ന്യൂഡൽഹി: ശ്രീനാരായണ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദേശാഭിമാനി ടി.കെ. മാധവന്റെ 88-ാമത് ചരമവാർഷിക അനുസ്മരണം നടത്തി.
പട്ടേൽ നഗർ ഓംസായി ബിൽഡിംഗിൽ നടത്തിൽ ചടങ്ങിൽ കല്ലറ മനോജ് അധ്യക്ഷത വഹിച്ചു. ടി.കെ. മാധവൻ ബഹുമുഖ പ്രതിഭ എന്ന വിഷയത്തിൽ ജോണ് ജോസഫ് ഇടത്തിൽ പ്രസംഗിച്ചു. 1930 ഏപ്രിൽ 27നാണ് 45മത്തെ വയസിൽ ടി.കെ. മാധവൻ നിര്യാതനായത്. തോന്നയ്ക്കൽ ആശാൻ സ്മാരക ഭൂമിയിലൂടെ ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. തോന്നയ്ക്കലുള്ള കുമാരനാശാൻ സ്മാരകത്തിലെ ലൈബ്രറി, കാനായിൽ കുഞ്ഞുരാമൻ രൂപകൽപന ചെയ്ത ശിൽപം ഉദ്യാനം എന്നിവ നഷ്ടപ്പെടുന്ന ഏറ്റെടുക്കലിനെതിരേ ശക്തമായ സമരപരിപാടികൾ സാംസ്കാരിക രംഗത്ത് നിന്നും ഉണ്ടാകണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
റിപ്പോർട്ട്: കല്ലറ മനോജ്
പട്ടേൽ നഗർ ഓംസായി ബിൽഡിംഗിൽ നടത്തിൽ ചടങ്ങിൽ കല്ലറ മനോജ് അധ്യക്ഷത വഹിച്ചു. ടി.കെ. മാധവൻ ബഹുമുഖ പ്രതിഭ എന്ന വിഷയത്തിൽ ജോണ് ജോസഫ് ഇടത്തിൽ പ്രസംഗിച്ചു. 1930 ഏപ്രിൽ 27നാണ് 45മത്തെ വയസിൽ ടി.കെ. മാധവൻ നിര്യാതനായത്. തോന്നയ്ക്കൽ ആശാൻ സ്മാരക ഭൂമിയിലൂടെ ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. തോന്നയ്ക്കലുള്ള കുമാരനാശാൻ സ്മാരകത്തിലെ ലൈബ്രറി, കാനായിൽ കുഞ്ഞുരാമൻ രൂപകൽപന ചെയ്ത ശിൽപം ഉദ്യാനം എന്നിവ നഷ്ടപ്പെടുന്ന ഏറ്റെടുക്കലിനെതിരേ ശക്തമായ സമരപരിപാടികൾ സാംസ്കാരിക രംഗത്ത് നിന്നും ഉണ്ടാകണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
റിപ്പോർട്ട്: കല്ലറ മനോജ്