർ പിടിയിൽ
ചാവക്കാട്: എടക്കഴിയൂരിലും മണത്തലയിലും കല്ലേറ്, കെഎസ്ആർടിസി ബസ് ഡ്രൈ വർക്കു പരിക്ക്. ഒരാളെ അറസ്റ്റ് ചെയ്തു. എടക്കഴിയൂർ ചിന്നാലിൽ മുഹമ്മദ് റിയാസി (34)നെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു യുവാവിനെ കസ്റ്റഡിയിലെടുത്തു.
ചാലക്കുടിയിൽനിന്ന് പൊന്നാനിയിലേക്കു പോയിരുന്ന കെഎസ് ആർടിസിയുടെ റിക്കവറി ബസിനു നേരെ എടക്കഴിയൂർ അതിർത്തിയിൽവച്ച് ബൈക്കിൽവന്ന രണ്ടുപേരാണു കല്ലെറിഞ്ഞത്. ഡ്രൈവർ ഷിബുവിനു പരിക്കേറ്റു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണത്തലയിൽ
ആംബുലൻസിനുനേരെ കല്ലേറ്
ചാവക്കാട്: മണത്തലയിൽ ആംബുലൻസിനുനേരെ കല്ലെറിഞ്ഞു. ആൽത്തറ ക്രിയേറ്റീവ് ആംബുലൻസ് മുതുവട്ടൂർ രാജ ആശുപത്രിയിൽ രോഗിയെ എത്തിച്ച് തിരിച്ചുപോകുന്പോഴാണ് മണത്തല അയിനിപ്പുള്ളിയിൽ കല്ലേറു നടന്നത്. പോലീസ് അന്വേഷ ണം ആരംഭിച്ചു.
വടക്കാഞ്ചേരി കരുതക്കാട്, മുള്ളൂർക്കര, എടക്കഴിയൂർ, കുന്നംകുളം ചാലിശേരി, തളിക്കുളം പുത്തൻതോട്, ചാവക്കാട് മുത്തമ്മാവ് എന്നിവിടങ്ങളിലാണ് കെഎസ്ആർടിസി ബസുകൾക്കുനേരെ കല്ലേറുണ്ടായി.മുത്തൻമാവിൽ ലോറിക്കും എടക്കഴിയൂരിൽ വാനിനും പൂവ്വത്തൂരിനു സമീപം താമരപ്പിള്ളിയിൽ കള്ളുവണ്ടിക്കു നേരെയും കല്ലേറുണ്ടായി.
എടക്കഴിയൂരിൽ വാഹനങ്ങൾക്കു നേരെ കല്ലെറിഞ്ഞതിനു പോപ്പുലർ ഫ്രണ്ട് ഏരിയാ സെക്രട്ടറി മുഹമ്മദ് റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ദീർഘദൂര കെഎസ് ആർടിസി ബസുകൾ ഒരുമിച്ച് പോലീസ് അകന്പടിയോടെയാണ് സർവീസ് നടത്തിയത്.
കെഎസ്ആർടിസി
ബസിനു നേരെ കല്ലേറ്
വടക്കാഞ്ചേരി: ഹർത്താലിനിടെ വടക്കാഞ്ചേരിയിൽ വാഹനങ്ങൾക്കു നേരെയാണു കല്ലേറു നടന്നത്. ഗുരുവായൂരിലേക്കു പോയിരുന്ന കെഎസ്ആർടിസി ബസിന്റെ പിറകിലെ ചില്ലാണു തകർത്തത്. കരുതകാട് വച്ചായിരുന്നു സംഭവം. വടക്കാഞ്ചേരി മേൽപ്പാലത്തിൽ ചരക്കുലോറിക്കു നേരെയും കല്ലേറ് ഉണ്ടായി. വടക്കാഞ്ചേരി പോലീസ് കേസെടുത്തു.
തളിക്കുളത്ത് ബസിന്റെ
ചില്ല് തകർത്തു
തളിക്കുളം: ദേശീയ പാതയിൽ പുത്തൻതോടിനു സമീപം കല്ലേറിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്നു. ഡ്രൈവർ ബാസ്റ്റി നു പരിക്കേറ്റു. ഇയാളെ വലപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30 ഓടെയായിരുന്നു ആക്രമണം. എറണാകുളം വൈറ്റിലയിൽ നിന്ന് വയനാട് സുൽത്താൻബത്തേരിയിലേക്കു പോയിരുന്ന ചേർത്തല ഡിപ്പോയിലെ ബസിനു നേരെയായിരുന്നു കല്ലേറ്. സമീപത്തെ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന രണ്ടുപേരാണു ബസിന്റെ മുൻ വശത്തേക്കു കല്ലെറിഞ്ഞത്.
