+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർവേ കല്ലുകൾ കണ്ടെത്താൻ വേണ്ടിവരുമോ സർവേ?

എടൂർ: ആറളം വില്ലേജിലെ റീസർവേ തുടങ്ങി ഒരു വർഷം പിന്നിടുമ്പോഴും എങ്ങുമെത്താതു കാരണം ജനങ്ങൾ ദുരിതത്തിൽ. സർവേ നടത്തി പുറമ്പോക്കിൽ അടക്കം സ്ഥാപിക്കേണ്ട അഞ്ച് ല
സർവേ കല്ലുകൾ കണ്ടെത്താൻ  വേണ്ടിവരുമോ സർവേ?
എടൂർ: ആറളം വില്ലേജിലെ റീസർവേ തുടങ്ങി ഒരു വർഷം പിന്നിടുമ്പോഴും എങ്ങുമെത്താതു കാരണം ജനങ്ങൾ ദുരിതത്തിൽ. സർവേ നടത്തി പുറമ്പോക്കിൽ അടക്കം സ്ഥാപിക്കേണ്ട അഞ്ച് ലോഡോളം വരുന്ന സർവേ കല്ലുകൾ ആറളത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാടുമൂടി കിടക്കുകയാണ്. 1965 ലെ പ്രഫഷണൽ സർവേ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയെന്ന പരാതിയെ തുടർന്നാണ് വീണ്ടും റീസർവേ നടത്താൻ സർക്കാർ വിജ്ഞാപനം ഇറക്കുന്നത്.

1933 ലെ റീ സർവേ

1923 ലെ മദ്രാസ് സർവേ ആൻഡ് ബൗണ്ടറി ആക്ട് പ്രകാരം 1933 ൽ ആറളം വില്ലേജിൽ സർവേ നടപടികൾ പൂർത്തിയാക്കിയിരുന്നു. മലബാർ ജില്ലയിൽ കോട്ടയം താലൂക്കിന്‍റെ കീഴിലായിരുന്ന സ്ഥലങ്ങൾ പിന്നീട് കേരള സംസ്ഥാന രൂപീകരണ സമയത്തു രണ്ട് കോട്ടയം താലൂക്കുകൾ വന്നതോടെ മലബാറിലെ കോട്ടയത്തിനെ മാറ്റി തലശേരി താലൂക്കായി പുനർനാമകരണം ചെയ്യുക ആയിരുന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചു നടത്തിയ 1933 ലെ സർവേയിൽ അന്നത്തെ ജനവാസ മേഖലയിലും കൃഷി സ്ഥലങ്ങളും മാത്രമാണ് സർവേയിൽ ഉൾപ്പെടുത്തിയത്.

ആറളം വില്ലേജിന്‍റെ തെക്ക് കിഴക്കേ ഭാഗവും ആറളത്തിന്‍റെ ഭൂരിഭാഗം വരുന്ന വടക്ക് ഇപ്പോഴത്തെ എടൂർ ടൗൺ ഉൾപ്പെടുന്ന ഭാഗവും ഇപ്പോഴത്തെ കരിക്കോട്ടക്കരി വില്ലേജിന്‍റെ 95 ശതമാനവും അയ്യൻകുന്നിന്‍റെ മുഴുവൻ ഭാഗങ്ങളും സർവേ നടത്താത്ത സ്ഥലങ്ങൾ ആയിരുന്നു. 1945 മുതലുള്ള ആധാരങ്ങളിൽ സർവേ ചെയ്യാത്ത സ്ഥലം എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

1965 ലെ പ്രഫഷണൽ സർവേ

1933 ൽ സർവേയിൽ ഉൾപ്പെടാതിരുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി വീണ്ടും സർവേ നടത്താനുള്ള സർക്കാർ ഉത്തരവ് പ്രകാരം 1965 ൽ വീണ്ടും സർവേ നടപടികൾ ആരംഭിച്ചുവെങ്കിലും യഥാർഥ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പ്രഫഷണൽ സർവേ നടത്തിയത്. 1933 ൽ വെമ്പുഴയുടെ തെക്കുഭാഗത്തെ സ്ഥലങ്ങളിൽ പുഴയിൽ നിന്ന് ഏതാണ്ട് 15 മുതൽ 50 മീറ്റർ വരെ തെക്കോട്ട് മാറിയാണ് സർവേ ചെയ്തത്. പിൽക്കാലത്തു വന്ന പ്രഫഷണൽ സർവേ വെമ്പുഴ ഉൾപ്പെടെ ഏതാനും കൈവശക്കാരുടെ സ്ഥലവും പ്രഫഷണൽ സർവേ 305, 339എന്നീ സർവേ നമ്പറുകൾ മുഴുവനും പുഴയായി രേഖപ്പെടുത്തി. സർവേ പൂർത്തീകരിച്ചു കഴിഞ്ഞാൽ ഒരുമാസത്തിനകം പരാതി നൽകാനുള്ള അവസരം കൈവശക്കാർക്ക് നൽകിയില്ല.

