കൊച്ചി: കൊച്ചിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സ്പോര്‍ട്സ് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനായി ജില്ല കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ആലോചനായോഗം ചേര്‍ന്നു.
രണ്ടായിരം കോടി രൂപ മുതല്‍ മുടക്കില്‍ അൻപതേക്കര് സ്ഥലത്താണ് സ്പോര്‍ട്സ് സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിനും ദേശീയ പാത 44 നുമിടയിലായാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
പൂര്‍ണമായും സ്വകാര്യ ഉടമസ്ഥതയിലായിരിക്കും സ്പോര്‍ട്സ് സിറ്റി.
ഔട്ട്ഡോര്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍, വെല്‍നസ് ആന്‍ഡ് ഫിറ്റ്നസ് കേന്ദ്രങ്ങള്‍, ഹൈ ആള്‍ട്ടിറ്റ്യൂഡ് പരിശീലന സൗകര്യം, സ്പാ, ക്ലബ് ഹൗസ്, സസ്റ്റൈനബിലിറ്റി കോമ്പൗണ്ട് എന്നിവ ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളുമുൾപ്പെടുത്താനാണ് ശ്രമം.
യോഗത്തില്‍ ടി.ജെ വിനോദ് എംഎല്‍എ, ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള, സെക്രട്ടറി അബ്ദുള്‍ മാലിക്, എഡിഎം എസ്. ഷാജഹാന് തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ടായിരം കോടി രൂപ മുതല്‍ മുടക്കില്‍ അൻപതേക്കര് സ്ഥലത്താണ് സ്പോര്‍ട്സ് സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിനും ദേശീയ പാത 44 നുമിടയിലായാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
പൂര്‍ണമായും സ്വകാര്യ ഉടമസ്ഥതയിലായിരിക്കും സ്പോര്‍ട്സ് സിറ്റി.
ഔട്ട്ഡോര്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍, വെല്‍നസ് ആന്‍ഡ് ഫിറ്റ്നസ് കേന്ദ്രങ്ങള്‍, ഹൈ ആള്‍ട്ടിറ്റ്യൂഡ് പരിശീലന സൗകര്യം, സ്പാ, ക്ലബ് ഹൗസ്, സസ്റ്റൈനബിലിറ്റി കോമ്പൗണ്ട് എന്നിവ ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളുമുൾപ്പെടുത്താനാണ് ശ്രമം.
യോഗത്തില്‍ ടി.ജെ വിനോദ് എംഎല്‍എ, ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള, സെക്രട്ടറി അബ്ദുള്‍ മാലിക്, എഡിഎം എസ്. ഷാജഹാന് തുടങ്ങിയവര്‍ പങ്കെടുത്തു.