വെള്ളറട: കുടിവെള്ളത്തിനു ഭീഷണിയായി ചാണകക്കുഴി നിർമിച്ചതിൽ പരാതി. ഇരിപ്പുകാലി പന്നിമല കൃപാസനം വീട്ടില്‍ സജിതയാണ് പഞ്ചായത്തില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് ചാണകക്കുഴി അടിയന്തരമായി നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടും പാലിക്കുന്നില്ലെന്നാണാക്ഷേപം.
അതേസമയം ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് മടങ്ങിയ ഉടന്‍ സജിതക്ക് നേരെ സമീപവാസിയായ ആന്റണിയെന്നയാൾ വധഭീഷണിമുഴക്കിയതായും പരാതിയുണ്ട്.
ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ രണ്ടു തവണ ആന്റണിയോട് ചാണകക്കുഴി മൂടണമെന്ന് നിര്‍ദേശിച്ചിട്ടും വാക്ക് പാലിച്ചില്ല. വെള്ളറട പഞ്ചായത്തില്‍ സജിത പരാതി നല്കിയ ഒരാഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
സമീപത്തെ മറ്റു താമസക്കാരുടെ കിണറിലെവെള്ളത്തിലും ചാണകം കലര്‍ന്ന് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് സജിത ഹെല്‍ത്ത് അധികൃതര്‍ക്കും പഞ്ചായത്തിനും രേഖാമൂലം പരാതി നല്‍കിയത്. അടിയന്തരമായി പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണാവശ്യം.
പരാതിയുടെ അടിസ്ഥാനത്തിൽ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് ചാണകക്കുഴി അടിയന്തരമായി നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടും പാലിക്കുന്നില്ലെന്നാണാക്ഷേപം.
അതേസമയം ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് മടങ്ങിയ ഉടന്‍ സജിതക്ക് നേരെ സമീപവാസിയായ ആന്റണിയെന്നയാൾ വധഭീഷണിമുഴക്കിയതായും പരാതിയുണ്ട്.
ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ രണ്ടു തവണ ആന്റണിയോട് ചാണകക്കുഴി മൂടണമെന്ന് നിര്‍ദേശിച്ചിട്ടും വാക്ക് പാലിച്ചില്ല. വെള്ളറട പഞ്ചായത്തില്‍ സജിത പരാതി നല്കിയ ഒരാഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
സമീപത്തെ മറ്റു താമസക്കാരുടെ കിണറിലെവെള്ളത്തിലും ചാണകം കലര്‍ന്ന് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് സജിത ഹെല്‍ത്ത് അധികൃതര്‍ക്കും പഞ്ചായത്തിനും രേഖാമൂലം പരാതി നല്‍കിയത്. അടിയന്തരമായി പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണാവശ്യം.