മൂവാറ്റുപുഴ: പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി ഇന്നലെ പ്രഖ്യാപിച്ച ഹർത്താൽ മേഖലയിൽ പൂർണമായിരുന്നു. രണ്ടിടങ്ങളിൽ സമരാനുകൂലികൾ കടയ്ക്കു നേരെ കല്ലെറിഞ്ഞു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുളവൂർ പള്ളിപ്പടിയിലെ മുള്ളാട്ട് സ്റ്റോഴ്സ്, ചിറപ്പടിയിലെ രണ്ട് കടകൾക്കു നേരെയുമാണ് കല്ലേറുണ്ടായത്.
ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയവരാണ് കല്ലെറിഞ്ഞതെന്നു പറയുന്നു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിരുന്നു. മൂവാറ്റുപുഴ നഗരത്തിലെ കടകന്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. പെട്രോൾ പന്പുകൾ ഒന്നുംതന്നെ തുറന്നില്ലെങ്കിലും കെഎസ്ആർടിസി ഡിപ്പോയുടെ പെട്രോൾ പന്പ് തുറന്നു പ്രവർത്തിച്ചത് യാത്രക്കാർക്ക് ആശ്വാസമായിരുന്നു.
പൊതുഗതാഗത സംവിധാനത്തിൽ സ്വകാര്യ ബസുകൾ പൂർണമായും നിരത്തിലിറങ്ങിയില്ല. കെഎസ്ആർടിസി ബസുകളിൽ ഏതാനും ചില സർവീസുകൾ നടത്തിയിരുന്നു. കെഎസ്ആർടിസി ബസുകൾക്ക് പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു. സമരാനുകൂലികൾ നഗരത്തിൽ പ്രകടനം നടത്തിയില്ല. നഗരത്തിൽ പോലീസും നിലയുറപ്പിച്ചിരുന്നു.
കൂത്താട്ടുകുളം: കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോയിലെ ബസിനു നേരെ കല്ലേറ്. ബൈക്കിൽ എത്തിയ ഹർത്താൽ അനുകൂലികൾ തെള്ളകത്ത് വച്ച് ബസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ബസിന്റെ പിൻവശത്തെ ചില്ലുകൾ തകർന്നിട്ടുണ്ട്. ഇന്നലെ രാവിലെ 8.45നാണ് സംഭവം. ജീവനക്കാർക്കോ യാത്രക്കാർക്കോ പരിക്കുകൾ ഇല്ല.
കല്ലേറിനെതുടർന്ന് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിർത്തലാക്കി. പൂവക്കുളം സ്വദേശികളായ രാജു മാത്യുവും, പ്രശാന്ത് വേലിക്കകവുമായിരുന്നു ബസിലെ ജീവനക്കാർ. കെഎസ്ആർടിസി ബസുകൾ എറിഞ്ഞു തകർക്കുന്ന ഹർത്താൽ അനുകൂലികളുടെ നടപടിയിൽ പ്രതിഷേധിച്ച് സിഐടിയുവിന്റെയും ടിഡിഎഫിന്റെയും നേതൃത്വത്തിൽ കൂത്താട്ടുകുളം ഡിപ്പോയിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ യോഗം കെഎസ്ആർടിഇഎ എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി പ്രശാന്ത് വേലിക്കകം ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് കെഎസ്ആർടിഇഎ യൂണിറ്റ് പ്രസിഡന്റ് ബിനു ജോണ്, ട്രഷറർ സന്തോഷ് കൃഷ്ണൻ, ടിഡിഎഫ് സെക്രട്ടറി ജോഷി പീറ്റർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പോലീസ് അകന്പടിയോടെ കൂത്താട്ടുകുളം ഡിപ്പോയിൽനിന്നും കോണ്വെ അടിസ്ഥാനത്തിൽ ബസുകൾ സർവീസ് പുനരാരംഭിച്ചു.
കോതമംഗലം: കോതമംഗലത്ത് ഹർത്താൽ പൂർണം. ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും ഉൾപ്പടെയുള്ളവ അടഞ്ഞുകിടന്നു. കെഎസ്ആർടിസി ബസുകൾ പോലീസ് സംരക്ഷണയോടെ സർവീസ് നടത്തി. സ്വകാര്യ ബസുകൾ ഒന്നുംതന്നെ നിരത്തിലിറങ്ങിയില്ല.
അപൂർവം ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും റോഡിലിറങ്ങി. താലൂക്കിലെ മറ്റ് ചെറു ടൗണുകളിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഗ്രാമപ്രദേശങ്ങളിലെ കടകൾ തുറന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. സ്കൂളുകൾ തുറക്കുന്നതിൽ രാവിലെ ആശയക്കുഴപ്പമുണ്ടായിരുന്നു. സ്കൂൾ അധികൃതരിൽനിന്ന് കൃത്യമായ മറുപടി ലഭിക്കാതിരുന്നത് വിദ്യാർഥികളേയും രക്ഷിതാക്കളേയും ബുദ്ധിമുട്ടിലാക്കിയിരുന്നു.
സർവകലാശാല പരീക്ഷകൾ മാറ്റിവച്ചുകൊണ്ടുള്ള അറിയിപ്പ് നേരത്തതന്നെയുണ്ടായിരുന്നു. സ്വകാര്യബസുകൾ ഓടാതിരുന്നതാണ് ജനങ്ങളെ പ്രധാനമായും വലച്ചത്. കെഎസ്ആർടിസി രാവിലെ പതിവുപോലെ സർവീസ് തുടങ്ങിയെങ്കിലും വിവിധ പ്രദേശങ്ങളിൽ അക്രമങ്ങളുണ്ടായതോടെ നിർത്തിവച്ചു. പിന്നീട് പോലീസ് സംരക്ഷണയോടെയാണ് സർവീസുകൾ നടത്തിയത്. രാവിലെ സമരാനുകൂലികൾ നഗരത്തിൽ പ്രകടനം നടത്തി.
ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയവരാണ് കല്ലെറിഞ്ഞതെന്നു പറയുന്നു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിരുന്നു. മൂവാറ്റുപുഴ നഗരത്തിലെ കടകന്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. പെട്രോൾ പന്പുകൾ ഒന്നുംതന്നെ തുറന്നില്ലെങ്കിലും കെഎസ്ആർടിസി ഡിപ്പോയുടെ പെട്രോൾ പന്പ് തുറന്നു പ്രവർത്തിച്ചത് യാത്രക്കാർക്ക് ആശ്വാസമായിരുന്നു.
പൊതുഗതാഗത സംവിധാനത്തിൽ സ്വകാര്യ ബസുകൾ പൂർണമായും നിരത്തിലിറങ്ങിയില്ല. കെഎസ്ആർടിസി ബസുകളിൽ ഏതാനും ചില സർവീസുകൾ നടത്തിയിരുന്നു. കെഎസ്ആർടിസി ബസുകൾക്ക് പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു. സമരാനുകൂലികൾ നഗരത്തിൽ പ്രകടനം നടത്തിയില്ല. നഗരത്തിൽ പോലീസും നിലയുറപ്പിച്ചിരുന്നു.
കൂത്താട്ടുകുളം: കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോയിലെ ബസിനു നേരെ കല്ലേറ്. ബൈക്കിൽ എത്തിയ ഹർത്താൽ അനുകൂലികൾ തെള്ളകത്ത് വച്ച് ബസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ബസിന്റെ പിൻവശത്തെ ചില്ലുകൾ തകർന്നിട്ടുണ്ട്. ഇന്നലെ രാവിലെ 8.45നാണ് സംഭവം. ജീവനക്കാർക്കോ യാത്രക്കാർക്കോ പരിക്കുകൾ ഇല്ല.
കല്ലേറിനെതുടർന്ന് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിർത്തലാക്കി. പൂവക്കുളം സ്വദേശികളായ രാജു മാത്യുവും, പ്രശാന്ത് വേലിക്കകവുമായിരുന്നു ബസിലെ ജീവനക്കാർ. കെഎസ്ആർടിസി ബസുകൾ എറിഞ്ഞു തകർക്കുന്ന ഹർത്താൽ അനുകൂലികളുടെ നടപടിയിൽ പ്രതിഷേധിച്ച് സിഐടിയുവിന്റെയും ടിഡിഎഫിന്റെയും നേതൃത്വത്തിൽ കൂത്താട്ടുകുളം ഡിപ്പോയിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ യോഗം കെഎസ്ആർടിഇഎ എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി പ്രശാന്ത് വേലിക്കകം ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് കെഎസ്ആർടിഇഎ യൂണിറ്റ് പ്രസിഡന്റ് ബിനു ജോണ്, ട്രഷറർ സന്തോഷ് കൃഷ്ണൻ, ടിഡിഎഫ് സെക്രട്ടറി ജോഷി പീറ്റർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പോലീസ് അകന്പടിയോടെ കൂത്താട്ടുകുളം ഡിപ്പോയിൽനിന്നും കോണ്വെ അടിസ്ഥാനത്തിൽ ബസുകൾ സർവീസ് പുനരാരംഭിച്ചു.
കോതമംഗലം: കോതമംഗലത്ത് ഹർത്താൽ പൂർണം. ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും ഉൾപ്പടെയുള്ളവ അടഞ്ഞുകിടന്നു. കെഎസ്ആർടിസി ബസുകൾ പോലീസ് സംരക്ഷണയോടെ സർവീസ് നടത്തി. സ്വകാര്യ ബസുകൾ ഒന്നുംതന്നെ നിരത്തിലിറങ്ങിയില്ല.
അപൂർവം ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും റോഡിലിറങ്ങി. താലൂക്കിലെ മറ്റ് ചെറു ടൗണുകളിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഗ്രാമപ്രദേശങ്ങളിലെ കടകൾ തുറന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. സ്കൂളുകൾ തുറക്കുന്നതിൽ രാവിലെ ആശയക്കുഴപ്പമുണ്ടായിരുന്നു. സ്കൂൾ അധികൃതരിൽനിന്ന് കൃത്യമായ മറുപടി ലഭിക്കാതിരുന്നത് വിദ്യാർഥികളേയും രക്ഷിതാക്കളേയും ബുദ്ധിമുട്ടിലാക്കിയിരുന്നു.
സർവകലാശാല പരീക്ഷകൾ മാറ്റിവച്ചുകൊണ്ടുള്ള അറിയിപ്പ് നേരത്തതന്നെയുണ്ടായിരുന്നു. സ്വകാര്യബസുകൾ ഓടാതിരുന്നതാണ് ജനങ്ങളെ പ്രധാനമായും വലച്ചത്. കെഎസ്ആർടിസി രാവിലെ പതിവുപോലെ സർവീസ് തുടങ്ങിയെങ്കിലും വിവിധ പ്രദേശങ്ങളിൽ അക്രമങ്ങളുണ്ടായതോടെ നിർത്തിവച്ചു. പിന്നീട് പോലീസ് സംരക്ഷണയോടെയാണ് സർവീസുകൾ നടത്തിയത്. രാവിലെ സമരാനുകൂലികൾ നഗരത്തിൽ പ്രകടനം നടത്തി.