ബർലിനിൽ കണ്ടെത്തിയ ലോകയുദ്ധകാലത്തെ ബോംബ് നിർവീര്യമാക്കി

11:12 PM Apr 20, 2018 | Deepika.com
ബർലിൻ: ജർമൻ തലസ്ഥാനത്തെ പ്രധാന റെയ്ൽവേ സ്റ്റേഷനടുത്തു നിന്ന് അഞ്ഞൂറ് കിലോ ഭാരമുള്ള ബോംബ് കണ്ടെത്തിയത് അതിസാഹസികമായി നിർവീര്യമാക്കി. രണ്ടാം ലോകയുദ്ധ കാലത്ത് ഉപയോഗിക്കുകയും പൊട്ടാതെ കിടക്കുകയും ചെയ്തതാണിത്.

വെള്ളിയാഴ്ച രാവിലെ ബോംബ് നിർവീര്യമാക്കുന്നതിനാൽ സമീപ പ്രദേശങ്ങളെല്ലാം ഒഴിപ്പിച്ചിരുന്നു. മണിക്കൂറുകളോളം റെയ്ൽവേ സ്റ്റേഷന്‍റെ പ്രവർത്തനം തടസപ്പെട്ടു.മൂന്നുലക്ഷം യാത്രക്കാരെയും, 10,000 പ്രദേശവാസികളായ താമസക്കാരെയും ബോംബ് നിർവീര്യമാക്കൽ ബാധിച്ചു.

സ്റ്റേഷനു വടക്കു ഭാഗത്തായി നിർമാണ പ്രവർത്തനങ്ങൾക്ക് ഭൂമി കുഴിച്ചപ്പോൾ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. ഇതിനു ചുറ്റും 800 മീറ്റർ പ്രദേശം പൂർണമായി ഒഴിപ്പിച്ചായിരുന്നു നിർവീര്യമാക്കൽ പ്രവർത്തനങ്ങൾ നടത്തിയതെന്ന് പോലീസ് അറിയിച്ചു.

രാവിലെ ഒന്പതോടെ ഒഴിപ്പിക്കൽ തുടങ്ങി. 11.30 ഓടെ തുടങ്ങിയ നിർവീര്യമാക്കൽ പ്രക്രിയ 12 മണിയോടെ വിജയകരമായി പൂർത്തിയാക്കി. ഒഴിപ്പിക്കൽ പതിനായിരത്തോളം പേരെ ബാധിച്ചെന്നു മാത്രമല്ല തലസ്ഥാന നഗരം തന്നെ നിശ്ചലമായി. സെൻട്രൽ റെയ്ൽവേ സ്റ്റേഷന് കൂടാതെ, ഇക്കോണമി, ട്രാൻസ്പോർട്ട് മന്ത്രിമാരുടെ ഓഫീസുകൾ, സൈനിക ഹോസ്പിറ്റൽ, ഇന്തോനേഷ്യയുടെയും ഉസ്ബെക്കിസ്ഥാന്‍റെയും എംബസികൾ എന്നിവയുടെ പ്രവർത്തനത്തെയും ഇതു ബാധിച്ചു.

നഗരത്തിൽ കനത്ത സുരക്ഷാസന്നാഹം ഒരുക്കിയിരുന്നു. കഴിഞ്ഞകാലങ്ങളിലായി ഒട്ടനവധി ബോംബുകൾ ജർമനിയുടെ മണ്ണിൽ നിന്നും കണ്ടെടുത്ത നിർവീര്യമാക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ 2017 മേയ് മാസം ഹാനോവറിൽ നിന്ന് മൂന്ന് ബ്രിട്ടീഷ് നിർമ്മിത ബോംബ് കണ്ടെടുത്ത് നിർവീര്യമാക്കിയത്. അന്ന് 50,000 പേരെ ഒഴിപ്പിച്ചിരുന്നു. രണ്ടാം ലോകയുദ്ധ കാലത്ത് ഉപയോഗിച്ച ഏതാണ്ട് 20,000 ബോംബുകൾ പൊട്ടാതെ ജർമനിയുടെ മണ്ണിൽ കിടപ്പുണ്ടെന്നാണ് കണക്കുകൂട്ടൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