ന്യൂഡൽഹി: ചക്കുളത്തമ്മ പൊങ്കാലയുടെ ആദ്യ ദിവസം മണിക്കുട്ടൻ നന്പൂതിരിയുടെ കാർമ്മികത്വത്തിൽ ശനിദോഷ നിവാരണ പൂജയും രമേശ് ഇളമണ്‍ നന്പൂതി ആത്മീയ പ്രഭാഷണവും നടത്തി.
പൊങ്കാല രണ്ടാം ദിവസത്തെ ചടങ്ങുകൾ ഗണപതി ഹോമത്തോടെ ആരംഭിക്കും. തുടർന്ന് ഭദ്രദീപ പ്രകാശനം. രാവിലെ ഒൻപതിന് ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് (കസാക്ട്) ഡൽഹി പ്രസിഡന്റ് പി. എൻ. ഷാജിയുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ചക്കുളത്തുകാവ് ക്ഷേത്ര അഡ്മിനിസ്ട്രേറ്ററും ക്ഷേത്ര കാര്യദർശിയുമായ ബ്രഹ്മശ്രീ മണിക്കുട്ടൻ നന്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. രമേശ് ഇളമണ്‍ നന്പൂതിരി, സാമൂഹ്യ പ്രവർത്തകയായ കവിതാ ബിഷ്ട്, ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് സി. കേശവൻ കുട്ടി, മയൂർ വിഹാർ ഫേസ്3 എം.എൽ.എ. മനോജ് കുമാർ, കൗണ്‍സിലർ ശ്രീമതി ജുഗ്നു ചൗധരി, കസാക്ട് ഡൽഹി മുൻ പ്രസിഡണ്ട് സി.എം. പിള്ള, സെക്രട്ടറി ഡി. ജയകുമാർ തുടങ്ങിയവർ സംസാരിക്കും.
9.30ന് വിളിച്ചുചൊല്ലി പ്രാർഥനക്കുശേഷം ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലക്ക് ആരംഭമാവും. മുടപ്പല്ലൂർ ജയകൃഷ്ണനും സംഘവും വാദ്യമേളങ്ങൾ നടത്തും. മയൂർ വിഹാർ 3ലെ നാദധാര ഭക്തിഗാന സുധ അവതരിപ്പിക്കും. വിദ്യാ കലശം മഹാകലശാഭിഷേകം, പ്രസന്നപൂജ, അന്നദാനം എന്നിവ നടക്കും. രഞ്ജിത് നന്പൂതിരി, ശ്രീകുമാരൻ നന്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് പൂജാദികൾ നടക്കുക.
റിപ്പോർട്ട്: പി.എൻ. ഷാജി
ചക്കുളത്തമ്മ പൊങ്കാല മഹോത്സവം
08:59 PM Oct 27, 2018 | Deepika.com