രാവിലെ ദിവ്യകാരുണ്യ ആരാധനയെ തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്വൻഷന് സമാപനമായി. തുടർന്ന്, 2018-2019 വർഷങ്ങളിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കുട്ടികളുടെ എയ്ഞ്ചൽസ് മീറ്റ് നടന്നു.
ഫരീദാബാദ് രൂപതയുടെ സഹായ മെത്രാനായി അഭി. മാർ ജോസ് പുത്തൻവീട്ടിൽ സ്ഥാനമേറ്റു. ഇന്നലെ നടന്ന സ്വീകരണ അനുമോദന സമ്മേളനത്തിൽ അഭിവന്ദ്യ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര പൂച്ചെണ്ട് നൽകി അദ്ദേഹത്തെ രൂപതയിലേക്ക് സ്വീകരിച്ചു. പൊതുസമ്മേളനത്തിൽ മെത്രാപ്പോലീത്തമാർ, മെത്രാ·ാർ, സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, വൈദിക സന്യസ്ത അല്മായ പ്രതിനിധികൾ, വിശ്വാസസമൂഹം എന്നിവർ പങ്കെടുത്തു.
രൂപതാദ്ധ്യക്ഷൻ അഭി. ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര പൊതുസമ്മേളനത്തിന് സ്വാഗതമേകി. സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഡൽഹി നിയമസഭാ സ്പീക്കർ റാം നിവാസ് ഗോയൽ, നുൻസിയോയുടെ പ്രതിനിധിയായി മോണ്‍സിഞ്ഞോർ റോബർട്ട്, മെത്രാ·ാരായ ജേക്കബ് മാർ ബർണബാസ്, മാർ ജേക്കബ് മനത്തോടത്, മാർ വിൻസെന്റ് നെല്ലായിപ്പറന്പിൽ, മാർ ജോണ്‍ വടക്കേൽ, ഫാ. ജോസ് ഇടശ്ശേരി, ഫാ. ജോസ് പുതിയേടത്, മോണ്‍സിഞ്ഞോർ സിറിയക് കൊച്ചാലുങ്കൽ, സി. വന്ദന സി.എം സി, മി. ജെറാർഡ്, മിസിസ്. സെലീന വിൻസെന്റ് എന്നിവർ ആശംസകളർപ്പിച്ച സംസാരിക്കുകയും സ്ഥാനമേൽക്കുന്ന സഹായമെത്രാനെ പൊന്നാടയണിയിച്ചു ആദരിക്കുകയും ചെയ്തു. തുടർന്ന് അഭിവന്ദ്യ മാർ ജോസ് പുത്തൻവീട്ടിൽ പിതാവ് മറുപടിപ്രസംഗം നടത്തി. മോണ്‍സിഞ്ഞോർ ജോസ് വെട്ടിക്കൽ അർപ്പിക്കുന്ന കൃതജ്ഞതാപ്രകാശനത്തോടെ പൊതുസമ്മേളനത്തിന് സമാപനമായി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്