ലിവർപൂൾ: ബ്രിട്ടനിലെ മലയാളി കുടിയേറ്റ ചരിത്രത്തിലും സീറോ മലബാർ സഭയുടെ പ്രവാസി രൂപതകളുടെ ചരിത്രത്തിലും പുതുചരിതമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതക്ക് അഭിമാനമായി ശനിയാഴ്ച ആദ്യ ഇടവക ദേവാലയം ലിവർപൂളിലെ ലിതർലൻഡിൽ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ താരമായത് ലിവർപൂളിലെ സീറോ മലബാർ വിശ്വാസികളുടെ സ്വന്തം ജിനോ അച്ചൻ.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാന മദ്ധ്യേ ലിവർപൂൾ ആർച്ച് ബിഷപ് മാർ മാൽക്കം മക്മെൻ പറഞ്ഞു തുടങ്ങിയത് തന്നെ സീറോ മലബാർ സഭയുടെ വിശ്വാസ തീഷ്ണതയേയും പാരന്പര്യത്തെയും കുറിച്ചാണ്. പ്രസംഗമധ്യേ ജിനോ അച്ചൻ ലിവർപൂൾ രൂപതയ്ക്കും ഇവിടുത്തെ വിശ്വാസ സമൂഹത്തിനും കൊടുക്കുന്ന ആത്മീയ നേതൃത്വത്തിനും നന്ദി ഉണ്ടെന്നും സ്രാന്പിക്കൽ പിതാവിനെ കാണുന്പോൾ എല്ലാം ഞാൻ ചോദിക്കാറുണ്ട.് ജിനോ അച്ചനെ പോലെ ഉള്ള വൈദികർ ഇനിയുമുണ്ടോ ഞങ്ങൾക്ക് തരാൻ. ഒരു പന്ത്രണ്ടു പേരെ തന്നാലും ഞാൻ സ്വീകരിച്ചുകൊള്ളാം എന്നും പറഞ്ഞത് കൈയടികളോടെയാണ് വിശ്വാസി സമൂഹം മറുപടി നൽകിയത്.
ചെറുപ്പത്തിന്റെ ചുറു ചുറുക്കും, ദിവ്യകാരുണ്യ മിഷനറി സഭാംഗം എന്ന നിലയിലുള്ള ആഴമായ ദിവ്യകാരുണ്യ അനുഭവും തീഷ്ണമായ സഭാ സ്നേഹവും ആരെയും പെട്ടന്ന് കൂടെ നിർത്താൻ കഴിയുന്ന സംഘടനാ പാടവവും , തദ്ദേശീയരായ മെത്രാ·ാരോടും രൂപതയോടും ഒക്കെ കാണിച്ച വിധേയത്വവും ഒക്കെയാണ് ലിവർപപൂൾ അതിരൂപതയെ ഇങ്ങനെ ഒരു തീരുമാനമെടുക്കുവാൻ പ്രചോദിപ്പിച്ചത് എന്ന് നിസംശയം പറയാം .
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെയും അഭി. സ്രാന്പിക്കൽ പിതാവിന്റെയും നിർദേശങ്ങൾക്കനുസരിച്ചു ആദ്യ ഇടവകയായി ഒൗർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയവും മാറിയത് ലിവർപൂൾ അതിരൂപതയും രൂപതയുടെ വന്ദ്യ.അധ്യക്ഷ·ാരും നൽകിയ കലവറയില്ലാത്ത പിന്തുണയുടെയും സഹായങ്ങളുടെയും ഭാഗമായാണെന്നും ദൈവാനുഗ്രഹവും വിശ്വാസികളുടെ പ്രാർഥനയുടെയും പരിണിത ഫലമാണ് ഇതിനു പിന്നിൽ എന്നും ഫാ. ജിനോ അരീക്കാട്ട് പറഞ്ഞു . ഇന്നലെ ലിവർപൂളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസി സമൂഹത്തെ സംബന്ധിച്ച് ഉത്സാവ പ്രതീതി ജനിപ്പിക്കുന്ന രീതിയിൽ ഉള്ള ക്രമീകരണങ്ങളാണ് കൈക്കാരൻമാരുടെയും പള്ളി കമ്മറ്റിയുടെയും പേരിൽ ക്രമീകരിച്ചിരുന്നത് .
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
ലിവർപൂളിലെ സീറോ മലബാർ വിശ്വാസികൾക്കിടയിൽ പ്രിയങ്കരനായി ജിനോ അച്ചൻ
11:18 PM May 14, 2018 | Deepika.com