ചേലക്കര: പശുവിനെ വിലയ്ക്ക് ചോദിച്ചപ്പോൾ ലഭിക്കാത്തതുകൊണ്ട് മോഷ്ടിച്ചു കടത്തി. കേസിൽ വെട്ടിക്കാട്ടിരി സ്വദേശികളായ അക്ബർ അലി (27), ഇബ്രാഹിം (40) എന്നിവരെ ചേലക്കര സി ഐ ഇ ബാലകൃഷ്ണൻ അറസ്റ്റ് ചെയ്തു.
വെങ്ങാനെല്ലൂർ സ്വദേശിയുടെ കറവ പശുവിനെയാണ് മോഷ്ടാക്കൾ അടിച്ചുമാറ്റിയത്. തൊഴുത്തിലുണ്ടായിരുന്ന പശു കെട്ടിഴിഞ്ഞ് പോയതെന്നാണ് ഉടമ വിചാരിച്ചിരുന്നത്. പലയിടങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. അതിനിടെ ഉദുവടി ഭാഗത്ത് ഇത്തരത്തിൽ ഒരു പശുവിനെ കൊണ്ടുപോകുന്നതായി സുഹൃത്തുക്കളിലൊരാൾ അറിയച്ചതോടെയാണ് മോഷണം നടന്നതാണെന്ന് ഉടമ മനസ്സിലാക്കിയതും ചേലക്കര പോലീസിൽ പരാതി നൽകിയതും. പിന്നീട് സിസിടിവി പരിശോധിച്ച് പ്രതിയെ കണ്ടെത്തി. 45,000 രൂപയുടെ പശുവിനെ പള്ളിക്കലിൽ 18,000 രൂപയ്ക്കാണ് പ്രതികൾ വിറ്റത്. ഈ മാസം 17ന് പുലർച്ചെയാണ് പശുവിനെ കാണാതായത്. പ്രതിയായ ഇബ്രാഹിമാണ് വെങ്ങാനെല്ലൂരെത്തി ദിവസങ്ങൾക്കുമുന്പ് പശുവിനെ വിലയ്ക്ക് ചോദിച്ചത്. മോഷണത്തിനുശേഷം അക്ബർ അലിയാണ് പശുവിനെ തളിച്ച് വെട്ടിക്കാട്ടിരിയിലെത്തിച്ചത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വെങ്ങാനെല്ലൂർ സ്വദേശിയുടെ കറവ പശുവിനെയാണ് മോഷ്ടാക്കൾ അടിച്ചുമാറ്റിയത്. തൊഴുത്തിലുണ്ടായിരുന്ന പശു കെട്ടിഴിഞ്ഞ് പോയതെന്നാണ് ഉടമ വിചാരിച്ചിരുന്നത്. പലയിടങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. അതിനിടെ ഉദുവടി ഭാഗത്ത് ഇത്തരത്തിൽ ഒരു പശുവിനെ കൊണ്ടുപോകുന്നതായി സുഹൃത്തുക്കളിലൊരാൾ അറിയച്ചതോടെയാണ് മോഷണം നടന്നതാണെന്ന് ഉടമ മനസ്സിലാക്കിയതും ചേലക്കര പോലീസിൽ പരാതി നൽകിയതും. പിന്നീട് സിസിടിവി പരിശോധിച്ച് പ്രതിയെ കണ്ടെത്തി. 45,000 രൂപയുടെ പശുവിനെ പള്ളിക്കലിൽ 18,000 രൂപയ്ക്കാണ് പ്രതികൾ വിറ്റത്. ഈ മാസം 17ന് പുലർച്ചെയാണ് പശുവിനെ കാണാതായത്. പ്രതിയായ ഇബ്രാഹിമാണ് വെങ്ങാനെല്ലൂരെത്തി ദിവസങ്ങൾക്കുമുന്പ് പശുവിനെ വിലയ്ക്ക് ചോദിച്ചത്. മോഷണത്തിനുശേഷം അക്ബർ അലിയാണ് പശുവിനെ തളിച്ച് വെട്ടിക്കാട്ടിരിയിലെത്തിച്ചത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.