മുൻവശത്തെ ചില്ലുകളാണു തകർന്നത്. ചില്ല് തെറിച്ചുകൊണ്ടാണു ഡ്രൈവർക്കു പരിക്കേറ്റത്. ബസ് നിർത്തിയതോടെ ആക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
ആന്പല്ലൂരിൽ കടകൾ അടപ്പിച്ച
രണ്ടുപേരെ അറസ്റ്റ് ചെയ്തു
പുതുക്കാട്: ആന്പല്ലൂരിൽ കടകൾ അടപ്പിച്ച ഹർത്താൽ അനുകൂലികളായ രണ്ടുപേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പൗണ്ട്, പാലപ്പിള്ളി സ്വദേശികളാണ് അറസ്റ്റിലായത്. ആന്പല്ലൂർ സെന്ററിലും പരിസര പ്രദേശത്തുമുള്ള കടകളാണ് ഇവർ നിർബന്ധിതമായി അടപ്പിച്ചത്. ആന്പല്ലൂർ വില്ലേജ് ഓഫീസിൽ കയറിയും പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഇവർ ആവശ്യപ്പെട്ടിരുന്നു.
ഗുരുവായൂരിൽ ഇറച്ചിക്കടയ്ക്കു നേരെ കല്ലേറ്
ഗുരുവായൂർ: ഹർത്താൽ ദിനത്തിൽ തുറന്നു പ്രവർത്തിച്ച ഇറച്ചിക്കടയ്ക്കുനേരെ ബൈ ക്കിലെത്തി കല്ലേറ്. ഗുരുവായൂരിനടുത്ത് മല്ലാടുള്ള കടയ്ക്കുനേരെ രാവിലെയായിരുന്നു അക്രമം. കടയുടെ ചില്ലുകൾ തകർന്നുവീണ് ജിവനക്കാരനായ കറുപ്പംവീട്ടിൽ നൗഷാദിനു (42) നിസാര പരിക്കേറ്റു. കോട്ടപ്പടിയിൽ ബഥനി കോണ്വന്റിനടുത്തുവച്ച് ഓട്ടോറിക്ഷയ്ക്കും കല്ലേറുണ്ടായി.
എടക്കഴിയൂരിൽ കല്ലേറ്;
രണ്ടുപേർ പിടിയിൽ
ചാവക്കാട്: എടക്കഴിയൂരിലും മണത്തലയിലും കല്ലേറ്, കെഎസ്ആർടിസി ബസ് ഡ്രൈ വർക്കു പരിക്ക്. ഒരാളെ അറസ്റ്റ് ചെയ്തു. എടക്കഴിയൂർ ചിന്നാലിൽ മുഹമ്മദ് റിയാസി (34)നെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു യുവാവിനെ കസ്റ്റഡിയിലെടുത്തു.
ചാലക്കുടിയിൽനിന്ന് പൊന്നാനിയിലേക്കു പോയിരുന്ന കെഎസ് ആർടിസിയുടെ റിക്കവറി ബസിനു നേരെ എടക്കഴിയൂർ അതിർത്തിയിൽവച്ച് ബൈക്കിൽവന്ന രണ്ടുപേരാണു കല്ലെറിഞ്ഞത്. ഡ്രൈവർ ഷിബുവിനു പരിക്കേറ്റു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണത്തലയിൽ
ആംബുലൻസിനുനേരെ കല്ലേറ്
ചാവക്കാട്: മണത്തലയിൽ ആംബുലൻസിനുനേരെ കല്ലെറിഞ്ഞു. ആൽത്തറ ക്രിയേറ്റീവ് ആംബുലൻസ് മുതുവട്ടൂർ രാജ ആശുപത്രിയിൽ രോഗിയെ എത്തിച്ച് തിരിച്ചുപോകുന്പോഴാണ് മണത്തല അയിനിപ്പുള്ളിയിൽ കല്ലേറു നടന്നത്. പോലീസ് അന്വേഷ ണം ആരംഭിച്ചു.