ന്യൂഡൽഹി: സാൻജോപുരത്ത് നടന്ന ഫരീദാബാദ് രൂപതയിലെ വൈദീകർക്കു വേണ്ടിയുള്ള ധ്യാനത്തിനിടെ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ദിവ്യകാരുണ്യ പ്രദിക്ഷണവും ആശീർവാദവും നടത്തി.
ബിഷപ് ജോസ് പുത്തൻവീട്ടിലിന്‍റെ ആശീർവാദത്തോടെ ആരംഭിച്ച ദിവ്യകാരുണ്യ പ്രദിക്ഷണത്തിലുടനീളം എല്ലാ വൈദികരും മാറി മാറി ദിവ്യകാരുണ്യ ആശീർവാദം നടത്തി. ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ ആശീർവാദത്തോടെ ദിവ്യകാരുണ്യ പ്രദിക്ഷണം സമാപിച്ചു. വൈദികരും സാൻജോപുരത്തെ സിസ്റ്റേഴ്സും മറ്റ് നിവാസികളും ചടങ്ങിൽ പങ്കെടുത്തു.
സാധാരണ സാന്തോം ബൈബിൾ കൺവൻഷനിൽ വളരെ വിപുലമായിട്ട് ദിവ്യകാരുണ്യ പ്രദിക്ഷണവും ആശീർവാദവും നടത്താറുണ്ടെന്നും സാന്തോം കൺവൻഷൻ ഈ വർഷം നടത്താൻ പറ്റാത്ത സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഒരു ദിവ്യകാരുണ്യ പ്രദിക്ഷണം സാന്തോം കൺവൻഷന്‍റെ ഓർമകൾ ഉണർത്തുന്നതോടൊപ്പം രൂപതക്ക് മുഴുവൻ ആത്മീയ ഉണർവ് പ്രദാനം ചെയ്യുന്ന ഒന്നായിരുന്നുവെന്നും ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര സന്ദേശത്തിൽ പറഞ്ഞു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
സാന്തോം ബൈബിൾ കൺവൻഷന്‍റെ ഓർമകൾ ഉണർത്തുന്ന ദിവ്യകാരുണ്യ പ്രദിക്ഷണം സംഘടിപ്പിച്ച് ഫരീദാബാദ് രൂപത
08:25 PM Nov 20, 2020 | Deepika.com