ആലങ്ങാട്: ആലങ്ങാട്- കരുമാലൂർ മേഖലയിൽ ഹർത്താലിനിടെ പലയിടത്തും അക്രമം. ബൈക്കിലെത്തിയ സംഘം മുഖം മൂടിക്കെട്ടിയാണ് അക്രമം നടത്തിയത്.
ആലുവയിൽ നിന്നു പറവൂരിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ല് ബൈക്കിലെത്തിയ സംഘം എറിഞ്ഞു തകർത്തു. കരുമാലൂർ ഷാപ്പുപടി ഭാഗത്തു വച്ചാണു കല്ലെറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്നവർക്കു പരിക്കില്ല.
കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ കണ്ണട ധരിച്ചിരുന്നതിനാൽ ബസിന്റെ ചില്ലുകൾ കണ്ണിൽ കൊള്ളതെ രക്ഷപെട്ടു. വൻ ദുരന്തമാണ് ഒഴിവായത്. ആലുവ ഡിപ്പോയിലെ ബസാണ് ഹർത്താലനുകൂലികാർ കല്ലെറിഞ്ഞ് മുൻവശത്തെ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ചത്.
ആലങ്ങാട് പോലീസ് സമീപത്തെ സി സി ടി വി പരിശോധിച്ച് വരുന്നു. ആലുവ പറവൂർ റോഡിലൂടെ വരുന്ന വാഹനങ്ങൾ തടയാനായി രണ്ടിടത്തായി മാളികം പീടിക, കോട്ടപ്പുറം എന്നി സ്ഥലങ്ങളിൽ റോഡിനു കുറുകെ കല്ലുകൾ നിരത്തിയിരുന്നു. ആലങ്ങാട് പോലീസെത്തിയാണു ഇവ നീക്കം ചെയ്തത്. രാവിലെ തുറന്ന കടകൾ ഹർത്താലനുകൂലികൾ അടപ്പിച്ചു.
അക്രമം കൂടിയതോടെ ഭൂരിഭാഗം കടകളും വ്യാപാരികൾ സ്വയം അടച്ചു. പഞ്ചായത്തിന്റെ ഉൾപ്രദേശങ്ങളിലെ കടകൾ മാത്രമാണു തുറന്ന് പ്രവർത്തിയത്. പാനായി കുളം, കൊങ്ങോർപ്പിള്ളി എന്നി സ്ഥലങ്ങളിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.
കല്ലേറിനെ തുടർന്നു കെഎസ്ആർടിസി സർവീസുകൾ നിർത്തി വച്ചതോടെ യാത്രക്കാർ പലരും പെരുവഴിയിലായി.
ആലുവ - പറവൂർ റോഡിൽ ഓട്ടോ റിക്ഷകളും, കാറുകളും ഹർത്താലനുകൂലികൾ തടഞ്ഞു.
ആലുവയിൽ നിന്നു പറവൂരിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ല് ബൈക്കിലെത്തിയ സംഘം എറിഞ്ഞു തകർത്തു. കരുമാലൂർ ഷാപ്പുപടി ഭാഗത്തു വച്ചാണു കല്ലെറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്നവർക്കു പരിക്കില്ല.
കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ കണ്ണട ധരിച്ചിരുന്നതിനാൽ ബസിന്റെ ചില്ലുകൾ കണ്ണിൽ കൊള്ളതെ രക്ഷപെട്ടു. വൻ ദുരന്തമാണ് ഒഴിവായത്. ആലുവ ഡിപ്പോയിലെ ബസാണ് ഹർത്താലനുകൂലികാർ കല്ലെറിഞ്ഞ് മുൻവശത്തെ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ചത്.
ആലങ്ങാട് പോലീസ് സമീപത്തെ സി സി ടി വി പരിശോധിച്ച് വരുന്നു. ആലുവ പറവൂർ റോഡിലൂടെ വരുന്ന വാഹനങ്ങൾ തടയാനായി രണ്ടിടത്തായി മാളികം പീടിക, കോട്ടപ്പുറം എന്നി സ്ഥലങ്ങളിൽ റോഡിനു കുറുകെ കല്ലുകൾ നിരത്തിയിരുന്നു. ആലങ്ങാട് പോലീസെത്തിയാണു ഇവ നീക്കം ചെയ്തത്. രാവിലെ തുറന്ന കടകൾ ഹർത്താലനുകൂലികൾ അടപ്പിച്ചു.
അക്രമം കൂടിയതോടെ ഭൂരിഭാഗം കടകളും വ്യാപാരികൾ സ്വയം അടച്ചു. പഞ്ചായത്തിന്റെ ഉൾപ്രദേശങ്ങളിലെ കടകൾ മാത്രമാണു തുറന്ന് പ്രവർത്തിയത്. പാനായി കുളം, കൊങ്ങോർപ്പിള്ളി എന്നി സ്ഥലങ്ങളിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.
കല്ലേറിനെ തുടർന്നു കെഎസ്ആർടിസി സർവീസുകൾ നിർത്തി വച്ചതോടെ യാത്രക്കാർ പലരും പെരുവഴിയിലായി.
ആലുവ - പറവൂർ റോഡിൽ ഓട്ടോ റിക്ഷകളും, കാറുകളും ഹർത്താലനുകൂലികൾ തടഞ്ഞു.