അബുദാബി: പ്രശസ്ത കവിയും അബുദാബി സാംസ്കാരിക മണ്ഡലത്തിൽ നിറ സാന്നിദ്ധ്യവുമായിരുന്ന അസ്മോ പുത്തൻചിറയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ കോലായ സാഹിത്യ കൂട്ടായ്മ അസ്മോ ഓർമ്മ എന്ന പേരിൽ അനുസ്മരണം നടത്തി.
അസ്മോ പുത്തൻചിറയുടെ സുഹൃത്തുക്കൾ ഓർമ്മകൾ പങ്കുവച്ചു. അബുദാബി കേരള സോഷ്യൽ സെന്ററിൽ ചേർന്ന ഒത്തുചേരലിൽ നിരവധി പേര് പങ്കെടുത്തു. ടി.എ. ശശി വികസനം എന്ന കവിതയും രമേശ് കച്ചവടം എന്ന കവിതയും ആലപിച്ചു. മലയാളം മിഷൻ അധ്യക്ഷ സുജ സൂസൻ ജോർജ്ജ്, യുവ എഴുത്തുകാരി ഷീബ ഇകെ പ്രശസ്ത കവി പിപി രാമചന്ദ്രൻ എന്നിവർ അയച്ചുതന്ന അസ്മോ പുത്തൻ ചിറയെ കുറിച്ചുള്ള ഓർമ്മകുറിപ്പുകൾ വായിച്ചു.
തുടർന്ന് അസ്മോ പുത്തൻചിറയുടെ പ്രസിദ്ധീകരിക്കാത്ത കവിതകൾ, ഓർമ്മ കുറിപ്പുകൾ എല്ലാം ഉൾപ്പെടുന്ന പുസ്തകം പ്രസിദ്ധീകരിക്കാൻ കോർഡിനേഷൻ കമ്മറ്റിക്ക് രൂപം നൽകി. ഫൈസൽ ബാവ, ടി.എ.ശശി, സജിത് മരക്കാർ, റാഷിദ്. വി.പി, അഭിലാഷ്. റഹ്മത്തലി, രമേശ്, വിനു, സഹർ അഹമ്മദ്, വിനു, മുഹമ്മദലി കല്ലൂർമ്മ എന്നിവർ അംഗങ്ങളാണ്. വിവിധ ഇടങ്ങളിൽ പലരുടെയും കൈകളിലായി കിടക്കുന്ന അസ്മോയുടെ സൃഷ്ടികൾ ശേഖരിച്ചു ഒരു സന്പൂർണ സമാഹാരമായി എത്രയും പെട്ടെന്ന് ഇറക്കുവാൻ തീരുമാനമായി. അസ്മോ പുത്തൻചിറ പ്രവാസ ലോകത്ത് മലയാള ഭാഷക്കുവേണ്ടി വർഷങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണെന്നും യോഗത്തിന്റെ പൊതു അഭിപ്രായമായി ഉയർന്നു വന്നു. കോലായ സാഹിത്യ സദസ് തുടർന്ന് പോകാനും തീരുമാനമായി.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അസ്മോ പുത്തൻചിറയുടെ സുഹൃത്തുക്കൾ ഓർമ്മകൾ പങ്കുവച്ചു. അബുദാബി കേരള സോഷ്യൽ സെന്ററിൽ ചേർന്ന ഒത്തുചേരലിൽ നിരവധി പേര് പങ്കെടുത്തു. ടി.എ. ശശി വികസനം എന്ന കവിതയും രമേശ് കച്ചവടം എന്ന കവിതയും ആലപിച്ചു. മലയാളം മിഷൻ അധ്യക്ഷ സുജ സൂസൻ ജോർജ്ജ്, യുവ എഴുത്തുകാരി ഷീബ ഇകെ പ്രശസ്ത കവി പിപി രാമചന്ദ്രൻ എന്നിവർ അയച്ചുതന്ന അസ്മോ പുത്തൻ ചിറയെ കുറിച്ചുള്ള ഓർമ്മകുറിപ്പുകൾ വായിച്ചു.
തുടർന്ന് അസ്മോ പുത്തൻചിറയുടെ പ്രസിദ്ധീകരിക്കാത്ത കവിതകൾ, ഓർമ്മ കുറിപ്പുകൾ എല്ലാം ഉൾപ്പെടുന്ന പുസ്തകം പ്രസിദ്ധീകരിക്കാൻ കോർഡിനേഷൻ കമ്മറ്റിക്ക് രൂപം നൽകി. ഫൈസൽ ബാവ, ടി.എ.ശശി, സജിത് മരക്കാർ, റാഷിദ്. വി.പി, അഭിലാഷ്. റഹ്മത്തലി, രമേശ്, വിനു, സഹർ അഹമ്മദ്, വിനു, മുഹമ്മദലി കല്ലൂർമ്മ എന്നിവർ അംഗങ്ങളാണ്. വിവിധ ഇടങ്ങളിൽ പലരുടെയും കൈകളിലായി കിടക്കുന്ന അസ്മോയുടെ സൃഷ്ടികൾ ശേഖരിച്ചു ഒരു സന്പൂർണ സമാഹാരമായി എത്രയും പെട്ടെന്ന് ഇറക്കുവാൻ തീരുമാനമായി. അസ്മോ പുത്തൻചിറ പ്രവാസ ലോകത്ത് മലയാള ഭാഷക്കുവേണ്ടി വർഷങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണെന്നും യോഗത്തിന്റെ പൊതു അഭിപ്രായമായി ഉയർന്നു വന്നു. കോലായ സാഹിത്യ സദസ് തുടർന്ന് പോകാനും തീരുമാനമായി.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള