കൊടുങ്ങല്ലൂർ: കൊവിഡ് മഹാമാരി കാലത്ത് തൊഴിൽ രഹിതരായി ദുരിതം അനുഭവിക്കുന്നവർക്കായി കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ ആരംഭിച്ച ജോസഫിന്റെ കടയിലെ സൗജന്യ പച്ചക്കറി വിതരണം നൂറാം ദിവസത്തിലേക്ക്. കഴിഞ്ഞ ജൂണ്‍ 11 നാണ് കത്തീഡൽ വികാരി ഫാ. അംബ്രോസ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിലാണ് സൗജന്യ പച്ചക്കറി വിതരണം ആരംഭിച്ചത്.
ഇതുവരെ 10 ലക്ഷത്തിൽപ്പരം രൂപയുടെ പച്ചക്കറികളാണ് നാനാ ജാതി മതസ്ഥർക്കായി വിതരണം ചെയ്തത്. മത്തൻ, കുന്പളം, കപ്പ, കായ, കാബേജ്, ചേന, ഉരുളക്കിഴങ്ങ്, പയർ, വെണ്ട, തക്കാളി, മുളക്, സവാ ള ലഭ്യമാകുന്ന മുറയ്ക്ക് നാളികേരം എന്നിവ ഉൾപ്പെടെ 200 രൂപയോളം വിലവരുന്ന പച്ചക്കറി കിറ്റുകളാണ് വിതരണം ചെയ്തുവരുന്നത്.
കോവിഡ് ബാധിതർക്കും കമ്യൂണിറ്റി കിച്ചനിലേക്കും ആവശ്യമായ പച്ചക്കറികളും എത്തിച്ചു കൊടുത്തു. ഇടവകയിലെ കുറച്ച് കുടുംബങ്ങൾമാത്രമെ ഇവിടെ പച്ചക്കറി വാങ്ങാൻ എത്താറുള്ളൂ. എന്നാൽ കൊടുങ്ങല്ലൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് ജോസഫിന്റെ കടയിൽ നിന്നും സൗജന്യ പച്ചക്കറി കിറ്റ് വാങ്ങാൻ എത്തുന്നത്.
പള്ളിയിലെ തിരുനാൾ ആഘോഷങ്ങളുടെ തിരക്കായതിനാൽ ഇപ്പോൾ വെള്ളിയാഴ്ചകളിലാണ് പച്ചക്കറി വിതരണം നടത്തുന്നത്. കൂടാതെ നഗരസഭ കൗണ്‍സിലർമാർ അവരവരുടെ വാർഡുകളിലെ കോവിഡ് രോഗികൾക്കും നിർധന കുടുംബങ്ങൾക്കുമായി ജോസഫിന്റെ കടയിൽ നിന്നും കിറ്റുകൾ വാങ്ങി വിതരണം ചെയ്യുന്നു.
ആവശ്യക്കാർ നേരത്ത വിളിച്ചു പറയുന്നതനുസരിച്ച് ആവശ്യമായ കിറ്റുകൾ പള്ളിയിലെ അൽമായ കൂട്ടായ്മ പ്രവർത്തകർ തയ്യാറാക്കി വച്ചിരിക്കും. രാവിലെ എട്ടു മണിയോടെയാണ് വിതരണം ആരംഭിക്കുക. ആദ്യ നാളുകളിൽ ജില്ലയിലെ കാർഷിക മേഖലകളിൽ നിന്നുള്ള നിരവധി കർഷകർ സൗജന്യമായി എത്തിച്ചു നൽകിയിരുന്നു.
കിറ്റ് വിതരണം നീണ്ടു പോകുന്ന സാഹചര്യത്തിൽ ഉദാരമതികളായ നിരവധിയാളുകൾ സാന്പത്തിക സഹായമായി എത്തുന്നുണ്ട്. ഇതോടെ ജോസഫിന്റെ കട അടയ്ക്കാതെ ഇനിയും മുന്നോട്ടു കൊണ്ടുപോകണമെന്നാണ് നടത്തിപ്പുകാരായ ഫാ. വർഗീസ് കാട്ടാശേരി, ഫാ.ടോണി പിൻഹീറോ, കൈക്കാരൻമാർ, പാരിഷ് കൗണ്‍സിൽ, കുടുംബ യൂണിറ്റ് ഭാരവാഹികൾ എന്നിവരുടെ തീരുമാനം.
