ന്യൂഡൽഹി: കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ നേതൃത്വത്തിൽ ക്രൈസ്തവ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ വേണ്ടി തയാറാക്കിയിട്ടുള്ള ചർച്ച് ബില്ലിനെ എതിർക്കുന്ന കേരളത്തിലെ ക്രൈസ്തവർക്ക് ഡൽഹി ഫരീദാബാദ് രൂപതയുടെ പൂർണപിന്തുണ.
കേരള നിയമപരിഷ്കരണ കമ്മീഷൻ തയാറാക്കിയിരിക്കുന്ന ഈ ബിൽ ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങൾ കവർന്നെടുക്കുവാനും ക്രൈസ്തവ സ്ഥാപനങ്ങളുടെ നിയന്ത്രണം നീരിശ്വര പ്രസ്ഥാനങ്ങൾക്ക് കീഴിലാക്കുവാനുമാണെന്ന് യോഗം വിലയിരുത്തി.
ഇടതുപക്ഷ സർക്കാരിന്റെ ഇത്തരം ക്രൈസ്തവ വിരുദ്ധ നീക്കങ്ങൾ ഉപേക്ഷിക്കണമെന്നും, അല്ലാത്തപക്ഷം കേരളത്തിൽ മാത്രമല്ല, ഭാരതത്തിൽ ഉടനീളം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തിരിച്ചടിയാക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി.
കത്തോലിക്ക കോണ്‍ഗ്രസ്, ഫരീദാബാദ് രൂപത പ്രസിഡന്റ് ജോബി നീണ്ടുകുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രൂപതാ ഡയറക്ടർ മോണ്‍. റവ. ഫാ.ജോസ് വെട്ടിക്കൽ, സെബാസ്റ്റ്യൻ എ., ഏലിയാമ്മ ഏബ്രഹാം, ടോണി കെ.ജെ., പ്രിൻസ് മാത്യു എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്
ചർച്ച് ബിൽ: കേരള ക്രൈസ്തവർക്കൊപ്പം ഫരീദാബാദ് രൂപത
11:39 PM Feb 27, 2019 | Deepika.com