പുതിയ റീ സർവേ നടപടികൾ

അയ്യൻകുന്ന് കരിക്കോട്ടകരി ആറളം വില്ലേജുകളിൽ പുതിയ സർവേ നടപടികൾക്കായി ക്യാമ്പ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ അയ്യൻകുന്ന്,കരിക്കോട്ടകരി വില്ലേജുകളിലെ സർവേ നടപടികൾ നോക്കുമ്പോൾ ആറളം വില്ലേജിലെ പ്രവൃത്തികൾ വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. വെമ്പുഴയുമായി ബന്ധപ്പെട്ട പുഴ പുറമ്പോക്ക് ഉൾപ്പെടുന്ന റീ സർവേ 305, 339 സർവേ നമ്പറുകൾക്ക് എന്ത് സംഭവിച്ചു എന്നതിന് ഉത്തരമില്ല. നിലവിൽ അയ്യൻകുന്ന് വില്ലേജിൽ നിന്ന് കരിക്കോട്ടക്കരി വില്ലേജിനെ വേർതിരിച്ചപ്പോൾ 305,339 സർവേ നമ്പറുകൾ കരിക്കോട്ടക്കരി വില്ലേജിൽ ആയിരുന്നു. എന്നാൽ ഈ നമ്പറുകൾ ആറളം വില്ലേജിലേക്ക് മാറ്റിയതായി പറയുന്നുണ്ടെങ്കിലും താലൂക്കിലും വില്ലേജിലും പ്രസ്തുത സർവേ നമ്പറിനെകുറിച്ചുള്ള നോട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ല. കരിക്കോട്ടക്കരി വില്ലേജിന്‍റെ അതിർത്തി അടയാളപ്പെടുത്തുമ്പോൾ സർവേ നിയമങ്ങൾ പാലിക്കാതെ വെമ്പുഴയോട് ചേർന്നുകിടന്ന അഞ്ചോളം കൈവശക്കാരുടെ ഭൂമി ആറളത്തിലും കരിക്കോട്ടകരിയിലുമായി വിഭജിച്ചത് സർവേ വകുപ്പിന് സംഭവിച്ച ഗുരുതര വീഴ്ചയാണ്.
പുറമ്പോക്ക് ഭൂമികൾ കല്ലിട്ട് തിരിക്കുന്നില്ല

ആറളം വില്ലേജിൽ നടക്കുന്ന റീ സർവേ നടപടികളിൽ വെള്ളരിവയലിൽ നിന്ന് ആറളം പുഴയിലേക്ക് ഒഴുകുന്ന തോടിന്‍റെ ഇരുവശങ്ങളിലും പുറമ്പോക്കായി തിരിച്ചിരുന്ന ഭൂമിപോലും കല്ലിട്ടു തിരിക്കാൻ സർവേ വകുപ്പിന് കഴിഞ്ഞിട്ടില്ല. പുറമ്പോക്കുകൾ കല്ലിട്ട് തിരിച്ചതിനുശേഷമാകണം സർവേ നടപടികൾ ആരംഭിക്കാനെന്നുള്ള സർവേ വകുപ്പിന്‍റെ നിയമം പാലിക്കാതെയാണ് സർവേ നടപടികൾ പുരോഗമിക്കുന്നത്. ഇപ്പോൾ തർക്കം നിലനിൽക്കുന്ന 305, 339 സർവേ നമ്പറുകളിൽ കല്ലിടാൻ കാണിക്കുന്ന തിടുക്കം

1965 ലെ പ്രൊഫഷണൽ സർവേക്ക് സംഭവിച്ച അതേ പിഴവുതന്നെ ആവർത്തിക്കാൻ കാരണമാകുമെന്ന ആക്ഷേപം ശക്തമാണ്. 305, 339 സർവേ നമ്പർ പ്രകാരം നിരവധി വീടുകൾ അടക്കം വെമ്പുഴയുടെ പുറമ്പോക്കിൽ വന്നതോടെ സർവേ വകുപ്പ് തിടുക്കപ്പെട്ട് സമർപ്പിച്ചത് സർക്കാർ മടക്കിയിരുന്നു. അതനുസരിച്ചു സ്ഥല ഉടമകൾ കാണിച്ചുകൊടുക്കുന്ന അതിർത്തി പ്രകാരം വീണ്ടും സർവേ നടത്തി ഫയൽ സമർപ്പിക്കാൻ ഒരുങ്ങുമ്പോളും വർഷങ്ങളായി കൈവശം വച്ച് അനുഭവിച്ചുപോന്ന ഭൂമിയും വീടും അടങ്ങുന്ന സമ്പാദ്യം തിരിച്ചുകിട്ടാൻ സർക്കാർ തലത്തിൽ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.