ഇതുവരെ 10 ലക്ഷത്തിൽപ്പരം രൂപയുടെ പച്ചക്കറികളാണ് നാനാ ജാതി മതസ്ഥർക്കായി വിതരണം ചെയ്തത്. മത്തൻ, കുന്പളം, കപ്പ, കായ, കാബേജ്, ചേന, ഉരുളക്കിഴങ്ങ്, പയർ, വെണ്ട, തക്കാളി, മുളക്, സവാ ള ലഭ്യമാകുന്ന മുറയ്ക്ക് നാളികേരം എന്നിവ ഉൾപ്പെടെ 200 രൂപയോളം വിലവരുന്ന പച്ചക്കറി കിറ്റുകളാണ് വിതരണം ചെയ്തുവരുന്നത്.
കോവിഡ് ബാധിതർക്കും കമ്യൂണിറ്റി കിച്ചനിലേക്കും ആവശ്യമായ പച്ചക്കറികളും എത്തിച്ചു കൊടുത്തു. ഇടവകയിലെ കുറച്ച് കുടുംബങ്ങൾമാത്രമെ ഇവിടെ പച്ചക്കറി വാങ്ങാൻ എത്താറുള്ളൂ. എന്നാൽ കൊടുങ്ങല്ലൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് ജോസഫിന്റെ കടയിൽ നിന്നും സൗജന്യ പച്ചക്കറി കിറ്റ് വാങ്ങാൻ എത്തുന്നത്.
പള്ളിയിലെ തിരുനാൾ ആഘോഷങ്ങളുടെ തിരക്കായതിനാൽ ഇപ്പോൾ വെള്ളിയാഴ്ചകളിലാണ് പച്ചക്കറി വിതരണം നടത്തുന്നത്. കൂടാതെ നഗരസഭ കൗണ്‍സിലർമാർ അവരവരുടെ വാർഡുകളിലെ കോവിഡ് രോഗികൾക്കും നിർധന കുടുംബങ്ങൾക്കുമായി ജോസഫിന്റെ കടയിൽ നിന്നും കിറ്റുകൾ വാങ്ങി വിതരണം ചെയ്യുന്നു.
ആവശ്യക്കാർ നേരത്ത വിളിച്ചു പറയുന്നതനുസരിച്ച് ആവശ്യമായ കിറ്റുകൾ പള്ളിയിലെ അൽമായ കൂട്ടായ്മ പ്രവർത്തകർ തയ്യാറാക്കി വച്ചിരിക്കും. രാവിലെ എട്ടു മണിയോടെയാണ് വിതരണം ആരംഭിക്കുക. ആദ്യ നാളുകളിൽ ജില്ലയിലെ കാർഷിക മേഖലകളിൽ നിന്നുള്ള നിരവധി കർഷകർ സൗജന്യമായി എത്തിച്ചു നൽകിയിരുന്നു.
കിറ്റ് വിതരണം നീണ്ടു പോകുന്ന സാഹചര്യത്തിൽ ഉദാരമതികളായ നിരവധിയാളുകൾ സാന്പത്തിക സഹായമായി എത്തുന്നുണ്ട്. ഇതോടെ ജോസഫിന്റെ കട അടയ്ക്കാതെ ഇനിയും മുന്നോട്ടു കൊണ്ടുപോകണമെന്നാണ് നടത്തിപ്പുകാരായ ഫാ. വർഗീസ് കാട്ടാശേരി, ഫാ.ടോണി പിൻഹീറോ, കൈക്കാരൻമാർ, പാരിഷ് കൗണ്‍സിൽ, കുടുംബ യൂണിറ്റ് ഭാരവാഹികൾ എന്നിവരുടെ തീരുമാനം.