ഹണ്ട്സ് വില്ല: നാലു തവണ വധശിക്ഷ മാറ്റിവച്ച വാൻകാസ്റ്റി ലോയുടെ (37) വധശിക്ഷ മേയ് 16 ബുധനാഴ്ച ടെക്സസിലെ ഹണ്ട്സ് വില്ല ജയിലിൽ നടപ്പാക്കി. ഈ വർഷത്തെ അമേരിക്കയിലെ പതിനൊന്നാമത്തേയും ടെക്സസിലെ ആറാമത്തേയും വധശിക്ഷയാണു നടപ്പാക്കിയത്.
2003ൽ സാനന്റോണിയായിൽ ടോമി ഗാർസിയ എന്ന യുവാവിനെ പ്രതി ഉൾപ്പെടെ നാലു പേർ ചേർന്നു കവർച്ച ചെയ്യുന്നതിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ടോമിയെ വാൻകാസ്റ്റിലൊ വെടിവച്ചു കൊന്നു എന്നായിരുന്നു കേസ്. 2005ൽ വാനിനെ വധശിക്ഷക്കു വിധിക്കുകയും ഒരു യുവതി ഉൾപ്പെടെ മറ്റു മൂന്നു പേർക്ക് ചെറിയ ശിക്ഷകൾ ലഭിക്കുകയും ചെയ്തിരുന്നു.
അവസാന നിമിഷം വരെ നിരപരാധിയാണെന്നു പ്രതി വാദിച്ചിരുന്നു. മേയ് 16ന് ഗവർണർ അപ്പീൽ തള്ളിയതോടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. വൈകിട്ട് 6.12 ന് വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു 23 മിനിറ്റിനുള്ളിൽ മരണം സ്ഥിരീകരിച്ചു.
ഹൂസ്റ്റണ്‍ ഹുറികെയ്നിൽ ഹാർവി ചുഴലിക്കാറ്റ് ഉണ്ടായതിനെ തുടർന്നായിരുന്നു ആദ്യ വധശിക്ഷ തീയതി മാറ്റിയത്. പ്രതിയുടെ അറ്റോർണിമാർ വധശിക്ഷ മാറ്റിവയ്ക്കണമെന്നും പ്രതി നിരപരാധിയാണെന്നും വാദിച്ചുവെങ്കിലും തെളിവുകളും ദൃക്സാക്ഷി മൊഴികളും വാനിനെതിരായിരുന്നു. മറുകരയിൽ വീണ്ടും കാണാം എന്നതായിരുന്നു പ്രതിയുടെ അവസാന മൊഴി.
റിപ്പോർട്ട്: പി. പി. ചെറിയാൻ
2003ൽ സാനന്റോണിയായിൽ ടോമി ഗാർസിയ എന്ന യുവാവിനെ പ്രതി ഉൾപ്പെടെ നാലു പേർ ചേർന്നു കവർച്ച ചെയ്യുന്നതിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ടോമിയെ വാൻകാസ്റ്റിലൊ വെടിവച്ചു കൊന്നു എന്നായിരുന്നു കേസ്. 2005ൽ വാനിനെ വധശിക്ഷക്കു വിധിക്കുകയും ഒരു യുവതി ഉൾപ്പെടെ മറ്റു മൂന്നു പേർക്ക് ചെറിയ ശിക്ഷകൾ ലഭിക്കുകയും ചെയ്തിരുന്നു.
അവസാന നിമിഷം വരെ നിരപരാധിയാണെന്നു പ്രതി വാദിച്ചിരുന്നു. മേയ് 16ന് ഗവർണർ അപ്പീൽ തള്ളിയതോടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. വൈകിട്ട് 6.12 ന് വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു 23 മിനിറ്റിനുള്ളിൽ മരണം സ്ഥിരീകരിച്ചു.
ഹൂസ്റ്റണ്‍ ഹുറികെയ്നിൽ ഹാർവി ചുഴലിക്കാറ്റ് ഉണ്ടായതിനെ തുടർന്നായിരുന്നു ആദ്യ വധശിക്ഷ തീയതി മാറ്റിയത്. പ്രതിയുടെ അറ്റോർണിമാർ വധശിക്ഷ മാറ്റിവയ്ക്കണമെന്നും പ്രതി നിരപരാധിയാണെന്നും വാദിച്ചുവെങ്കിലും തെളിവുകളും ദൃക്സാക്ഷി മൊഴികളും വാനിനെതിരായിരുന്നു. മറുകരയിൽ വീണ്ടും കാണാം എന്നതായിരുന്നു പ്രതിയുടെ അവസാന മൊഴി.
റിപ്പോർട്ട്: പി. പി. ചെറിയാൻ