പള്ളുരുത്തി: റവന്യൂ അധികൃതരെ നോക്കുകുത്തിയാക്കി ഇടക്കൊച്ചി സ്റ്റോപ് മെമ്മോ നൽകിയ തണ്ണീർത്തടം നികത്തുന്നു. ഇടക്കൊച്ചി വില്ലേജിന് കീഴിൽ ഇന്ദിരാഗാന്ധി റോഡിൽ കണ്ണങ്ങാട്ട് പാലത്തിനു സമീപമാണ് തണ്ണീർത്തടം നികത്തൽ തുടരുന്നത്.
കഴിഞ്ഞ ആഴ്ച സ്റ്റോപ് മെമ്മോ നൽകിയ തണ്ണീർത്തടമാണ് ഇപ്പോഴും നികത്തൽ തുടരുന്നത്. ഇത് അധികൃതരുടെ ഒത്താശയോടെയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഒരേക്കറോളം വരുന്ന തണ്ണീർത്തടമാണ് പൂഴിയും, കെട്ടിടാവശിഷ്ടങ്ങളുമിട്ട് നികത്തുന്നത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതിനാൽ തരം മാറ്റി നൽകുന്നതിന് അനുമതി നിഷേധിച്ചിരുന്ന ഭൂമിയാണിത്.
നികത്തൽ ജോലികൾ ആരംഭിക്കുന്ന ഘട്ടത്തിൽ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും രാത്രി സമയത്താണ് നികത്തൽ ജോലികൾ നടത്തുന്നത്. കഴിഞ്ഞ ദിവസം തണ്ണീർത്തടം നികത്തുന്നതിനിടെ അവശിഷ്ടങ്ങളുമായെത്തിയ ലോറി ചതുപ്പിൽ താഴ്ന്നിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷമാണ് ലോറി ഉയർത്തി നീക്കിയത്.തണ്ണീർത്തടത്തിനോട് ചേർന്ന് നിൽക്കുന്ന പുരയിടത്തിലേക്ക് ലോറി കയറ്റിയാണ് തണ്ണീർത്തടത്തിലേക്ക് പൂഴിയും അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത്. നിയമവിരുദ്ധമായ നികത്തൽ ജോലികൾ നിർത്തിവെച്ച് നികത്തിയ തണ്ണീർത്തടം പൂർവസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.
കഴിഞ്ഞ ആഴ്ച സ്റ്റോപ് മെമ്മോ നൽകിയ തണ്ണീർത്തടമാണ് ഇപ്പോഴും നികത്തൽ തുടരുന്നത്. ഇത് അധികൃതരുടെ ഒത്താശയോടെയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഒരേക്കറോളം വരുന്ന തണ്ണീർത്തടമാണ് പൂഴിയും, കെട്ടിടാവശിഷ്ടങ്ങളുമിട്ട് നികത്തുന്നത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതിനാൽ തരം മാറ്റി നൽകുന്നതിന് അനുമതി നിഷേധിച്ചിരുന്ന ഭൂമിയാണിത്.
നികത്തൽ ജോലികൾ ആരംഭിക്കുന്ന ഘട്ടത്തിൽ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും രാത്രി സമയത്താണ് നികത്തൽ ജോലികൾ നടത്തുന്നത്. കഴിഞ്ഞ ദിവസം തണ്ണീർത്തടം നികത്തുന്നതിനിടെ അവശിഷ്ടങ്ങളുമായെത്തിയ ലോറി ചതുപ്പിൽ താഴ്ന്നിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷമാണ് ലോറി ഉയർത്തി നീക്കിയത്.തണ്ണീർത്തടത്തിനോട് ചേർന്ന് നിൽക്കുന്ന പുരയിടത്തിലേക്ക് ലോറി കയറ്റിയാണ് തണ്ണീർത്തടത്തിലേക്ക് പൂഴിയും അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത്. നിയമവിരുദ്ധമായ നികത്തൽ ജോലികൾ നിർത്തിവെച്ച് നികത്തിയ തണ്ണീർത്തടം പൂർവസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.