അബുദാബി: ആഗോള നിക്ഷേപകർക്കും പ്രതിഭാശാലികൾക്കുമായി വീസ-നിക്ഷേപ നിയമങ്ങളിൽ പൊളിച്ചെഴുത്ത് നടത്തി യുഎഇ. ഇത്തരക്കാർക്ക് 10 വർഷ ദീർഘകാല വീസ അനുവദിക്കാൻ യുഎഇ തീരുമാനിച്ചു. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല കാബിനറ്റ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
തൊഴിൽ മേഖലയിൽ നൈപുണ്യം തെളിയിച്ചവർക്കും വിദ്യാർഥികൾക്കും സഹായകമാകുന്നതാണ് പുതിയ ഉത്തരവ്. രാജ്യാന്തര നിക്ഷേപം ആകർഷിക്കാനും വൈദഗ്ധ്യമുള്ളവരെ എത്തിച്ചു മനുഷ്യവിഭവശേഷിയിൽ കുതിപ്പു നടത്താനും യുഎഇ ലക്ഷ്യമിടുന്നതായി ഒൗദ്യോഗിക വാം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആഗോള നിക്ഷേപകർക്കും പ്രതിഭാശാലികൾക്കുമുള്ള വിളനിലമായി യുഎഇ തുടരും. ഞങ്ങളുടെ തുറന്ന പരിസ്ഥിതിയും സഹിഷ്ണുതയും അടിസ്ഥാന സൗകര്യങ്ങളും ലളിത നിയമവ്യവസ്ഥയും ആഗോള നിക്ഷേപവും വൈദഗ്ധ്യമുള്ളവരെയും സ്വീകരിക്കുന്നതിനുള്ള മികച്ച പദ്ധതികളാണ്- ഷെയ്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. മന്ത്രിസഭാ വിജ്ഞാപനം നടപ്പാക്കാൻ മറ്റു വകുപ്പുകളുമായി ഏകോപനം നടത്താൻ സാന്പത്തിക മന്ത്രാലയത്തിനു നിർദേശം നൽകിയ ഷെയ്ക് മുഹമ്മദ്, ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.
രാജ്യാന്തര നിക്ഷേപകർക്കു യുഎഇ സംരംഭങ്ങളിൽ നൂറു ശതമാനം ഉടമസ്ഥാവകാശവും പത്തുവർഷ വീസയും നൽകുന്നതു വിദേശനിക്ഷേപം രാജ്യത്തേക്ക് ഒഴുകുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നാണു കരുതപ്പെടുന്നത്. യുഎഇയിൽ ഫ്രീസോണുകൾ ഒഴികെയുള്ള മേഖലയിലെ സംരംഭങ്ങളിൽ സ്വദേശികൾക്ക് 51 ശതമാനവും വിദേശികൾക്കു 49 ശതമാനവും ഉടമസ്ഥാവകാശമെന്നതാണു നിയമം. ഡോക്ടർമാർ, എൻജിനിയർമാർ, വൈദഗ്ധ്യമുള്ളവർ തുടങ്ങിയവർക്കു പത്തുവർഷ വീസ നൽകുന്നതിലൂടെ മനുഷ്യവിഭവശേഷിയിൽ വന്പൻ കുതിച്ചുചാട്ടവും യുഎഇ ലക്ഷ്യമിടുന്നു.
വിദ്യാർഥികൾക്കു യുഎഇയിൽ പഠനം നടത്തുന്നതിന് അഞ്ചു വർഷ വീസയും അപൂർവ പ്രതിഭാശാലികളായവർക്ക് പത്തു വർഷ വീസയും നൽകാനാണ് യുഎഇയുടെ പുതിയ പദ്ധതി. നിലവിലുള്ള താമസ വീസ സംവിധാനം പരിഷ്കരിക്കും. വിദ്യാർഥികൾക്കു യുഎഇയിൽ സർവകലാശാലാ പഠനത്തിനുശേഷം ജോലി തേടാനുള്ള അവസരവും വീസ നൽകുന്നതിലൂടെ ലഭ്യമാകും.
തൊഴിൽ മേഖലയിൽ നൈപുണ്യം തെളിയിച്ചവർക്കും വിദ്യാർഥികൾക്കും സഹായകമാകുന്നതാണ് പുതിയ ഉത്തരവ്. രാജ്യാന്തര നിക്ഷേപം ആകർഷിക്കാനും വൈദഗ്ധ്യമുള്ളവരെ എത്തിച്ചു മനുഷ്യവിഭവശേഷിയിൽ കുതിപ്പു നടത്താനും യുഎഇ ലക്ഷ്യമിടുന്നതായി ഒൗദ്യോഗിക വാം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആഗോള നിക്ഷേപകർക്കും പ്രതിഭാശാലികൾക്കുമുള്ള വിളനിലമായി യുഎഇ തുടരും. ഞങ്ങളുടെ തുറന്ന പരിസ്ഥിതിയും സഹിഷ്ണുതയും അടിസ്ഥാന സൗകര്യങ്ങളും ലളിത നിയമവ്യവസ്ഥയും ആഗോള നിക്ഷേപവും വൈദഗ്ധ്യമുള്ളവരെയും സ്വീകരിക്കുന്നതിനുള്ള മികച്ച പദ്ധതികളാണ്- ഷെയ്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. മന്ത്രിസഭാ വിജ്ഞാപനം നടപ്പാക്കാൻ മറ്റു വകുപ്പുകളുമായി ഏകോപനം നടത്താൻ സാന്പത്തിക മന്ത്രാലയത്തിനു നിർദേശം നൽകിയ ഷെയ്ക് മുഹമ്മദ്, ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.
രാജ്യാന്തര നിക്ഷേപകർക്കു യുഎഇ സംരംഭങ്ങളിൽ നൂറു ശതമാനം ഉടമസ്ഥാവകാശവും പത്തുവർഷ വീസയും നൽകുന്നതു വിദേശനിക്ഷേപം രാജ്യത്തേക്ക് ഒഴുകുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നാണു കരുതപ്പെടുന്നത്. യുഎഇയിൽ ഫ്രീസോണുകൾ ഒഴികെയുള്ള മേഖലയിലെ സംരംഭങ്ങളിൽ സ്വദേശികൾക്ക് 51 ശതമാനവും വിദേശികൾക്കു 49 ശതമാനവും ഉടമസ്ഥാവകാശമെന്നതാണു നിയമം. ഡോക്ടർമാർ, എൻജിനിയർമാർ, വൈദഗ്ധ്യമുള്ളവർ തുടങ്ങിയവർക്കു പത്തുവർഷ വീസ നൽകുന്നതിലൂടെ മനുഷ്യവിഭവശേഷിയിൽ വന്പൻ കുതിച്ചുചാട്ടവും യുഎഇ ലക്ഷ്യമിടുന്നു.
വിദ്യാർഥികൾക്കു യുഎഇയിൽ പഠനം നടത്തുന്നതിന് അഞ്ചു വർഷ വീസയും അപൂർവ പ്രതിഭാശാലികളായവർക്ക് പത്തു വർഷ വീസയും നൽകാനാണ് യുഎഇയുടെ പുതിയ പദ്ധതി. നിലവിലുള്ള താമസ വീസ സംവിധാനം പരിഷ്കരിക്കും. വിദ്യാർഥികൾക്കു യുഎഇയിൽ സർവകലാശാലാ പഠനത്തിനുശേഷം ജോലി തേടാനുള്ള അവസരവും വീസ നൽകുന്നതിലൂടെ ലഭ്യമാകും.