സ്വകാര്യ ആശുപത്രിയുടെ നിയമലംഘനത്തിൽ വലഞ്ഞ മലയാളി നഴ്സിന് നീതി

10:34 PM Nov 01, 2018 | Deepika.com
ന്യൂഡൽഹി: ജോലിയ്ക്കിടെ അപകടം സംഭവിച്ചതിനെത്തുടർന്നും അവധി അനുവദിക്കാതിരുന്ന കേസിൽ മലയാളി നഴ്സിന് അവധിയും ഇതുവരേയുള്ള ശന്പളവും നൽകി ആശുപത്രി അധികൃതർ. പ്രവാസി ലീഗൽ മുഖേനേ ലേബർ കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഡൽഹിയിൽ സ്വാകാര്യ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയുന്ന കോട്ടയം സ്വദേശിനിയായ ബോണിയാണ് ആശുപത്രി അധികൃതരുടെ അവഗണനയ്ക്കും ക്രൂരതയ്ക്കും ഇരയായത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ജോലിയ്ക്കായി പുറപ്പെടുന്നതിനിടെ ആശുപത്രിയുടെ തന്നെ ഹോസ്റ്റലിൽ നിന്നും കാൽ വഴുതി വീണു ബോണിയുടെ നട്ടെല്ലിന് അപകടം സംഭവിച്ചത്.

പ്രാഥമിക പരിചരണത്തിന് ശേഷം, മൂന്നു മാസത്തെ കർശനമായ വിശ്രമമാണ് ജോലി ചെയ്യുന്ന ആശുപത്രിയിലെ തന്നെ ഡോക്റ്റർമാർ ബോണിയോട് നിർദേശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ അവധിക്കായി അപേക്ഷിച്ചെങ്കിലും ആശുപത്രി അധികൃതർ അപേക്ഷ കൈപ്പറ്റാനോ ലീവ് അനുവദിക്കാനോ തയാറായില്ല.

ജോലിക്കിടയിലോ ജോലിയുമായി ബന്ധപെട്ടോ അപകടം സംഭവിക്കുന്ന തൊഴിലാളികൾക്ക് വേതനത്തോടു കൂടിയ അവധി ലഭ്യമാക്കണം എന്ന തൊഴിൽ നിയമങ്ങൾ നിലവിലിരിക്കെയാണ് ആശുപത്രി അധികൃതർ ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചത്. ഈ അവഗണനയ്ക്കും നിയമലംഘനത്തിനും എതിരെ വക്കീൽ നോട്ടീസ് വരെ അയക്കുകയുണ്ടായെങ്കിലും ആശ്വാസകരമായ യാതൊരു നടപടിയും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

തുടർന്ന് ആശുപത്രിയുടെ നിലപാട് മനുഷ്യാവകാശങ്ങളുടേയും തൊഴിൽ നിയമങ്ങളുടേയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ മുഖേന ബോണി ആശുപത്രി അധികൃതർക്കെതിരെ ലേബർ കമ്മീഷണറെ സമീപിക്കുകയായിരുന്നു.ഈ പരാതിയിേ·ൽ ബോണിയ്ക്ക് അവധി അനുവദിക്കാനും ജോലി ചെയ്യാൻ കഴിയാതിരുന്ന കാലയളവിലെ ഉൾപ്പെടെ ശന്പളം നൽകാനും ആശുപത്രി അധികൃതർ സമ്മതിക്കുകയായിരുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്