+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ട് വർഷത്തിനുള്ളിൽ മൗണ്ട് ബ്ലാങ്കിന്‍റെ ഉയരം രണ്ട് മീറ്റർ കുറഞ്ഞു

പാരീസ്: പടിഞ്ഞാറൻ യൂറോപിലെയും ആൽപ്സ് പർവതനിരയിലെയും ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് ബ്ലാങ്കിന്‍റെ ഉയരം രണ്ട് മീറ്ററിലധികം കുറഞ്ഞു. 2021ൽ സമുദ്രനിര
രണ്ട് വർഷത്തിനുള്ളിൽ മൗണ്ട് ബ്ലാങ്കിന്‍റെ ഉയരം രണ്ട് മീറ്റർ കുറഞ്ഞു
പാരീസ്: പടിഞ്ഞാറൻ യൂറോപിലെയും ആൽപ്സ് പർവതനിരയിലെയും ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് ബ്ലാങ്കിന്‍റെ ഉയരം രണ്ട് മീറ്ററിലധികം കുറഞ്ഞു. 2021ൽ സമുദ്രനിരപ്പിൽനിന്ന് 4,807.81 മീറ്ററായിരുന്നത് 4805.59 ആയിട്ടാണു കുറഞ്ഞിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം വിശകലനം ചെയ്യുന്നതിനായി 2001 മുതല്‍ മൗണ്ട് ബ്ലാങ്ക് കൊടുമുടി അളക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനം മൂലം കൊടുമുടിയിലെ മഞ്ഞ് നഷ്ടമാകുന്നതാണ് ഉയരം കുറയാനുള്ള കാരണം. രണ്ടു വർഷത്തിനിടെ 3,500 ചതുരശ്ര അടി മഞ്ഞ് നഷ്ടപ്പെട്ടതായിട്ടാണു കണക്കാക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം ആൽപ്സ് പർവതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കുന്നതിന്‍റെ ഭാഗമായി ഗവേഷകർ രണ്ടു വർഷം കൂടുന്പോൾ മൗണ്ട് ബ്ലാങ്കിന്‍റെ ഉയരം അളക്കാറുണ്ട്. 2021ൽ ഒരു മീറ്ററിന്‍റെ കുറവാണ് ഉണ്ടായിരുന്നത്.

മോണ്ട് ബ്ലാങ്കിന്‍റെ ചുരുങ്ങലിനെക്കുറിച്ച് ഗവേഷകര്‍ പറയുന്നത്?

മൗണ്ട് ബ്ലാങ്കിന്‍റെ പാറക്കെട്ടുകളുടെ കൊടുമുടി സമുദ്രനിരപ്പില്‍ നിന്ന് 4,792 മീറ്റര്‍ ഉയരത്തിലാണ്. പക്ഷേ അതിന്‍റെ മൊത്തത്തിലുള്ള ഉയരം മഞ്ഞിന്‍റെയും അളവ് അനുസരിച്ച് വര്‍ഷം തോറും വ്യത്യാസപ്പെടുന്നു.

ഫ്രാന്‍സിന്‍റെ തെക്കുകിഴക്കന്‍ ഹൗട്ട്-സാവോയി മേഖലയിലെ ചീഫ് ജ്യാമീറ്റര്‍ ജീന്‍ ഡെസ് ഗാരറ്റ്സ് പറഞ്ഞു. കുറഞ്ഞ മഴയാണ് മാറ്റത്തിന് കാരണമെന്ന്.

രണ്ട് വര്‍ഷത്തിനുള്ളില്‍ മൗണ്ട് ബ്ലാങ്കിന് കൂടുതല്‍ ഉയരമുണ്ടാകും. ഇത്രയും വലിയ മാറ്റം രജിസ്റ്റര്‍ ചെയ്യുന്നത് ഇതാദ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. "അഞ്ച് മീറ്റര്‍ വരെ മാറ്റങ്ങള്‍" പതിവായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

"ഞങ്ങള്‍ ഭാവി തലമുറകള്‍ക്കായി ഡാറ്റ ശേഖരിക്കുകയാണ്. എല്ലാ ഡാറ്റയും ഉപയോഗപ്പെടുത്തുകയും വിശദീകരിക്കാന്‍ സിദ്ധാന്തങ്ങള്‍ കൊണ്ടുവരികയും ചെയ്യേണ്ടത് ഇപ്പോള്‍ കാലാവസ്ഥാ ശാസ്ത്രജ്ഞരും ഗ്ളേസിയോളജിസ്റ്റുകളും മറ്റ് ശാസ്ത്രജ്ഞരുമാണ്.

ഹിമാനികളുടെ ശേഷിക്കുന്ന പിണ്ഡത്തിന്‍റെ ഏഴ് ശതമാനം വരെ 2022ല്‍ മാത്രം അപ്രത്യക്ഷമായിരിക്കാമെന്ന് ഗ്ളേസിയോളജിസ്റ്റുകള്‍ വിശ്വസിക്കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്വിറ്റ്സര്‍ലന്‍ഡിലെ ഹിമാനികള്‍ അവയുടെ മൊത്തത്തിലുള്ള അളവ് 10 ശതമാനം ചുരുങ്ങിയെന്ന് ഈ മാസം ആദ്യം മോണിറ്ററിംഗ് ബോഡി ഗ്ളാമോസ് പറഞ്ഞു.