ഭാവനയുടെ അമ്മ പുഷ്പ, സഹോദരൻ ജയദേവൻ, മാതൃസഹോദരി മാധവിക്കുട്ടി, മകൻ രാജേഷ് മേനോൻ തുടങ്ങി അടുത്ത ബന്ധുക്കളാണ് വിവാഹചടങ്ങിന് ക്ഷേത്രത്തിലുണ്ടായിരുന്നത്. ചന്ദനക്കളർ സാരിയുടുത്തെത്തിയ ഭാവന താലികെട്ടിന് മുൻപ് ക്ഷേത്രത്തിൽ ദർശനം നടത്തി. കേരളീയ രീതിയിൽ കസവുമുണ്ടു പുതച്ചായിരുന്നു നവീൻ എത്തിയത്. കല്യാണവാർത്തയറിഞ്ഞ് നിരവധിപേർ ക്ഷേത്രത്തിൽ നേരത്തെ തന്നെയെത്തിയിരുന്നു.
സഹപ്രവർത്തകരായ പല സിനിമാതാരങ്ങളും ക്ഷേത്രത്തിൽ എത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും തിക്കുംതിരക്കും മൂലം ക്ഷേത്രത്തിൽ ബുദ്ധിമുട്ടുണ്ടാകുമെന്നതിനാൽ അവർ വിവാഹചടങ്ങുകൾ നടക്കുന്ന ജവഹർ കണ്വൻഷൻ സെന്ററിലേക്ക് വരാൻ തീരുമാനിക്കുകയായിരുന്നു. രാവിലെ പത്തരയോടെ വധൂവരൻമാർ കണ്വൻഷൻ സെന്ററിലെത്തി. ഇവിടേയും ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്.
തിങ്കളാഴ്ച വൈകുന്നേരം ആറിന് പുഴയ്ക്കൽ ലുലു കണ്വെൻഷൻ സെൻററിൽ സിനിമ രംഗത്തടക്കമുള്ളവർക്ക് സ്നേഹവിരുന്നും നടത്തും. വിവാഹത്തിന് ശേഷം ബംഗളുരുവിൽ നവീന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷൻ നടത്തും. കന്നടയിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഭാവനയ്ക്ക് അവിടെയും ഏറെ സുഹൃത്തുക്കളുണ്ട്. വിവാഹത്തിനു മുന്നോടിയായി ഞായറാഴ്ച നടി രമ്യാനന്പീശന്റെ നേതൃത്വത്തിൽ മൈലാഞ്ചിയടൻ ചടങ്ങ് നടന്നിരുന്നു.