+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇസ്രയേലിൽ കുടുങ്ങിയവരിൽ രാജ്യസഭാ എംപിയും

ന്യൂഡൽഹി: ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാർക്കിടയിൽ രാജ്യസഭാ എംപി ഡോ. വാൻവീറോയ് ഖർലൂഖിയും കുടുംബവും.മേഘാലയയിലെ ഭരണ
ഇസ്രയേലിൽ കുടുങ്ങിയവരിൽ രാജ്യസഭാ എംപിയും
ന്യൂഡൽഹി: ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാർക്കിടയിൽ രാജ്യസഭാ എംപി ഡോ. വാൻവീറോയ് ഖർലൂഖിയും കുടുംബവും.

മേഘാലയയിലെ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ (എൻപിപി) മുതിർന്ന അംഗം ഡോ. വാൻവീറോയ് ഖർലൂഖിയും ഭാര്യയും മകളുമാണ് ഇസ്രയേലിൽ കുടുങ്ങിയത്. ഇവരെ സുരക്ഷിതമായി തിരികെയെത്തിക്കാൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുവെന്ന് മേഘാലയ മുഖ്യമന്ത്രിയും എൻപിപി മേധാവിയുമായ കോണ്‍റാഡ് സാം ഗ്‌മ പറഞ്ഞു.

പലസ്തീനും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിൽ ഇതുവരെ 600ൽ അധികമാളുകൾ കൊല്ലപ്പെട്ടതിനാൽ ജാഗ്രത പാലിക്കാനും ആവശ്യമെങ്കിൽ എംബസികളുമായി ബന്ധപ്പെടാനും ഇസ്രയേലിലെയും പലസ്തീനിലെയും ഇന്ത്യൻ എംബസികൾ പൗരന്മാർക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
കേന്ദ്രത്തിന്‍റെ കണക്കുകൾ അനുസരിച്ച് 18,000ത്തിലധികം ഇന്ത്യൻ പൗരന്മാർ ഇസ്രയേലിൽ താമസിക്കുന്നു. ഇവരിൽ കൂടുതലും ആരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്നവരും ഐടി പ്രൊഫഷണലുകളും വിദ്യാർഥികളുമാണ്. ഇവർക്ക് പുറമേ ഇസ്രായേലിൽ ഏകദേശം 85,000 ഇന്ത്യൻ വംശജരായ ജൂതന്മാരുമുണ്ട്. ഇന്ത്യയിൽനിന്ന് ഇസ്രയേലിലേക്കുള്ള കുടിയേറ്റം പ്രധാനമായും 1950കളിലും 1960 കളിലുമാണ് സംഭവിച്ചതെങ്കിലും സമീപ കാലങ്ങളിൽ മിസോറാമിൽ നിന്നും മണിപ്പുരിൽനിന്നുമുള്ള ജൂതരുടെ കുടിയേറ്റത്തിലും വർധനയുണ്ടായിട്ടുണ്ട്.