കൊടുങ്ങല്ലൂർ: ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുടെ രക്ഷാകർതൃത്വത്തിൽ ഈജിപ്ത് ഇസ്ലാമിക മന്ത്രാലയത്തിന്റെ കീഴിലുള്ള സുപ്രീം കൗണ്‍സിൽ സംഘടിപ്പിക്കുന്ന മുപ്പത്തിമൂന്നാം അന്താരാഷ്ട്ര പണ്ഡിത ഉച്ചകോടിയിൽ ചിന്തകനും ബഹുഭാഷാ പണ്ഡിതനുമായ ഡോ. സലീം നദ്വി വെളിയന്പ്ര ഇന്ത്യയെ പ്രതിനിധീകരിക്കും.
നാളെ മുതൽ 25 വരെ നടക്കുന്ന സമ്മേളനം ഗവേഷണം, ആധുനിക സാധ്യതകൾ എന്ന തലക്കെട്ടിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. "ഗവേഷണം, ആധുനിക, പൗരണിക രീതികൾ' എന്ന വിഷയത്തിലുള്ള സലീം നദ്വിയുടെ പഠനം സമ്മേളനത്തിൽ അവതരിപ്പിക്കും.
റാബിത, വേൾഡ് മുസ്ലിം കമ്യൂണിറ്റി കൗണ്‍സിൽ, വേൾഡ് മോഡറേഷൻ ഫോറം തുടങ്ങിയ നിരവധി അന്താരാഷ്ട്ര വേദികളിൽ സ്ഥിരം ക്ഷണിതാവായ ഡോ. നദ്വി ചേരമാൻ ജുമാ മസ്ജിദ് ഖത്തീബും വെളിയന്പ്രയിൽ സ്ഥാപിതമായ താബ നോളജ് ആൻഡ് റിസർച്ച് പാർക്ക് എക്സിക്യൂട്ടീവ് ചെയർമാനുമാണ്.
ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട നൂറു പണ്ഡിതരിൽ ഒരാളായി ജോർദാനിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു. അറബിയിലും മലയാളത്തിലുമായി നിരവധി രചനകൾ നടത്തിയിട്ടുണ്ട്. പതിനഞ്ചു വർഷമായി അന്താരാഷ്ട്ര വേദികളിൽ പങ്കെടുത്തു പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന നദ്വി, ധൈഷണിക മുന്നേറ്റത്തിൽ നേട്ടങ്ങളുടെ നെറുകയിലെത്തി ഇന്ത്യയുടെ അഭിമാന പ്രതിഭയായി ശോഭിക്കുകയാണ്.
വെളിയന്പ്ര മസ്ജിദുൽ അഖ്സ, എൽപി സ്കൂൾ, ചേരമാൻ ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ ഡോ. സലീം നദ്വി വെളിയന്പ്രയ്ക്ക് യാത്രയപ്പു നൽകി.
നാളെ മുതൽ 25 വരെ നടക്കുന്ന സമ്മേളനം ഗവേഷണം, ആധുനിക സാധ്യതകൾ എന്ന തലക്കെട്ടിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. "ഗവേഷണം, ആധുനിക, പൗരണിക രീതികൾ' എന്ന വിഷയത്തിലുള്ള സലീം നദ്വിയുടെ പഠനം സമ്മേളനത്തിൽ അവതരിപ്പിക്കും.
റാബിത, വേൾഡ് മുസ്ലിം കമ്യൂണിറ്റി കൗണ്‍സിൽ, വേൾഡ് മോഡറേഷൻ ഫോറം തുടങ്ങിയ നിരവധി അന്താരാഷ്ട്ര വേദികളിൽ സ്ഥിരം ക്ഷണിതാവായ ഡോ. നദ്വി ചേരമാൻ ജുമാ മസ്ജിദ് ഖത്തീബും വെളിയന്പ്രയിൽ സ്ഥാപിതമായ താബ നോളജ് ആൻഡ് റിസർച്ച് പാർക്ക് എക്സിക്യൂട്ടീവ് ചെയർമാനുമാണ്.
ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട നൂറു പണ്ഡിതരിൽ ഒരാളായി ജോർദാനിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു. അറബിയിലും മലയാളത്തിലുമായി നിരവധി രചനകൾ നടത്തിയിട്ടുണ്ട്. പതിനഞ്ചു വർഷമായി അന്താരാഷ്ട്ര വേദികളിൽ പങ്കെടുത്തു പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന നദ്വി, ധൈഷണിക മുന്നേറ്റത്തിൽ നേട്ടങ്ങളുടെ നെറുകയിലെത്തി ഇന്ത്യയുടെ അഭിമാന പ്രതിഭയായി ശോഭിക്കുകയാണ്.
വെളിയന്പ്ര മസ്ജിദുൽ അഖ്സ, എൽപി സ്കൂൾ, ചേരമാൻ ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ ഡോ. സലീം നദ്വി വെളിയന്പ്രയ്ക്ക് യാത്രയപ്പു നൽകി.