മസ്കറ്റ്: അറബിക്കടലിൽ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റ് ഒമാനിലെ സലാലയിൽ വെള്ളിയാഴ്ച രാത്രിയിൽ കര തൊടുമെന്നാണ് മുന്നറിയിപ്പ്. യെമനും ഒമാനും അതിർത്തികൾ പങ്കിടുന്ന ചുഴലിക്കാറ്റ് ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്നും വ്യാഴാഴ്ച തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു.
യെമനിലെ സൊക്കോത്ര ദ്വീപിൽ വീശിയടിച്ച കാറ്റിൽ 40 പേരെ കാണാതായി. മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. കാറ്റഗറി ഒന്ന് വിഭാഗത്തിൽ പെടുന്ന ചുഴലിക്കാറ്റ് ദ്വീപ് യെമന്റെ കരഭാഗത്തു നിന്നും 350 കിലോ മീറ്റർ ദൂരെ അറബിക്കടലിലാണ് സ്ഥിതി ചെയ്യുന്നത്. ഒമാന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും വെള്ളിയാഴ്ച വൈകിട്ട് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ചുഴലിക്കാറ്റ് നാലിനും രാത്രി 12 നുമിടയിൽ വീശുമെന്നാണാണ് നിഗമനം.
ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നത് സലാല നിവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ദോഫാർ, അൽവുസ്ത മേഖലകളിൽ തിരമാലകൾ 8 മുതൽ 12 മീറ്റർ വരെയും, അൽ ഷർഖിയ മേഖലയിൽ തിരമാലകൾ 3 മുതൽ 4 മീറ്റർ വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. ഹാഫ, ദാരിസ്, അൽവാദി, സാദ, ഹംദാൻ തുടങ്ങിയ സ്ഥലങ്ങളിലും ഉൾപ്രദേശങ്ങളിലെ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. റൗണ്ട് എബൗട്ടുകളിലുൾപ്പെട വെള്ളം കയറിയിരിക്കുന്നതുമൂലം ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.
ശക്തമായ കാറ്റും, മഴയും നിലനിൽക്കുന്നതിനാൽ ആളുകൾ താമസ സ്ഥലങ്ങളിൽ തന്നെ കഴിഞ്ഞുകൂടുകയാണ്. രക്ഷാപ്രവർത്തകർ ഏതു സാഹചര്യത്തെയും നേരിടാൻ തയാറായി കഴിഞ്ഞു. വെള്ളിയാഴ്ച മിക്ക മസ്ജിദുകളിലെയും നിസ്കാര ചടങ്ങുകൾ വേണ്ടെന്നു വച്ചു. വ്യാഴാഴ്ച അർധരാത്രി മുതൽ അടച്ചിട്ടിരുന്ന സലാല അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂർകൂടി അടക്കുവാൻ വ്യോമയാന അഥോറിറ്റി അധികൃതർ തീരുമാനിച്ചു.
റിപ്പോർട്ട് : സേവ്യർ കാവാലം
യെമനിലെ സൊക്കോത്ര ദ്വീപിൽ വീശിയടിച്ച കാറ്റിൽ 40 പേരെ കാണാതായി. മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. കാറ്റഗറി ഒന്ന് വിഭാഗത്തിൽ പെടുന്ന ചുഴലിക്കാറ്റ് ദ്വീപ് യെമന്റെ കരഭാഗത്തു നിന്നും 350 കിലോ മീറ്റർ ദൂരെ അറബിക്കടലിലാണ് സ്ഥിതി ചെയ്യുന്നത്. ഒമാന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും വെള്ളിയാഴ്ച വൈകിട്ട് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ചുഴലിക്കാറ്റ് നാലിനും രാത്രി 12 നുമിടയിൽ വീശുമെന്നാണാണ് നിഗമനം.
ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നത് സലാല നിവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ദോഫാർ, അൽവുസ്ത മേഖലകളിൽ തിരമാലകൾ 8 മുതൽ 12 മീറ്റർ വരെയും, അൽ ഷർഖിയ മേഖലയിൽ തിരമാലകൾ 3 മുതൽ 4 മീറ്റർ വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. ഹാഫ, ദാരിസ്, അൽവാദി, സാദ, ഹംദാൻ തുടങ്ങിയ സ്ഥലങ്ങളിലും ഉൾപ്രദേശങ്ങളിലെ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. റൗണ്ട് എബൗട്ടുകളിലുൾപ്പെട വെള്ളം കയറിയിരിക്കുന്നതുമൂലം ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.
ശക്തമായ കാറ്റും, മഴയും നിലനിൽക്കുന്നതിനാൽ ആളുകൾ താമസ സ്ഥലങ്ങളിൽ തന്നെ കഴിഞ്ഞുകൂടുകയാണ്. രക്ഷാപ്രവർത്തകർ ഏതു സാഹചര്യത്തെയും നേരിടാൻ തയാറായി കഴിഞ്ഞു. വെള്ളിയാഴ്ച മിക്ക മസ്ജിദുകളിലെയും നിസ്കാര ചടങ്ങുകൾ വേണ്ടെന്നു വച്ചു. വ്യാഴാഴ്ച അർധരാത്രി മുതൽ അടച്ചിട്ടിരുന്ന സലാല അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂർകൂടി അടക്കുവാൻ വ്യോമയാന അഥോറിറ്റി അധികൃതർ തീരുമാനിച്ചു.
റിപ്പോർട്ട് : സേവ്യർ കാവാലം