ബർലിൻ: 63-ാമത് യൂറോവിഷൻ ഗാന മത്സരത്തിൽ ഇസ്രായേൽ ഗായിക നെറ്റ ബാർസിലായ് ഒന്നാം സ്ഥാനം നേടി. ടോയ് എന്ന പ്രശസ്തമായ ഡാൻസ് സോംഗാണ് അവസാന ഘട്ടത്തിൽ നെറ്റ അവതരിപ്പിച്ചത്. ഇസ്രയേലിന്റെ പ്രശസ്തമായ ട്രേഡ് മാർക്ക് ചിക്കൻ ഡാൻസ് സഹിതമായിരുന്നു പ്രകടനം.
തുടക്കം മുതലേ ജേതാവാകാൻ ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന നെറ്റയ്ക്ക് അവസാന ഘട്ടത്തിൽ സൈപ്രസ് പ്രതിനിധിയിൽ നിന്നു കടുത്ത മത്സരമാണ് നേരിടേണ്ടി വന്നത്. ഒന്നാം സ്ഥാനത്തെത്തിയ നെറ്റ 529 പോയിന്റു നേടിയപ്പോൾ, സൈപ്രസിന്റെ എലേനി ഫൗറീര 436 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിൽ ഓസ്ട്രിയ(3), ജർമനി(4/ മിഷായേൽ ഷുൾട്ടെ), ഇറ്റലി(5) എന്നീ രാജ്യങ്ങൾ എത്തി.
ബ്രിട്ടീഷ് പ്രതിനിധി സൂരിക്ക് 26 പേരിൽ ഇരുപത്തിനാലാം സ്ഥാനം മാത്രമാണ് ലഭിച്ചത്. സദസിയിൽനിന്നു വേദിയിലേക്ക് അതിക്രമിച്ചു കയറിയ ഒരാൾ സൂരിയുടെ പ്രകടനം തടസപ്പെടുത്തിയിരുന്നു. ഇയാൾ വേദിയിൽ കയറിവന്ന് മൈക്രോഫോണ് പിടിച്ചു വാങ്ങിയതിനെത്തുടർന്ന് സൂരിക്ക് ഒരിക്കൽക്കൂടി അവസരം നൽകാൻ ജഡ്ജസ് തയാറായിരുന്നെങ്കിലും സൂരി നിരാകരിക്കുകയായിരുന്നു.
പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ മേയ് 12 ന് ശനിയാഴ്ച നടന്ന ഫൈനലിൽ 43 രാജ്യങ്ങൾ പങ്കെടുത്തു. 10,000 പേർ സന്നിഹിതരായ ഓഡിറ്റോറിയത്തിൽ 15,000 പേർ മാധ്യമ പ്രവർത്തകരായിരുന്നു പരിപാടിയുടെ ലൈവ് സംപ്രേക്ഷണവും നടത്തിയിരുന്നു. ബെൽജിയം, ജർമനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്ത സംഗീതജ്ഞരാണ് ജൂറി പാനലിൽ ഉണ്ടായിരുന്നത്. 1974 ലെ യൂറോവിഷൻ സംഗീത മൽസരത്തിൽ വന്നാം സ്ഥാനം നേടിയതോടെയാണ് അബ്ബ എന്ന സ്വീഡിഷ് സംഗീത ബാൻഡ് സംഗീത ലോകത്തിന്റെ നിറുകയിലെത്തിയത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോവിഷൻ സംഗീത മൽസരം; ഒന്നാം സ്ഥാനം ഇസ്രയേൽ നേടി
11:28 PM May 14, 2018 | Deepika.com