ഹൂസ്റ്റണ്‍: പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. ഇ.സി.ജി. സുദർശന്റെ വേർപാട് മലയാളി സമൂഹത്തിനു തീരാ നഷ്ടമാണെന്നു മുൻ മേയർ ജോണ്‍ ഏബ്രഹാം പറഞ്ഞു. വേൾഡ് മലയാളി കൗണ്‍സിൽ തുടങ്ങുന്പോൾ അദേഹവുമായി ചർച്ച ചെയ്തിരുന്നെന്നും അദേഹം അതിനു പിന്തുണ നൽകുകയും ചെയ്തിരുന്നു.
ഡബ്ലിയുഎംസിയുടെ ആദ്യ കണ്‍വൻഷനിൽ അദേഹം പങ്കെടുക്കുകയും നേതൃരംഗത്തേക്കു വരുകയും ചെയ്തു. നെടുന്പാശേരി എയർപോർട്ടിനു വേണ്ടി മലയാളം പത്രത്തിന്റെ നേതൃത്വത്തിൽ ഒപ്പു ശേഖരണം നടത്തിയപ്പോഴും അദേഹം അതിനു പിന്തുണയുമായെത്തി. എല്ലാ നല്ല കാര്യങ്ങളെയും തുണച്ച അപൂർവ വ്യക്തിത്വമായിരുന്നു അദേഹമെന്ന് വേൾഡ് മലയാളി കൗണ്‍സിൽ സ്ഥാപക നേതാവായ ജോണ്‍ ഏബ്രഹാം ചൂണ്ടിക്കാട്ടി.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡബ്ലിയുഎംസിയുടെ ആദ്യ കണ്‍വൻഷനിൽ അദേഹം പങ്കെടുക്കുകയും നേതൃരംഗത്തേക്കു വരുകയും ചെയ്തു. നെടുന്പാശേരി എയർപോർട്ടിനു വേണ്ടി മലയാളം പത്രത്തിന്റെ നേതൃത്വത്തിൽ ഒപ്പു ശേഖരണം നടത്തിയപ്പോഴും അദേഹം അതിനു പിന്തുണയുമായെത്തി. എല്ലാ നല്ല കാര്യങ്ങളെയും തുണച്ച അപൂർവ വ്യക്തിത്വമായിരുന്നു അദേഹമെന്ന് വേൾഡ് മലയാളി കൗണ്‍സിൽ സ്ഥാപക നേതാവായ ജോണ്‍ ഏബ്രഹാം ചൂണ്ടിക്കാട്ടി.
റിപ്പോർട്ട്: പി.പി. ചെറിയാൻ