സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. പല നടിമാരും ഇതിനേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കന്നഡ താരം ശ്രുതി ഹരിഹരനും കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു.
കന്നഡ സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നതിനു മുന്പുള്ള കാലഘട്ടത്തിൽ ഒരു കന്നഡ നിർമാതാവ് എന്നെ ഫോണിൽ വിളിച്ചു. നായികയാക്കാം. പക്ഷേ ഞങ്ങൾ അഞ്ചു നിർമാതാക്കളുണ്ട്.
ഞങ്ങൾ മാറി മാറി ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും. ഇതായിരുന്നു അയാളുടെ ഡിമാൻഡ്. ഞാനിത് ഇപ്പോഴും ഓർക്കുന്നു. ഞാൻ ചെരിപ്പ് ഇട്ടോണ്ടാണ് നടക്കുന്നത്. എന്റെയടുത്ത് വന്നാൽ ചെരിപ്പൂരി അടിക്കുമെന്നു ഞാൻ മറുപടി നൽകി- ശ്രുതി ഹരിഹരൻ പറയുന്നു.
ഈ സംഭവത്തിനുശേഷം കന്നഡ സിനിമയിൽ ഈ കഥ വ്യാപകമായി പ്രചരിച്ചു. ഇതിനുശേഷം എനിക്കു കന്നഡ സിനിമയിൽ ധാരാളം ഓഫറുകൾ വന്നു. പക്ഷേ ഒരിക്കൽപോലും ദുരനുഭവം നേരിടേണ്ടി വന്നിട്ടില്ല.
പക്ഷേ തമിഴ്സിനിമയിലെ സ്ഥിതി അതായിരുന്നില്ല. ഒരു നിർമാതാവുമായി സമാനമായ രീതിയിൽ വഴക്കിടേണ്ടി വന്നു. അതിനുശേഷം തമിഴിൽനിന്ന് ഇതുവരെ അവസരങ്ങളൊന്നും വന്നിട്ടില്ല-ശ്രുതി പറഞ്ഞു. ദുൽഖർ സൽമാൻ നായകനായ സോളോയിൽ ശ്രുതി അഭിനയിച്ചിട്ടുണ്ട്.
തുറന്നുപറഞ്ഞ് ശ്രുതി ഹരിഹരൻ
10:44 AM Jan 20, 2018 | Deepika.com