ഇരിങ്ങാലക്കുട: ബിജെപി പ്രവർത്തകരായ ഉഴവത്തുകടവ് ചുള്ളിപ്പറന്പിൽ വീട്ടിൽ ജിനിൽ, കാവിൽകടവ് വള്ളോൻപറന്പത്ത് പണിക്കശേരി വീട്ടിൽ ജിന്റേന്ദ്രൻ എന്നിവരെ ആക്രമിച്ച കേസിൽ പ്രതികളെ കുറ്റക്കാരെന്നു കണ്ട് കോടതി ശിക്ഷവിധിച്ചു.
സിപിഎം പ്രവർത്തകരായ ഉഴവത്തുകടവ് അടിമപ്പറന്പിൽ അബി എന്ന സുൾഫിക്കർ (41), ഉഴവത്തുകടവ് അറക്കപ്പറന്പിൽ ഷിബു (27), തേവാലിൽ പ്രഭേഷ് (41) എന്നിവരെയാണ് കുറ്റക്കാരെന്നു കണ്ട് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ടി. സഞ്ജു ശിക്ഷവിധിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷവിധിച്ചു. പിഴത്തുകയിൽ 10,000 രൂപ പരിക്കേറ്റവർക്കു നൽകുവാനും കോടതി ഉത്തരവായി. നാലാം പ്രതിയെ കോടതി കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെ വിട്ടു. 2014 മാർച്ച് 16 നു രാത്രി 11.50 നാണ് സംഭവം നടന്നത്. ഉഴവത്തുകടവിലുള്ള സിപിഎമ്മിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചതിലുള്ള വിരോധത്താൽ പ്രതികൾ മാരകായുധങ്ങളായ ഇരുന്പുവടി, ഇരുന്പുപൈപ്പ് എന്നിവ ഉപയോഗിച്ച് ജിനിലിനെയും ജിന്റേന്ദ്രനെയും ആക്രമിക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന പി.കെ. പത്മരാജന്റെ നേതൃത്വത്തിലാണു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ എന്നിവർ ഹാജരായി.
സിപിഎം പ്രവർത്തകരായ ഉഴവത്തുകടവ് അടിമപ്പറന്പിൽ അബി എന്ന സുൾഫിക്കർ (41), ഉഴവത്തുകടവ് അറക്കപ്പറന്പിൽ ഷിബു (27), തേവാലിൽ പ്രഭേഷ് (41) എന്നിവരെയാണ് കുറ്റക്കാരെന്നു കണ്ട് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ടി. സഞ്ജു ശിക്ഷവിധിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷവിധിച്ചു. പിഴത്തുകയിൽ 10,000 രൂപ പരിക്കേറ്റവർക്കു നൽകുവാനും കോടതി ഉത്തരവായി. നാലാം പ്രതിയെ കോടതി കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെ വിട്ടു. 2014 മാർച്ച് 16 നു രാത്രി 11.50 നാണ് സംഭവം നടന്നത്. ഉഴവത്തുകടവിലുള്ള സിപിഎമ്മിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചതിലുള്ള വിരോധത്താൽ പ്രതികൾ മാരകായുധങ്ങളായ ഇരുന്പുവടി, ഇരുന്പുപൈപ്പ് എന്നിവ ഉപയോഗിച്ച് ജിനിലിനെയും ജിന്റേന്ദ്രനെയും ആക്രമിക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന പി.കെ. പത്മരാജന്റെ നേതൃത്വത്തിലാണു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ എന്നിവർ ഹാജരായി.