മസ്കറ്റ്: മസ്കറ്റിൽനിന്നു ജെറ്റ് എയർവേയ്സ് വിമാനങ്ങളിൽ അധിക ചെക്ക് ഇൻ ബാഗേജ് കൊണ്ടുപോകുന്ന യാത്രക്കാർക്ക് സന്തോഷവാർത്ത. അനുവദിച്ചിട്ടുള്ള ബാഗേജ് ആനുകൂല്യത്തിനു പുറമെ കൊണ്ടുപോകുന്ന സാധനങ്ങൾക്കു ചുമത്തിയിരുന്ന അധിക ചാർജുകൾ ജെറ്റ് എയർവേയ്സ് പുനഃക്രമീകരിച്ചു.
വിമാനത്താവളത്തിൽ 10 ഒമാൻ റിയാൽ ഈടാക്കിയിരുന്നത് ഇപ്പോൾ ഒരു റിയാൽ 300 ബൈസയായാണു കുറച്ചിരിക്കുന്നത്. യാത്രക്കു മുന്‍പ് ഓണ്‍ലൈനിലോ വിമാനക്കന്പനിയുടെ ഓഫീസുകളിലോ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 20 കിലോയുടെ അധിക ബാഗേജിന് വെറും 13 റിയാൽ 600 ബൈസയായി കുറച്ചു. മുന്‍പ് ഇത് അഞ്ചു കിലോയ്ക്ക് 15 ഒമാനി റിയാലും 10 കിലോയ്ക്ക് 25 റിയാലുമായിരുന്നു.
കൂടാതെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും ആഭ്യന്തര വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരിൽനിന്ന് അധിക ബാഗേജിന് ഈടാക്കിയിരുന്ന ചാർജുകളും പിൻവലിച്ചു. അഞ്ചു മുതൽ 10 കിലോയ്ക്ക് യഥാക്രമം 23, 38 റിയാലാണ് ഈടാക്കിയിരുന്നത്.
ഇനി മുതൽ ആഭ്യന്തര വിമാനത്താവളത്തിലേക്കു യാത്ര ചെയ്യുന്ന ഓണ്വേർഡ് യാത്രക്കാർക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ചാർജ് മാത്രം നൽകിയാൽ മതി. അതായത് മുംബൈ വഴി കോഴിക്കോട്ടേയ്ക്കോ, കോൽക്കത്തയിലേക്കോ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരനിൽനിന്നു മുംബൈ വരെയുള്ള ബാഗേജ് നിരക്കെ ഈടാക്കുകയുള്ളു.
റിപ്പോർട്ട്: സേവ്യർ കാവാലം
വിമാനത്താവളത്തിൽ 10 ഒമാൻ റിയാൽ ഈടാക്കിയിരുന്നത് ഇപ്പോൾ ഒരു റിയാൽ 300 ബൈസയായാണു കുറച്ചിരിക്കുന്നത്. യാത്രക്കു മുന്‍പ് ഓണ്‍ലൈനിലോ വിമാനക്കന്പനിയുടെ ഓഫീസുകളിലോ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 20 കിലോയുടെ അധിക ബാഗേജിന് വെറും 13 റിയാൽ 600 ബൈസയായി കുറച്ചു. മുന്‍പ് ഇത് അഞ്ചു കിലോയ്ക്ക് 15 ഒമാനി റിയാലും 10 കിലോയ്ക്ക് 25 റിയാലുമായിരുന്നു.
കൂടാതെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും ആഭ്യന്തര വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരിൽനിന്ന് അധിക ബാഗേജിന് ഈടാക്കിയിരുന്ന ചാർജുകളും പിൻവലിച്ചു. അഞ്ചു മുതൽ 10 കിലോയ്ക്ക് യഥാക്രമം 23, 38 റിയാലാണ് ഈടാക്കിയിരുന്നത്.
ഇനി മുതൽ ആഭ്യന്തര വിമാനത്താവളത്തിലേക്കു യാത്ര ചെയ്യുന്ന ഓണ്വേർഡ് യാത്രക്കാർക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ചാർജ് മാത്രം നൽകിയാൽ മതി. അതായത് മുംബൈ വഴി കോഴിക്കോട്ടേയ്ക്കോ, കോൽക്കത്തയിലേക്കോ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരനിൽനിന്നു മുംബൈ വരെയുള്ള ബാഗേജ് നിരക്കെ ഈടാക്കുകയുള്ളു.
റിപ്പോർട്ട്: സേവ്യർ കാവാലം