കൊരട്ടി: യാത്രക്കാരുടെ ദാഹമകറ്റാൻ കാത്തുനിൽപ്പു കേന്ദ്രത്തിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്കും അനുബന്ധ സാമഗ്രികളും ഉപയോഗശൂന്യമായ നിലയിൽ. പൊതുജനങ്ങൾക്കു ഗുണകരമായി ഉപയോഗപ്പെടുത്തുവാൻ സംരക്ഷണവും പരിപാലനവുമില്ലെങ്കിൽ എന്തിനീ പ്രഹസനമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
ദേശീയപാത കൊരട്ടി സിഗ്നൽ ജംഗ്ഷനിലെ ഇരു ദിശകളിലേക്കുള്ള ബസ് സ്റ്റോപ്പുകളിലും സമീപത്തുള്ള ഇത്തരം കേന്ദ്രങ്ങളിലും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുവാൻ സ്ഥാപിച്ചിരിക്കുന്ന വാട്ടർടാങ്കുകൾ അഴുക്കു നിറഞ്ഞ് ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ്. ഉപയോഗശൂന്യമാണെന്നു കരുതി വിവിധ സംഘടനകൾ ടാങ്കിൽ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
കൊരട്ടി, പെരുന്പി, ചിറങ്ങര ഭാഗങ്ങളിലുള്ള കാത്തുനിൽപ്പു കേന്ദ്രങ്ങൾ ഇന്ന് കാടുകയറിയ നിലയിലാണ്. വള്ളിപ്പടർപ്പുകൾ വേണ്ടുവോളമുണ്ട്. പാഴ്വസ്തുക്കളും നിറഞ്ഞിട്ടുണ്ട്.
ലക്ഷങ്ങൾ വിനിയോഗിച്ച് ഇത്തരം ഷെൽറ്ററുകൾ സ്ഥാപിക്കുമെങ്കിലും ക്രമാനുഗതമായി അത് വൃത്തിയാക്കാനോ ജലസംഭരണിയിൽ വെള്ളം ഉറപ്പുവരുത്താനോ നടപടി സ്വീകരിക്കാറില്ല. ഇത്തരം ഷെൽറ്ററുകൾക്കു മുന്പിൽ ഇരുചക്രവാഹനങ്ങളടക്കം പാർക്ക് ചെയ്തിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നു പരക്കെ പരാതിയുണ്ട്.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സത്വര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ദേശീയപാത കൊരട്ടി സിഗ്നൽ ജംഗ്ഷനിലെ ഇരു ദിശകളിലേക്കുള്ള ബസ് സ്റ്റോപ്പുകളിലും സമീപത്തുള്ള ഇത്തരം കേന്ദ്രങ്ങളിലും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുവാൻ സ്ഥാപിച്ചിരിക്കുന്ന വാട്ടർടാങ്കുകൾ അഴുക്കു നിറഞ്ഞ് ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ്. ഉപയോഗശൂന്യമാണെന്നു കരുതി വിവിധ സംഘടനകൾ ടാങ്കിൽ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
കൊരട്ടി, പെരുന്പി, ചിറങ്ങര ഭാഗങ്ങളിലുള്ള കാത്തുനിൽപ്പു കേന്ദ്രങ്ങൾ ഇന്ന് കാടുകയറിയ നിലയിലാണ്. വള്ളിപ്പടർപ്പുകൾ വേണ്ടുവോളമുണ്ട്. പാഴ്വസ്തുക്കളും നിറഞ്ഞിട്ടുണ്ട്.
ലക്ഷങ്ങൾ വിനിയോഗിച്ച് ഇത്തരം ഷെൽറ്ററുകൾ സ്ഥാപിക്കുമെങ്കിലും ക്രമാനുഗതമായി അത് വൃത്തിയാക്കാനോ ജലസംഭരണിയിൽ വെള്ളം ഉറപ്പുവരുത്താനോ നടപടി സ്വീകരിക്കാറില്ല. ഇത്തരം ഷെൽറ്ററുകൾക്കു മുന്പിൽ ഇരുചക്രവാഹനങ്ങളടക്കം പാർക്ക് ചെയ്തിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നു പരക്കെ പരാതിയുണ്ട്.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സത്വര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.