പിറവം: നഗരസഭയിലെ കല്ലുമാരി, മാമലക്കവല ഭാഗങ്ങളിൽ വീണ്ടും തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രി കല്ലുമാരി വെള്ളൂക്കാട്ടിൽ സുധീർകുമാറിന്റെ പൂർണ വളർച്ചയെത്തിയ 90 ഇറച്ചി കോഴികളെ തെരുവു നായ്ക്കൾ കടിച്ചുകൊന്നു. പുലർച്ചെ മൂന്നിന് കൂടുപൊളിച്ച് അകത്ത് കയറിയ നാല് നായ്ക്കളാണ് ആക്രമണം നടത്തിയത്.
രണ്ട് ഫാമുകളിലായി 3000 കോഴികളാണ് ഉണ്ടായിരുന്നത്. കോഴികളുടെ സുരക്ഷിതത്വത്തിനായി രാത്രി സമയങ്ങളിൽ റേഡിയോ ട്രാൻസിസ്റ്ററുകളും വെളിച്ചവും ഉണ്ടായിട്ടും ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്ന് ഉടമ സുധീർകുമാർ പറഞ്ഞു. പ്രദേശത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നതും ഖരമാലിന്യങ്ങൾ കത്തിക്കുന്നതും പതിവായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയാണെന്നും ഉറവിട മാലിന്യ സംസ്കരണം ഇല്ലാത്തത് തെരുവുനായ ശല്യം രൂക്ഷമാകുവാൻ കാരണമായിട്ടുണ്ടന്നും നാട്ടുകാർ ചുണ്ടിക്കാണിക്കുന്നു.
രണ്ട് ഫാമുകളിലായി 3000 കോഴികളാണ് ഉണ്ടായിരുന്നത്. കോഴികളുടെ സുരക്ഷിതത്വത്തിനായി രാത്രി സമയങ്ങളിൽ റേഡിയോ ട്രാൻസിസ്റ്ററുകളും വെളിച്ചവും ഉണ്ടായിട്ടും ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്ന് ഉടമ സുധീർകുമാർ പറഞ്ഞു. പ്രദേശത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നതും ഖരമാലിന്യങ്ങൾ കത്തിക്കുന്നതും പതിവായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയാണെന്നും ഉറവിട മാലിന്യ സംസ്കരണം ഇല്ലാത്തത് തെരുവുനായ ശല്യം രൂക്ഷമാകുവാൻ കാരണമായിട്ടുണ്ടന്നും നാട്ടുകാർ ചുണ്ടിക്കാണിക്കുന്നു.